followers

Sunday, February 26, 2012

ഇന്ദ്രിയങ്ങള്‍ക്കപ്പുറത്ത്...

"ജാന്‍സെന്‍ ഇതൊക്കെ സാധിക്കുമോ !!!എനിക്ക് ഭയമാകുന്നു...പടയാളികളെയും തോഴിമാരെയുമൊക്കെ കണ്ണ് വെട്ടിച്ചു നമ്മുക്ക് ഇവിടെ നിന്ന് രക്ഷപെടാന്‍ ആവുമോ???"
"സോഫി...നീ ഇങ്ങനെ ഭയപെടാതെയിരിക്കു...ഒന്നുമില്ലെങ്കിലും നീ ഒരു രാജകുമാരിയല്ലേ...നാളെ നമ്മള്‍ പാരിസിലേക്ക് യാത്ര തിരിക്കുകയായി...അതിനു വേണ്ട എല്ലാ ഒരുക്കങ്ങളും തയ്യാറാക്കി കഴിഞ്ഞിരിക്കുന്നു...നാളെ പുലര്‍ച്ച നീ കൊട്ടാര ഉദ്യാനത്തിന്‍റെ പടിഞ്ഞാറേ കവാടതിനരികെ വരണം...അവിടെ ഞാന്‍ നിന്നെയും കാത്തു നില്‍ക്കുന്നുണ്ടാവും...അവിടെ നിന്ന് നിന്നെയും എടുത്തു കാട്ടു പാതയിലൂടെ നമ്മുടെ യാത്ര ആരംഭിക്കും...കാനന പാതയുടെ അറ്റത്ത് നമ്മളെയും കാത്തു ടെസ്മെറ്റ് കുതിരവണ്ടിയുമായി നില്പ്പുണ്ടാവും...ലില്ലി നഗരം ലക്ഷ്യമാക്കിയാകും പിന്നീടുള്ള നമ്മുടെ യാത്ര...അവിടെ എത്തി ചേര്‍ന്നാല്‍ നമ്മള്‍ സ്വതന്ത്രരായി...ഏതാനും ദിവസ്സങ്ങള്‍ കഴിയാനുള്ള ചുറ്റുപാട് ടെസ്മെറ്റ് നമ്മുകായി അവിടെ ഒരുക്കിയിട്ടുണ്ട്...പിന്നീട് സൗകര്യം പോലെ നമ്മുക്ക് പാരിസ്സിലേക്ക് യാത്ര തിരിക്കാം...സ്വാതന്ത്ര്യത്തിലേക്കുള്ള യാത്ര...സോഫി...നിനക്കെന്നെ വിശ്വാസമില്ലേ?"
"എനിക്ക് വിശ്വാസമില്ലഞ്ഞിട്ടല്ല ജാന്‍സെന്‍,...പക്ഷെ പടയാളികളുടെ കഴുകന്‍ കണ്ണുകള്‍ ഈ രാജ്യത്തെ എല്ലാ മുക്കിലും മൂലയിലുമുണ്ട്...എന്തെങ്കിലും ഒരു ചെറിയ സൂചന മതി...ജാന്‍സെന്‍ നിന്നെ എനിക്ക് എന്നെന്നേക്കുമായി നഷ്ടപെടാന്‍..."
"ഇല്ല സോഫി...അങ്ങനെയൊന്നും സംഭവിക്കില്ല ദൈവമുണ്ടാവും നമ്മുടെ കൂടെ...നമ്മുടെ പ്രണയം അത്രയ്ക്കും വിശുദ്ധമാണ്..."
"ജാന്‍സെന്‍...എങ്കില്‍ അങ്ങനെയാവട്ടെ...നാളെ പുലര്‍ച്ചെ തോഴിമാരുടെ കണ്ണ് വെട്ടിച്ചു ഉദ്യാനത്തിന്‍റെ പടിഞ്ഞാറേ കവാടത്തില്‍ ഞാന്‍ വന്നു നില്‍ക്കാം..."
"ശരി എങ്കില്‍ ഞാന്‍ ഇപ്പോള്‍ പോവുകയാണ്...എല്ലാം തിരുമാനിച്ചത് പോലെ നടക്കാന്‍ ദൈവം നമ്മെ സഹായിക്കട്ടെ...അപ്പോള്‍ നാളെ പുലര്‍ച്ചെ കാണാം...ലില്ലി നഗരം എത്തുംവരെ മാത്രമേ നമ്മുക്ക് പരിഭ്രമിക്കേണ്ടതുള്ളു...അത് കഴിഞ്ഞാല്‍ കൂട്ടില്‍ നിന്നും പറത്തി വിട്ട പഞ്ചവര്‍ണ്ണകിളികളെ പോലെ നമ്മള്‍ സ്വതന്ത്രര്‍,..."
ഗാഡമായ ഒരു ചുംബനത്തിന് ശേഷം അവര്‍ അന്നത്തെക്ക് പിരിഞ്ഞു...രണ്ടുപേരുടെയും മുഖത്ത് പരിഭ്രമം നിഴലിക്കുന്നുണ്ടായിരുന്നു അപ്പോഴും...
പിറ്റേന്ന് അതി രാവിലെ തന്നെ അവള്‍ ഉദ്യാനത്തില്‍ എത്തി...പടിഞ്ഞാറേ കവാടത്തില്‍ ജാന്‍സെന്‍ അവളെയും കാത്തു നില്‍പ്പുണ്ടായിരുന്നു...അവനെ കണ്ട ഉടനെ സന്തോഷം കൊണ്ട് അവള്‍ അവനെ ആലിംഗനം ചെയ്തു...
"ജാന്‍സെന്‍ നീ എന്നെയും കാത്തു ഇത്ര പുലര്‍ച്ച തന്നെ ഇവിടെ കാത്തുനില്‍ക്കുകയായിരുന്നോ???"
"ഞാന്‍ ഇന്നലെ രാത്രി മുഴുവന്‍ ഇവിടെ തന്നെ ഉണ്ടായിരുന്നു സോഫി...ഇന്നത്തെ കാര്യങ്ങള്‍ ആലോചിച്ചു എനിക്കുറക്കം വന്നില്ല..."
"എനിക്കും അങ്ങനെതന്നെയായിരുന്നു...പക്ഷെ ഭയം ഇപ്പോഴും വിട്ടുമാറിയിട്ടില്ല ജാന്‍സെന്‍...അരുതാത്തത് എന്തോ സംഭവിക്കാന്‍ പോകുന്നത് പോലെ തോന്നുന്നു..."
"നീ ഓരോന്ന് ചിന്തിച്ചു മനസ്സിനെ തളര്‍ത്താതെ...അധികം വൈകികാതെ നമ്മുക്ക് യാത്ര ആരംഭിക്കാം..."
അവര്‍ അങ്ങനെ യാത്ര ആരംഭിച്ചു...ദുര്‍ഘടമായ കാട്ടു പാതയിലൂടെ അവന്‍ അവളെയും എടുത്തു അതിവേഗം നടക്കുവാന്‍ തുടങ്ങി...വഴികള്‍ പിന്നിടും തോറും അവളുടെ പരിഭ്രമം കുറഞ്ഞു കുറഞ്ഞു വന്നു...
"ജാന്‍സെന്‍ ഇപ്പോള്‍ എനിക്ക് കുറേശെ ധൈരം തോന്നി തുടങ്ങി..."
"ഇതെന്നെ സന്തോഷിപ്പിക്കുന്നു സോഫി...ഇനി കഷ്ടിച്ച് മുന്ന് മൈലുകള്‍ കൂടി താണ്ടിയാല്‍ നമ്മള്‍ കാട്ടു പാതയുടെ അറ്റതെത്തും...ടെസ്മെറ്റ്‌ കുതിരവണ്ടിയുമായി നില്‍പ്പുണ്ടാവും അവിടെ...ഇന്ന് രാത്രിയോടെ നമ്മള്‍ ലില്ലി നഗരത്തിലെത്തും...പിന്നെ നമ്മെ തേടി ആരും വരില്ല...ആരും..."
കൊച്ചു വര്‍ത്തമാനങ്ങള്‍ പറഞ്ഞു രസിച്ചു അവര്‍ യാത്ര തുടര്‍ന്നു...സോഫിയുടെ മധുരമായ സംസാരം ജാന്‍സെന്‍റെ നടപ്പിന്‍റെ കാഠിന്യം കുറച്ചു...അങ്ങ് ദൂരെ കുതിരവണ്ടി ദൃശ്യമായതോടെ അവന്‍ സന്തോഷം കൊണ്ട് പുളകിതനായി...
"സോഫി നോക്കു നമ്മള്‍ കാട്ടു പാത കഴിഞ്ഞിരിക്കുന്നു...ടെസ്മെറ്റ്‌ അതാ കുതിരവണ്ടിയുമായി അവിടെ നില്‍ക്കുന്നു..."
അവന്‍റെ കാലുകള്‍ക്ക് വേഗത കൂടി...കുതിരവണ്ടിയുടെ തൊട്ടടുത്തെത്തിയതും വന്‍ അലറച്ചയോടുകൂടി ബ്രസ്സെല്സ് സൈനികര്‍ ഇരുവരെയും വളഞ്ഞു...
"രാജകുമാരിയും കൊണ്ട് എളുപ്പത്തില്‍ കടന്നു കളയാമെന്ന് വിചാരിച്ചല്ലേ കീടമേ..." കയ്യിലുള്ള കുന്തം കൊണ്ട് അവന്‍റെ മുഖത്ത് ആഞ്ഞാടിച്ചുകൊണ്ട് ഒരു സൈനികന്‍ അലറി...അവളെ അവര്‍ ഭലമായി അവന്റെ കയ്യില്‍ നിന്നും അടര്‍ത്തിമാറ്റാന്‍ ശ്രമിച്ചു...അവള്‍ അലമുറയിട്ടു കരയുകയായിരുന്നു അപ്പോള്‍,...
"വിടു ദയവു നമ്മളെ വിടു...നമ്മള്‍ തമ്മില്‍ പ്രണയത്തില്‍ ആണ്...ജാന്സനെ ഒന്നും ചെയ്യരുത്..." അവള്‍ കരഞ്ഞു കൊണ്ട് പറഞ്ഞു...
"രാജകുമാരി ക്ഷമിക്കണം...ഇത് ചക്രവര്‍ത്തിയുടെ കല്പ്പനയാണ്...കുമാരിയെ രക്ഷിച്ചു കൊട്ടാരത്തില്‍ എത്തിക്കാനാണ് ഉത്തരവ്...പിന്നെ ഈ പീറ ചെറുക്കന്‍റെ തല അറുക്കാനും...അത് മാത്രമല്ല...കുമാരി പ്രതീക്ഷിക്കുന്നത് പോലെ അല്ല കാര്യങ്ങള്‍....ഇവന്‍റെ ഈ സുഹൃത്ത് ടെസ്മെറ്റ്‌ യഥാര്‍ത്ഥത്തില്‍ പാരിസിലെ നമ്മുടെ ചാരനാണ്...നിന്‍റെ കാമുകനെ വലയില്‍ എത്തിക്കാന്‍ നമ്മെ ഏറ്റവും സഹായിച്ചത് ഇവനാണ്..."
ജാന്‍സെന്‍ തന്‍റെ ഉറ്റ സുഹൃത്തിനെ നിസ്സഹായതയോടെ നോക്കി...ടെസ്മെറ്റ്‌ അപ്പോള്‍ ശിരസ്സ് താഴ്ത്തി നില്‍ക്കുകയായിരുന്നു...
"ഉം എന്താ നോക്കി നില്‍ക്കുന്നത്...അവനെ പിടിക്കു...സൈനാധിപന്‍ അലറി..."
"ജാന്‍സെന്‍ ഓടി രക്ഷപെട്ടോകൊള്ളൂ..അല്ലെങ്കില്‍ ഇവര്‍ നിന്നെ കൊല്ലും..." അവള്‍ കരഞ്ഞു കൊണ്ട് പറഞ്ഞു.
അവന്‍ തന്നെ പിടിച്ചിരിക്കുന്ന പടയാളികളുടെ കയ്യില്‍ നിന്ന് കുതറി മാറി...വന്യമായ ആ കാട്ടിലൂടെ അവന്‍ എങ്ങോട്ടെന്നില്ലാതെ ഓടി....പിന്നാലെ നാല് ചുറ്റില്‍ നിന്നും സൈനികരും...അവന്‍റെ കാലുകള്‍ തളര്‍ന്നു തുടങ്ങിയിരുന്നു...ഓടി ഓടി അവന്‍ എത്തി ചേര്‍ന്നത്‌ ചെങ്കുത്തായ ഒരു കൊക്കയുടെ മുന്നില്‍...അവന്‍ പിന്തിരിഞ്ഞു ഓടുവാന്‍ ശ്രമിച്ചു...പക്ഷെ അപ്പോളേക്കും സൈനികര്‍ അവനെ മുന്നു ഭാഗത്തു നിന്നും വളഞ്ഞിരിഞ്ഞു...മുന്നില്‍ പടയാളികള്‍...പിന്നില്‍ ചെങ്കുത്തായ കൊക്ക...എന്ത് ചെയ്യണം എന്നറിയാതെ അവന്‍ നിസ്സഹായനായി നിന്നു...
ടിംഗ് ടോന്ഗ്...
വായനയ്ക്ക് വിഘാതമായി കോളിംഗ് ബെല്‍ മുഴങ്ങി...അല്ലെങ്കിലും എപ്പോളും ഇങ്ങനെയാണ്...ഒന്ന് ഹരം പിടിച്ചു വരുമ്പോഴായിരിക്കും ഇത് പോലെ ഓരോ തടസ്സങ്ങള്‍....വായന ഇടയ്ക്ക് വെച്ച് തടസ്സപെട്ടത്തിന്‍റെ അമര്‍ഷം മറച്ചു വെച്ച് അവള്‍ വാതില്‍ തുറന്നു...
" ങാ സര്‍ ആയിരുന്നോ...എന്താ സര്‍ ഇപ്പോള്‍ ഈ സമയത്ത്...?"
"ശ്രുതി...നീ വേഗം പോയി ഡ്രസ്സ്‌ ഒക്കെ റെഡി ആക്കികൊള്ളൂ...നമ്മുക്കൊരു യാത്ര പോകാന്‍ ഉണ്ട്...ഊട്ടിയിലേക്ക്...ഇനി ഒന്ന് രണ്ടു മാസം അവിടെ നിന്നാകാം റിസേര്‍ച്ച്..."
"അയ്യോ ഇതെന്താ സര്‍ യാതൊരു മുന്നറിയിപ്പും ഇല്ലാതെ..."
"ഇതൊക്കെയല്ലേ ത്രില്‍... നീ വേഗം യാത്രയ്ക്ക് തയ്യാറായികൊള്ളൂ...ഞാന്‍ രണ്ടു മണികൂര്‍ കഴിഞ്ഞു വരാം..."
ദീപക്‌ സര്‍ എപ്പോഴും ഇങ്ങേനെയാണ്....ഇത് പോലെ എടുപിടി എന്നായിരിക്കും തിരുമാനങ്ങള്‍....ആദ്യമാധ്യം എനിക്ക് ഭയങ്കര ബുദ്ധിമുട്ടായി തോന്നിയിരുന്നു ഇത്...പക്ഷെ ഇപ്പോള്‍ എനിക്കും അദ്ദേഹം പറഞ്ഞ പോലെ ഒരു 'ത്രില്‍' ആണ് ഇതൊക്കെ...ഈ മേഖലയില്‍ ശരിക്കും കലങ്ങി തെളിഞ്ഞതാണ് ഈ വലിയ മനുഷ്യന്‍...,...എത്രയെത്ര താളം തെറ്റിയ മനസ്സുകളെ ഇദ്ദേഹം നേരെയാക്കിയിരിക്കുന്നു...ഹാ ഹാ ഹാ എന്തിന്നതികം പറയുന്നു...ചെറുപ്പത്തില്‍ ഒരു കവി ആകാന്‍ വേണ്ടി നടന്ന എന്നെ വീട്ടുകാര്‍ നിര്‍ബന്ധിച്ചു ഡോക്ടര്‍ ആക്കാന്‍ അയച്ചു...ജീവിതതോടെ വെറുപ്പ്‌ തോന്നിയ ആ കാലത്ത് ഇദ്ദേഹമാണ് എന്നെ ഇന്നത്തെ ഈ നിലയിലേക്ക് കൈ പിടിച്ചുയര്‍ത്തിയത്...അതും അദ്ദേഹം കയ്യാളുന്ന അതെ മേഘലയിലേക്ക്,...ഇന്ന് ഇത് എനിക്ക് ഒരു പ്രൊഫെഷന്‍ മാത്രമല്ല...ഈ ചുരുങ്ങിയ കാലയളവില്‍ തന്നെ എത്ര എത്ര താളം തെറ്റിയ മനസ്സുകള്‍ ഞാന്‍ കണ്ടു കഴിഞ്ഞിരിക്കുന്നു...അവരൊക്കെ അങ്ങനെ ആയി തീര്‍ന്നതിന്‍റെ പിന്നിലുള്ള കഥകള്‍ എത്ര കേട്ടിരിക്കുന്നു...
ആവശ്യമുള്ള വസ്ത്രങ്ങളും,പുസ്തകങ്ങളും ബാഗില്‍ അടുക്കി വച്ച് ഞാന്‍ യാത്രയ്ക്ക് തയ്യാറായി നിന്നു.അപ്പോളേക്കും സര്‍ തിരിച്ചെത്തി...
"എങ്കില്‍ ശ്രുതി...നമ്മള്‍ക്ക് അധികം താമസികാതെ പോകാം...ആറു മണികൂര്‍ യാത്ര ഉണ്ട്...ഇപ്പോളെ പോയാലെ രാത്രി അധികം വൈകും മുമ്പ് അവിടെ എത്താന്‍ സാധിക്കുകയുള്ളൂ..."
"ഞാന്‍ തയ്യാറായി കഴിഞ്ഞു സര്‍,...നമ്മുക്ക് പോകാം എങ്കില്‍...,..."
സാധാരണ ഇത് പോലെ യാത്രകളില്‍ സര്‍ വളരെ അധികം കാര്യങ്ങള്‍ സംസാരിക്കുമായിരുന്നു...പക്ഷെ ഇത്തവണ എന്താണെന്നറിയില്ല അദ്ദേഹം അധികം ഒന്നും മിണ്ടിയില്ല...എന്താണ് ഈ യാത്രയുടെ ലക്‌ഷ്യം എന്ന് പോലും പറഞ്ഞില്ല...കുറച്ചു സമയം പിന്നിട്ടപ്പോള്‍ ഞാന്‍ തന്നെ അദേഹത്തോടു ചോദിച്ചു...
"സര്‍ എന്താണ് നമ്മുടെ പ്ലാന്‍...എന്തിനാണ് ഇപ്പോള്‍ ഊട്ടിയില്‍ പോകുന്നത്???"
"ങാ ശ്രുതി...അവിടെ നിനക്ക് പറ്റിയ ഒരാളുണ്ട്...എനിക്കറിയുന്ന ഒരു പഴയ പേഷ്യന്‍റ്...നിന്‍റെ ഗവേഷണത്തിന് അയാള്‍ വലിയ ഒരു മുതല്‍കൂട്ട് ആയിരിക്കും...രണ്ടു ദിവസ്സത്തിനു ശേഷം ഡോക്ടര്‍ തോമസ്‌ വിദേശത്തേക്ക് യാത്ര തിരിക്കുകയാണ്...അതാണ്‌ പെട്ടെന്ന് തന്നെ നിന്നെയും കൊണ്ട് പോകുന്നത്..."
"ഓ അത് ശരി...എന്താണ് സര്‍ അയാളുടെ പ്രശ്നം???"
"എല്ലാം അവിടെ എത്തിയാല്‍ ഡോക്ടര്‍ തോമസ്‌ വിശദികരിക്കും..."
ഏതാണ്ട് രാത്രി എട്ടു മണിയോടെ നമ്മള്‍ അവിടെ എത്തിചേര്‍ന്നു.ഡോക്ടര്‍ തോമസ്‌ നമ്മളെയും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു...
"ങാ ദീപക്‌..",വരൂ ഇതാണോ നിങ്ങളുടെ പ്രിയ ശിഷ്യ..."
"ഹാ ഹാ അതെ ഡോക്ടര്‍...ഇതാണ് ഞാന്‍ പറഞ്ഞ ശ്രുതി...ഇവള്‍ക്ക് വേണ്ടിയാണ് എടിപിടിയുള്ള ഈ വരവ്...ഇപ്പോള്‍ നിങ്ങളെ കിട്ടിയില്ലെങ്കില്‍ പിന്നെ അടുത്തെങ്ങും പറ്റില്ലലോ ..."
"അത് ശരിയാണ്...ഞാന്‍ മറ്റനാള്‍ ജര്‍മനിയിലേക്ക് പോകുകയാണ്...ഇനി രണ്ടു മൂന്നു വര്‍ഷം അവിടെ താങ്ങാനാണ് പരിപാടി...ഞാന്‍ പറഞ്ഞിട്ടുണ്ടെല്ലോ എല്ലാം...അധികം സംസാരിച്ചു നിങ്ങളുടെ സമയം കളയുന്നില്ല...നിങ്ങള്‍ക്ക് ഉള്ള മുറി ഞാന്‍ ഇവിടെ തന്നെ ഒരുക്കിയിട്ടുണ്ട്...ശ്രുതിക്കും സൗകര്യം അതായിരിക്കും...ഇപ്പോള്‍ നിങ്ങള്‍ പോയി ഫ്രഷ്‌ ആയി വരൂ...എന്നിട്ട് നമ്മുക്ക് ഭക്ഷണം കഴിക്കാം...പിന്നീടാവാം ബാക്കി ഉള്ള ചര്‍ച്ചകള്‍...ഡേയ്സി ഒന്ന് ഇങ്ങു വരൂ...ഇവര്‍ക്കുള്ള മുറികള്‍ കാണിച്ചു കൊടുക്കു"
ഡേയ്സി ഡോക്ടറുടെ മകളാണ്...പ്ലസ്‌ ടുവിനു പഠിക്കുന്നു...നല്ല അച്ചടക്കത്തോടെ വളര്‍ന്ന കുട്ടിയാണെന്ന് ഒറ്റ നോട്ടത്തില്‍ മനസ്സിലാക്കാം...അവള്‍ എന്നെ മുറിയിലേക്ക് കൊണ്ട് പോയി...
"ഇതാണ് ചേച്ചിയുടെ മുറി...എന്താ ചേച്ചിയുടെ പേര്..."
"എന്‍റെ പേര് ശ്രുതി...രണ്ടു മൂന്നു മാസം ഞാന്‍ ഇവിടെ ഉണ്ടാകും നിങ്ങളെ ബുദ്ധിമുട്ടിക്കാന്‍," ചിരിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു...
"ഹ ഹ ഹ ചേച്ചിക്ക് ഞാന്‍ ഒരു ബുദ്ധിമുട്ടാവാതിരുന്നാല്‍ ഭാഗ്യം...എന്തായാലും എനിക്കൊരു കമ്പനി ആയല്ലോ...ചേച്ചി പോയി കുളിച്ചോ...എന്താവശ്യമുണ്ടെങ്കിലും അറിയിക്കാന്‍ മടികേണ്ട..."
കുളിക്കു ശേഷം എല്ലാവരും ഭക്ഷണം കഴിക്കാന്‍ ഇരുന്നു...ദീപക്‌ സാറും തോമസ്‌ സാറും തങ്ങളുടെ പഴയകാല ഓര്‍മകളും,തമാശകളും പറഞ്ഞു രസിക്കുകയാണ്...ഞാനും ഡേയ്സിയും കൌതുകത്തോടെ അതൊക്കെ കേട്ട് കൊണ്ടിരുന്നു...
"ദീപക്കെ നമ്മുടെ ഈ കത്തി പിള്ളേര്‍ക്ക് ബോര്‍ ആയി തോന്നുന്നുണ്ടാവും...അല്ലെ ശ്രുതി?"എന്നെ നോക്കി തോമസ്‌ സര്‍ ചോദിച്ചു...
"അയ്യോ സര്‍ അങ്ങനെ തോന്നിയതെ ഇല്ല..." ഞാന്‍ മറുപടി പറഞ്ഞു...
"ഹാ ഹാ ഹാ...അപ്പോള്‍ ശ്രുതി...നാളെ രാവിലെ തന്നെ നമ്മള്‍ക്ക് ഹോസ്പിറ്റലില്‍ പോകാം...ഭക്ഷണം കഴിച്ചു വേഗം ഉറങ്ങികൊള്ളൂ...നമ്മള്‍ വയസ്സന്മാര്‍ക്ക് ഇന്ന് രാത്രി ഉറക്കമുണ്ടാവില്ല...കുറെ കാലത്തിനു ശേഷമാ ഇത് പോലെ കാണുന്നത് തന്നെ..."
"ശരി സര്‍...അപ്പോള്‍ ഗുഡ്‌ നൈറ്റ്‌..."
"ഗുഡ്‌ നൈറ്റ്‌"
പിറ്റേ ദിവസം അതി രാവിലെ തന്നെ ഞാന്‍ എഴുന്നേറ്റു...രാവിലെ എട്ടു മണിക്ക് തന്നെ നമ്മള്‍ ഹോസ്പിറ്റലില്‍ പോകാന്‍ ഇറങ്ങി...തോമസ്‌ സാറിന്‍റെ വീട്ടില്‍ നിന്ന് കഷ്ടിച്ച് ഒരു അര കിലോമീറ്റര്‍ മാത്രമേ ഉള്ളു ഹോസ്പിറ്റലിലേക്ക്...ഒരു ആശുപത്രി എന്നതിലുപരി ഒരു സുഖവാസ കേന്ദ്രമായാണ് എനിക്ക് തോന്നിയത്...വളരെ പ്രശാന്തമായ അന്തരീക്ഷം...കണ്ണുകള്‍ക്ക്‌ കുളിര്‍മയുള്ള കാഴ്ചകളാണ് ചുറ്റിലും...അവിടെയും ഇവിടെയുമൊക്കെ ചിലരെ കാണാമായിരുന്നു...അവിടത്തെ അന്തെവാസികാലാണ് അതില്‍ ഏറിയ പങ്കും...
"നമ്മുടെ ഹോസ്പിറ്റല്‍ എങ്ങനെ ശ്രുതി?"തോമസ്‌ സര്‍ ചോദിച്ചു...
"വളരെ മനോഹരം...ഞാന്‍ ഇത് പോലെ ഒരന്തരീക്ഷം പ്രതിക്ഷിചിട്ടെ ഇല്ല..."ഞാന്‍ മറുപടി പറഞ്ഞു...
"അത് ശരിയാണ്...ഇവള്‍ ഇത് പോലെ ഒരു സ്ഥലമായിരിക്കില്ല പ്രതീക്ഷിച്ചത്...."ദീപക്‌ സര്‍ എന്നെ പിന്തുണച്ചു...
"സത്യത്തില്‍ ഇത്തരകാര്‍ക്ക് ഏറ്റവും വേണ്ടത് ഇത് പോലുള്ള ശാന്തമായ അന്തരീക്ഷമാണ്...പക്ഷെ എന്ത് കൊണ്ടോ നമ്മുടെ ഗവണ്മെന്‍റ് പോലും ഇതൊന്നും ശ്രദ്ധിക്കുന്നില്ല..."തോമസ്‌ സര്‍ പറഞ്ഞു...
തോമസ്‌ സര്‍ നമ്മളെ അവിടെയുള്ള ഒരു മുറിയിലേക്ക് കൊണ്ട് പോയി...വൃത്തിയായി അലങ്കരിച്ച ഒരു വലിയ മുറിയായിരുന്നു അത്...അവിടത്തെ ചുമരുകള്‍ ഒന്നും തന്നെ കാണാന്‍ സാധിക്കുന്നില്ലായിരുന്നു...ചുവര് മുഴുവനും മനോഹരമായ ചിത്രങ്ങള്‍ ഫ്രെയിം ചെയ്തു വെച്ചിരിക്കുന്നു...എല്ലാ ചിത്രങ്ങളിലും ഒരു രൂപം പൊതുവായി കാണാനുണ്ട്...ഒരു സ്ത്രി രൂപം...മുറിയുടെ ഒരു മുലയില്‍ മെലിഞ്ഞു സുന്ദരനായ ഒരു യുവാവ് പുസ്തകം വായിച്ചിരിക്കുകയായിരുന്നു...
"എന്താ അരവിന്ദ്‌ ഭയങ്കര വായനയാണെല്ലോ???"തോമസ്‌ സര്‍ അയാളോട് കുശലം ചോദിച്ചു...
അയാള്‍ എഴുന്നേറ്റു തിരിഞ്ഞു നോക്കി...നമ്മളെ കണ്ടപ്പോള്‍ ഒന്ന് പുഞ്ചിരിച്ചു...
"ഇതാണ് ഞാന്‍ ഇന്നലെ പറഞ്ഞ ആളുകള്‍...ഇത് ഡോക്ടര്‍ ദീപക്‌ ,പിന്നെ ഇത് ശ്രുതി...ഇവര്‍ നിന്‍റെ കൂടെ കാണും രണ്ടു മൂന്ന് മാസം..."തോമസ്‌ ഡോക്ടര്‍ നമ്മളെ അയാള്‍ക്ക് പരിചയപെടുത്തി...
"ങാ ശ്രുതി ഇതാണ് നമ്മുടെ അരവിന്ദ്‌...ഇയാളായിരിക്കുംകുറച്ചു കാലത്തേക്ക് നിന്‍റെ കമ്പനി ...ഭയങ്കര ചിത്രകാരാനാണ് ഇദ്ദേഹം...ഈ കാണുന്നതെല്ലാം ഇയാള്‍ തന്നെ വരച്ചതാനാണ്..."തോമസ്‌ സര്‍ എന്നോടു പറഞ്ഞു...
അത് എന്നെ വിസ്മയിപ്പിച്ചു...അത്രയ്ക്കും മനോഹരമായിരുന്നു ആ ചിത്രങ്ങള്‍...അതിലെ രൂപങ്ങള്‍ക്ക് ശരിക്കും ജീവനുള്ളതു പോലെ തോന്നിയിരുന്നു...
"അപ്പോള്‍ നിങ്ങളുടെ ഗവേഷണങ്ങള്‍ക്കും,പരീക്ഷണങ്ങള്‍ക്കുമുള്ള പുതിയ ഒരു ഗിന്നി പന്നിയായിരിക്കും അല്ലെ ഞാന്‍," അയാള്‍ എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു...
"അയ്യോ അരവിന്ദ്‌ അങ്ങനെ കാണരുത്..."ഞാന്‍ ഒന്ന് പതറി...
"ങാ നിങ്ങള്‍ വിശദമായി പിന്നീട് പരിചയപെട്ടോ" തോമസ്‌ സര്‍ നമ്മുടെ സംഭാഷണം ഘണ്ടിച്ചു...
മുറിക്കു പുറത്തെത്തിയപ്പോള്‍ തോമസ്‌ സര്‍ എന്നോട് ചോദിച്ചു...
"ശ്രുതി ഇയാളെ കണ്ടിട്ടെന്തു തോന്നുന്നു...ഒറ്റ നോട്ടത്തില്‍...,..."
"ഒരു പാവം യുവാവ്...ഇയാള്‍ക്ക് എന്തെങ്കില്ലും ഒരു പ്രശനമുള്ളതായി തോന്നുന്നതേയില്ല...പിന്നെ അയാളുടെ ചിത്രങ്ങള്‍...അത് എന്നെ ശരിക്കും അതിശയിപ്പിച്ചു...അവ എത്ര മനോഹരമായിരിക്കുന്നു..."
"ഉം ശരിയാണ്" തോമസ്‌ സര്‍ മൂളി "നീ ആ ചിത്രങ്ങളില്‍ എല്ലാം തന്നെ പൊതുവായി ഒരു സ്ത്രി രൂപം ഉള്ളതായി ശ്രദ്ധിച്ചോ?"
"ങാ ശ്രദ്ധിച്ചു...വിശദമായി പരിച്ചയപെട്ടതിനു ശേഷം അതിനെ പറ്റി അയാളോട് ചോദിക്കാന്‍ ഇരിക്കുകയായിരുന്നു ഞാന്‍ "
"അത് അയാളുടെ അമ്മയാണ്...അയാള്‍ക്ക്‌ പന്ത്രണ്ടു വയസ്സുള്ളപ്പോള്‍ അവര്‍ കൊല്ലപെട്ടു..."
"ഹോ കഷ്ടം...എങ്ങനെയാണ് അവര്‍ മരിച്ചത്???ആരാണ് അവരെ കൊന്നത്???"ഞാന്‍ ആകാംഷയോടെ ചോദിച്ചു...
"അത് കേട്ടാല്‍ ശ്രുതി അതിശയിക്കും...അവരെ കഴുത്ത് ഞെരിച്ചു കോല്ലുകയായിരുന്നു...അതും അന്നത്തെ പന്തണ്ടുകാരനായ ഈ അരവിന്ദ്‌ തന്നെ..."
"ങേ!!!എനിക്കതു വിശ്വസിക്കാന്‍ ആവുന്നില്ല ഡോക്ടര്‍... "സത്യമാണോ അത്???"ഞാന്‍ അത്ഭുതത്തോടെ ചോദിച്ചു.
"അതെ ശ്രുതി...സത്യമാണ്...നീ അക്വാഫോബിയെ പറ്റി കേട്ടിട്ടില്ലേ?അരവിന്ദ്‌ ആ കൂട്ടത്തില്‍ പെട്ട ഒരാളാണ്...പക്ഷെ സാധാരണ ഇത്തരകാരില്‍ കാണുന്നത് പോലെ നിസ്സാരമായ ഒരു പേടി മാത്രമല്ല ഇയാള്‍ക്ക്...അങ്ങനെ ഉണ്ടാവുന്ന അവസ്സരങ്ങളില്‍ ഇയാള്‍ വല്ലാതെ വയലെന്‍റ് ആകും...സ്ഥലകാല ബോധം നഷ്ടപെടും...പിന്നെ എന്തൊക്കെയാണ് കാണിച്ചുകൂട്ടുന്നത് എന്ന് പ്രവചിക്കാന്‍ സാധ്യമല്ല...അങ്ങനെ ഒരിക്കല്‍ അയാള്‍ അബോധാവസ്ഥയില്‍ ചെയ്തുപോയതാണ് അത്...സ്വന്തം അമ്മയെ കഴുത്ത് ഞെരിച്ചു കൊന്നതിന്‍റെ ആഘാധം അയാളില്‍ നിന്നും ഇപ്പോളും പൂര്‍ണ്ണമായും വിട്ടു പോയിട്ടില്ല...അവരാണ് അവന്‍റെ ചിത്രങ്ങളില്‍ മുഴുവനും...അവരോടുള്ള തീരാ സ്നേഹമാണ് അവന്‍റെ എല്ലാ രചനകളിലും പ്രതിഫലിക്കുന്നത്..."
"ദീപക്‌ സര്‍ പറഞ്ഞു കേട്ടതും പിന്നെ എന്‍റെ ഈ ചെറിയ കാലയളവിലുള്ള അനുഭവങ്ങളില്‍ ഒന്നും ഇതിനു സമാനമായ സംഭവം കേട്ടിട്ടില്ല...തീര്‍ച്ചയായും ഇത് എനിക്ക് പുതിയ ഒരു അനുഭവം തന്നെ ആയിരിക്കും..."
"ഉം...ശരിയാണ്...അപ്പോള്‍ ഇന്ന് മുതല്‍ തന്നെ നീ നിന്‍റെ നിരീക്ഷണങ്ങള്‍ തുടങ്ങികൊള്ളൂ...ഏതൊക്കെ അവസ്സരങ്ങളിലാണ് ഇയാള്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാവുന്നത് എന്ന് മനസ്സിലാക്കണം ആദ്യം...അതിനു ശേഷം വേണം അതിന്‍റെയൊക്കെ കാരണങ്ങള്‍ അന്വഷിക്കാന്‍...എന്താണെന്ന് വെച്ചാല്‍ സാധാരണ അക്വാഫോബിയ ഉള്ളവര്‍ക്ക് പുഴയിലും കടലിലും ഒക്കെ ഇറങ്ങാനോ നിന്താണോ സാധ്യമല്ല...പക്ഷെ അരവിന്ദ്‌ ചെറുപ്പത്തിലേ നിന്തല്‍ പഠിച്ചതാണു...വേണ്ടി വന്നാല്‍ കടലില്‍ പോലും അയാള്‍ നിന്തും...പക്ഷെ ചിലപ്പോള്‍ ഒരു ചെറിയ അരുവി,അല്ലെങ്കില്‍ കുത്തിയൊഴുകുന്ന ഒരു പുഴയുടെ ശബ്ദം...അത് മതി അവന്‍റെ മനോനില തകരാന്‍... അതിന്‍റെ പിന്നിലുള്ള യഥാര്‍ത്ഥ കാരണങ്ങള്‍ ഇപ്പോഴും നമ്മുക്ക് നിഗൂഡാമാണ്..."
"അങ്ങനെയാവട്ടെ സര്‍..."
"പിന്നെ അയാളെ അധികം പെടികേണ്ട ആവശ്യമൊന്നുമില്ല...അയാള്‍ ഇപ്പോള്‍ ഏതൊരു സാധാരണ മനുഷ്യനെകാള്‍ ശാന്താനാണ്..."തോമസ്‌ സര്‍ ഓര്‍മിപ്പിച്ചു...
"എനിക്ക് അങ്ങനെ ഒരു പേടിയെ ഇല്ല സര്‍...അയാളോട് എനിക്കുള്ളത് സഹതാപവും പിന്നെ അയാളുടെ ഉള്ളിലെ കലകാരനോടുള്ള ബഹുമാനവും മാത്രമാണ്..."ഞാന്‍ പറഞ്ഞു...
അന്ന് വൈകിട്ട് തന്നെ ഞാന്‍ അരവിന്ദിനെ കാണാന്‍ വേണ്ടി അയാളുടെ മുറിയില്‍ പോയി...അവിടെ അയാള്‍ തന്‍റെ ചിത്രങ്ങള്‍ നോക്കി ഇരിക്കുകയായിരുന്നു അപ്പോള്‍...
"ഏയ്‌ എനിക്കകത്തു പ്രവേശിക്കാമോ???" തമാശയോടെ ഞാന്‍ ചോദിച്ചു...
"ഹാ ഹാ ഹാ ഞാന്‍ വേണ്ടെന്നു പറഞ്ഞാല്‍ മാഡം തിരിച്ചു പോകുമോ???"ഒരു കുസൃതി ചിരിയോടെ അയാള്‍ തിരിച്ചു ചോദിച്ചു...
"ആഹാ നല്ല തമാശകാരനാനെല്ലോ...എന്നാലും രാവിലെ എന്നോട് അങ്ങനെ പറഞ്ഞത് എനികിഷ്ടപെട്ടില്ല കേട്ടോ...സത്യം പറഞ്ഞാല്‍ എനിക്ക് സങ്കടം തോന്നി അപ്പോള്‍...എന്നെ അങ്ങനെ കണ്ടത് കൊണ്ട്..."
"എന്ത് പറഞ്ഞതിനാണ്...ഗിന്നി പന്നിയെ പറ്റി പറഞ്ഞാതാണോ???"
"ഉം അത് തന്നെ...ഞാന്‍ ആരാണെന്ന് അറിയും മുമ്പ് അങ്ങനെ ഒരു മുന്‍ധാരണ വെച്ചത് മോശമായി പോയി..."ഞാന്‍ ഒന്ന് പരിഭവിച്ചു...
"ഓ അത്...മാടത്തിന് അങ്ങനെ സങ്കടം തോന്നിയെങ്കില്‍ എന്നോട് ക്ഷമിക്കു...ഇനി അങ്ങനെയൊന്നും പറയില്ല..."
"ഏയ്‌ അതിന്‍റെ ആവശ്യമില്ല...പിന്നെ ഈ മാഡം വിളി അരോചകമാണ്...എന്നെ പേര് വിളിച്ചാല്‍ മതി..."
"നിങ്ങള്ക്ക് എത്ര വയസ്സായി..."ഒരു കള്ളാ ചിരിയോടെ അയാള്‍ ചോദിച്ചു...
"ഏയ്‌ അത് വേണ്ട...പെണ്ണുങ്ങളോട് വയസ്സ് ചോദിക്കരുത്..."ഞാന്‍ തമാശ രൂപേണ പറഞ്ഞു...
"ഹാ ഹാ ഹാ എനിക്ക് ഇരുപത്തി ഒന്നേ ആയുള്ളൂ...നിങ്ങള്‍ക്ക് അതില്‍ കുറവാണോ?"
"അല്ല ഞാനാണ് അപ്പോള്‍ മൂത്തത്..."
"അപ്പോള്‍ ഞാന്‍ നിങ്ങളെ എങ്ങനെ പേര് വിളിക്കും...ഞാന്‍ ചേച്ചി എന്ന് വിളിക്കാം...പോരെ..."
"ഏയ്‌ അങ്ങനെ വിളിക്കാന്‍ മാത്രമുള്ള വ്യത്യസമൊന്നുമില്ല...എന്നാലും അങ്ങനെ വിളിക്കുന്നത്‌ കൊണ്ട് എനിക്കെതിരില്ല..."ഞാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു...
"ഹാ ഹാ ഹാ ഇനി ഇപ്പൊ എതിരാണെന്ന് പറഞ്ഞാലും ഞാന്‍ അങ്ങനെയേ വിളിക്കൂ..."
"ഹാ ഹാ ഹാ" ഞാനും പൊട്ടിച്ചിരിച്ചു...
ഒരു പുതിയ ഒരു സൌഹ്യദം നമ്മള്‍ അവിടെ ആരംഭിക്കുകയായിരുന്നു.ഈ കാണുന്ന ചെറിയ ലോകത്ത് തളയ്ക്കപെടേണ്ട ആള്‍ അല്ല അരവിന്ദ്‌ എന്ന് എനിക്ക് മനസ്സിലായി...നല്ല ലോക വിവരമുണ്ട്...അമ്മ മരിച്ചതിനു ശേഷം അവന്‍റെ അച്ഛന്‍ തന്നെയാണ് അവനെ ഇവിടെ എത്തിച്ചത്...പിന്നീട് ഇത് വരെ വേറെ എവിടെയും പോയിട്ടില്ല എന്ന് അവന്‍ എന്നോട് പറഞ്ഞു...ഈ ചുറ്റുപാട് വിട്ടു പോകാന്‍ അവനു മനസ്സ് വരുന്നില്ലത്രേ...ഈ അന്തരീക്ഷം അവനു ശാന്തിയും സമാധാനവും നല്‍കുന്നുണ്ടെന്നു അവന്‍ പറയുന്നു...ഇപ്പൊഴും അവന്‍റെ അച്ഛന്‍ അടക്കം പല ബന്ധുക്കളും അവനെ തിരികെ കൊണ്ടുപോകാന്‍ വേണ്ടി വരാറുണ്ടത്രേ...അരവിന്ദ്‌ സമ്മതിക്കാത്തത് കൊണ്ട് മാത്രമാണ് ഇപ്പോഴും ഇവിടെ നില്‍ക്കുന്നത്...പിന്നെ തോമസ്‌ സര്‍ അധികം എതിര്‍ക്കില്ലത്രേ...സര്‍ ആണത്രേ അവന്‍റെ ഉള്ളിലെ ചിത്രകാരനെ പരിപോക്ഷിപ്പിചെടുത്തത്‌...അത് പറയുമ്പോള്‍ അവന്‍റെ കണ്ണുകളില്‍ ആ നന്ദി തിളങ്ങുന്നുണ്ടായിരുന്നു...
വളരെ നാളത്തെ സൌഹ്യദത്തിനു ശേഷമാണ് ഞാന്‍ അരവിന്ദിനോട് അവന്‍റെ ജീവിതത്തില്‍ സംഭവിച്ച ആ വലിയ ദുരന്തത്തെ പറ്റി ചോദിച്ചത്...ആദ്യം അവന്‍ പിന്മാറുകയാണ് ഉണ്ടായത്...പിന്നീട് രണ്ടു മൂന്നു തവണയും ഞാന്‍ അതിനെ കുറിച്ച് ചോദിച്ചുകൊണ്ടേയിരുന്നു...ഒടുവില്‍ ഒരിക്കല്‍ അവന്‍ തന്നെ ആ സംഭവം എനിക്ക് വിവരിച്ചു...
"എനിക്ക് ആ ദിവസ്സത്തെ പറ്റി ചിന്തിക്കാനേ ഇഷ്ട്ടമല്ല...അന്ന് ഞാന്‍ അമ്മയുടെ കൂടെ നമ്മുടെ പുതിയ വീട് പണിയുന്ന സ്ഥല്ലത്തെക്ക് പോയതായിരുന്നു...സാധാരണ നമ്മള്‍ പോകുന്ന വഴിയില്‍ എന്തോ പണി നടക്കുന്നത് കാരണം വേറെ വഴിയാണ് പോയത്.ഒരു തോടിന്‍റെ ഓരത്ത് കൂടി വേണം കുറച്ചു ദൂരം പോകാന്‍...അമ്മയോട് ഞാന്‍ പറഞ്ഞിരുന്നു അത് വഴി പോകാന്‍ എനിക്കു പേടിയാണെന്ന്...അമ്മ എന്നോട് കണ്ണടച്ച് അമ്മയുടെ കൈ പിടിച്ചു നടന്നോളാന്‍ പറഞ്ഞു അപ്പോള്‍...ഞാന്‍ അങ്ങനെ തന്നെ ചെയ്തു പക്ഷെ ഇടയ്ക്ക് വെച്ച് കണ്ണ് തുറന്നു പോയ ഞാന്‍ കാണുന്നത് ഇരുണ്ട നിറത്തില്‍ ഒഴുകുന്ന ആ തോടിന്‍റെ വന്യതയാണ്...പെട്ടെന്ന് മനോനില തെറ്റിയ ഞാന്‍ അമ്മയെ മുറുകെ കെട്ടിപിടിച്ചു കരഞ്ഞു...ഞാന്‍ അപ്പോള്‍ അമ്മയുടെ കഴുത്തിലാണ് പിടിച്ചത് എന്ന് എനിക്കു മനസ്സിലായില്ല...എന്‍റെ കൈകള്‍ക്കിടയില്‍ പെട്ടു അമ്മ പിടയുകയായിരുന്നു എന്ന് മനസ്സിലാക്കാന്‍ അപ്പോളത്തെ അവസ്ഥയില്‍ എനിക്കു സാധിച്ചില്ല...അഞ്ജാതമായ എന്തോ ഒരു ഭയം മാത്രമായിരുന്നു എന്റെ ഉള്ളില്‍ അപ്പോള്‍...,...ഏതാനും മിനുട്ടിനുള്ളില്‍ എന്റെ ബോധം മര്രഞ്ഞു...പിന്നെ ബോധം തെളിയുമ്പോള്‍ കേട്ടത് എന്‍റെ അമ്മയുടെ..."
അത് മുഴുമിക്കാന്‍ അവനു സാധിച്ചില്ല...അപ്പോഴേക്കും അവന്‍ പൊട്ടി കരയുകയായിരുന്നു...ഞാന്‍ സ്നേഹത്തോടെ അവന്‍റെ തലയില്‍ തടവി സമാധാനിപ്പിക്കാന്‍ ശ്രമിച്ചു....
"പോട്ടെ അരവിന്ദ്‌ വിട്ടുകള...എല്ലാവര്‍ക്കും കാണും ഇത് പോലെ ഓരോരോ ദുഖങ്ങള്‍...നമ്മുക്ക് വേറെ എന്തെങ്കിലും കാര്യം സംസാരിക്കാം..."
പിന്നെ കുറച്ചു ദിവസ്സതെക്ക് ഞാന്‍ അവനോടു അതിനെ പറ്റി ഒരു കാര്യവും ചോദിച്ചില്ല...പക്ഷെ ഒരിക്കല്‍ അവന്‍ എന്നോട് ഇങ്ങോട്ട് ചോദിച്ചു...
"എന്നാലും ചേച്ചി...എന്തായിരിക്കും എന്‍റെ ഈ അവസ്ഥയ്ക്ക് പിന്നിലുള്ള കാരണം...ഞാന്‍ എത്ര ആലോചിച്ചിട്ടും അത് കണ്ടു പിടിക്കാന്‍ പറ്റിയിട്ടില്ല...ഏഴു വയസ്സുള്ളപ്പോഴാണ് ഞാന്‍ നീന്താന്‍ പഠിച്ചത്...നാട്ടില്‍ ഉള്ള പുഴയില്‍ ഞാന്‍ എത്ര നീന്തിയിട്ടുള്ളതാ...പക്ഷെ എന്നിട്ടും ആ ചെറിയ തോട് എന്‍റെ മനോനില തെറ്റിച്ചു...എന്‍റെ ജീവിത ദിശ തന്നെ മാറ്റിമറിച്ചു...ഡോക്ടര്‍ തോമസ്‌ വര്‍ഷങ്ങളായി ശ്രമിച്ചിട്ടും കിട്ടാത്ത ആ നിഗൂഡത ചേച്ചിക്ക് കണ്ടെത്താന്‍ സാധിക്കുമോ?"
"നമ്മുക്ക് അതിനായി ശ്രമിച്ചാലോ എന്നാല്‍...,ഇത്ര ദിവസം ഞാന്‍ കാത്തിരുന്നത് നിന്‍റെ സമ്മതത്തിനു വേണ്ടിയായിരുന്നു...നമ്മുക്ക് ചില ശ്രമങ്ങള്‍ നടത്തിയാലോ എങ്കില്‍..???"ഞാന്‍ അത്യധികം ആവേശത്തോടെ ചോദിച്ചു...
"എനിക്കു പൂര്‍ണ്ണ സമ്മതമാണ്...ചേച്ചിയെ എനിക്കു നല്ല വിശ്വാസമുണ്ട്...എന്നെ സങ്കടപെടുത്തുന്ന ഒരു കാര്യവും ചേച്ചി എന്നോട് ചെയ്യില്ല എന്ന് എനിക്കറിയാം..."
"എങ്കില്‍ നമ്മുക്ക് അവിടെ തന്നെ പോയാലോ...നമ്മുടെ ആ പഴയ തോട്ടിന്‍ കരയിലേക്ക്..."
"അയ്യോ ചേച്ചി അത് വേണോ...ആ സ്ഥലം...അതും ചേച്ചിയുടെ കൂടെ...വീണ്ടും പഴയത് പോലെ എന്തെങ്കിലും സംഭവിച്ചാല്‍....,..."
"ഏയ്‌ ഇങ്ങനെ പേടിക്കാതെ...നമ്മുടെ കൂടെ ദീപക്‌ സാറും കാണും...അപ്പോള്‍ നമ്മുക്ക് നാളെ തന്നെ അരവിന്ദിന്‍റെ നാട്ടിലേക്കു പോകാം...എന്താ?"
"ഉം..."അര്‍ദ്ധ മനസ്സോടെ അവന്‍ സമ്മതിച്ചു...
പിറ്റേന്ന് തന്നെ നമ്മള്‍ അവന്‍റെ നാട്ടിലേക്ക് തിരിച്ചു...പോകുന്നതിനു മുമ്പ് അരവിന്ദിന്‍റെ അച്ഛനെ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞിരുന്നു...വര്‍ഷങ്ങള്‍ക്കു ശേഷം തന്‍റെ മകന്‍ നാട്ടിലേക്ക് തിരിച്ചെത്തുന്നതിന്‍റെ സന്തോഷത്തിലായിരുന്നു ആ പാവം മനുഷ്യന്‍...അവിടെ എത്തിയ ഉടനെ നേരെ അവന്‍റെ വീട്ടിലേക്കാണ് നമ്മള്‍ പോയത്...ആ വീടിന്‍റെ പണി നടക്കുന്ന കാലത്താണ് ആ ദുരന്തം സംഭവിക്കുന്നത്....അരവിന്ദ്‌ ആ വീട്ടിലക്ക് ആദ്യമായി പോകുകയായിരുന്നു...അവനെ കണ്ട ഉടനെ അവന്‍റെ അച്ഛനും മറ്റു അടുത്ത ബന്ധുക്കളും സന്തോഷം കൊണ്ട് കരയുകയായിരുന്നു...പിന്നെയുള്ള രണ്ടു മൂന്നു ദിവസം ശരിക്കും ഉത്സവമായിരുന്നു...പട്ടണത്തില്‍ ജീവിച്ചു വളര്‍ന്ന എനിക്കു ആ അന്തരീക്ഷം വളരെ രസകരമായി അനുഭവപെട്ടു...ദീപക്‌ സാറും ആ അന്തരീക്ഷം ശരിക്കും ആസ്വദിക്കുന്നുണ്ടായിരുന്നു...അതിനിടയില്‍ സത്യത്തില്‍ നമ്മള്‍ അവിടെ പോയതിന്‍റെ കാര്യം തന്നെ മറന്നിരുന്നു...മൂന്നാം ദിവസം വൈകുനേരം ഞാന്‍ അവനെ അത് ഓര്‍മിപ്പിച്ചു...
"അരവിന്ദ്‌ നമ്മുക്ക് നമ്മുടെ ആ തോട്ടിന്‍ കരയില്‍ പോവണ്ടേ?"
അവന്‍റെ മുഖം വാടുന്നതു ഞാന്‍ ശ്രദ്ധിച്ചു...ദീപക്‌ സര്‍ കാര്യങ്ങള്‍ അവന്‍റെ അച്ഛനെ ധരിപ്പിച്ചു...
"എനിക്കു വിരോധമൊന്നുമില്ല...പക്ഷെ സൂക്ഷിക്കണം...ഞാന്‍ വേണമെങ്കില്‍ രണ്ടു പേരെ നിങ്ങളുടെ കൂടെ വിടാം..." അരവിന്ദിന്‍റെ അച്ഛന്‍ പറഞ്ഞു...
"ശരി എങ്കില്‍ അങ്ങനെയാവട്ടെ" ദീപക്‌ സര്‍ സമ്മതിച്ചു
ഞങ്ങള്‍ അങ്ങനെ അവിടെ എത്തി...അരവിന്ദും ഞാനും മുമ്പില്‍ നടന്നു...ബാക്കി ഉള്ളവര്‍ പിന്നാലെ നമ്മളെ അനുഗമിച്ചു...കുറച്ചകലെ തോട് കണ്ടതോടു കൂടി അരവിന്ദ്‌ ഭയം കൊണ്ട് ആകെ കുഴയുന്നതായി തോന്നി...
"ചേച്ചി മതി നമ്മുക്ക് പോകാം...എനിക്ക് വയ്യ മുന്നോട്ടേക്കു വരാന്‍... തല കറങ്ങുന്നതുപോലെ തോന്നുന്നു..."അവന്‍ എന്നെ നോക്കി പറഞ്ഞു...
"എന്തിനാണ് അരവിന്ദ്‌ ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്...മനസ്സില്‍ ധൈര്യം സംഭരിച്ചു മുന്നോട്ടു നടക്കു...നിനക്കതിനു കഴിയും എന്ന് മനസ്സില്‍ ഉറപ്പിക്കൂ..."
"ഇല്ല ചേച്ചി എനിക്ക് പറ്റില്ല...ഞാന്‍ ഇവിടെ നില്‍ക്കാം...നിങ്ങള്‍ പോയികൊള്ളൂ..."
"ശരി എങ്കില്‍ നീ ഇവിടെ നില്‍ക്കു...ഞങ്ങള്‍ പോയിട്ട് വരാം"
ഞാനും ദീപക്‌ സാറും അവിടെ കുറെ നേരം ചിലവഴിച്ചു...നമ്മുടെ കൂടെ വന്ന നാട്ടുകാര്‍ തോട്ടില്‍ ഇറങ്ങി നമ്മുക്കായി കുറച്ചു ചെറുമീനുകളെ പിടിച്ചു തന്നു...ആ ചെറു തോട്ടില്‍ പേടിക്കാനായി ഒരു നീര്‍ക്കോലിയെ പോലും ഞാന്‍ കണ്ടില്ല...അക്വാഫോബിയുടെ വിവിധ ലക്ഷണങ്ങളെ പറ്റി വിവരിക്കുകയായിരുന്നു ദീപക്‌ സര്‍ അപ്പോള്‍...പക്ഷെ ഈ സമയങ്ങളില്‍ എല്ലാം തന്നെ അരവിന്ദ്‌ അങ്ങ് ദൂരെ മാറി ഇരിക്കുകയായിരുന്നു...നമ്മള്‍ ഇവിടെ ചെയ്യുന്നത് ഒന്നും അയാള്‍ നോക്കുന്നതെ ഇല്ലായിരുന്നു...നേരം ഇരുട്ടി തുടങ്ങുമ്പോഴേക്കും നമ്മള്‍ തിരിച്ചു നടന്നു...തോട്ടില്‍ നിന്ന് പിടിച്ച മീനുകളെ കാണിച്ചു ഞാന്‍ അവനോടു ചോദിച്ചു...
"അരവിന്ദ്‌ എന്ത് രസമായിരുന്നു അവിടെ...നോക്കു ഈ മീനുകളെ നമ്മള്‍ ഈ തോട്ടില്‍ നിന്നു പിടിച്ചതാണ്...നാളെ നമ്മുക്കൊരുമിച്ചു മീന്‍ പിടിക്കാം എന്താ???"
"എനിക്കാഗ്രഹമില്ലഞ്ഞിട്ടല്ല ചേച്ചി...പക്ഷെ..." അവന്‍ മുഴുമിച്ചില്ല...
"നീ ഒന്നും പറയേണ്ട.നീ പറയുന്ന കേട്ടപ്പോള്‍ ഞാന്‍ വിചാരിച്ചത് ഇത് വല്ല ഭീകരമായ തോടായിരിക്കും എന്ന്...ഈ ചെറു തോടിനെയാണോ നീ ഇത്രയ്ക്കും ഭയപെടുന്നത്...അയ്യേ നാണകെട്..."
അവന്‍ അതിനു മറുപടിയൊന്നും പറഞ്ഞില്ല...
പിറ്റേ ദിവസ്സവും നമ്മള്‍ അവിടെ പോയി...അന്നും അവന്‍ തോടിനടുതെക്ക് വന്നില്ല...പക്ഷെ നമ്മള്‍ ചെയ്യുന്നതൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു...ഏതാണ്ട് പത്തു ദിവസം നമ്മള്‍ ഇതേ പോലെ തുടര്‍ന്നു...പത്താം ദിവസം അവന്‍ നമ്മുടെ ഒപ്പം തോടിനടുതെക്ക് വന്നു...അവന്‍റെ മുഖത്ത് ഭയം പ്രകടമായിരുന്നു...ഞാന്‍ ധൈരം പകരാന്‍ വേണ്ടി അവന്‍റെ കൈകളില്‍ മുറുകെ പിടിച്ചു...ഭയം മൂര്‍ച്ചിചപ്പോള്‍ അവന്‍ കണ്ണുകളടച്ചു...
"എന്നാല്‍ അരവിന്ദ്‌ നമ്മുക്ക് തിരികെ പോകാം..."ദീപക്‌ സര്‍ പറഞ്ഞു...
അന്ന് നമ്മള്‍ തിരിച്ചുപോയി...പക്ഷെ അത്ഭുതമെന്നു പറയട്ടെ രണ്ടു മൂന്നു ദിവസ്സങ്ങള്‍ക്കുള്ളില്‍ അവന്‍റെ ഭയം പൂര്‍ണമായും ഇല്ലാതായി...മീന്‍ പിടിക്കാന്‍ അവന്‍ നമ്മളെകാള്‍ ഉല്‍സാഹതോടെ തോട്ടില്‍ ഇറങ്ങി തുടങ്ങി.എന്‍റെ മനസ്സ് സന്തോഷംകൊണ്ട് തുള്ളിചാടി...
"നോക്കു സര്‍ അരവിന്ദ്‌ ഇപ്പോള്‍ എത്ര മാറിയിരിക്കുന്നു...ഇത്ര പെട്ടെന്ന് ഈ മാറ്റം ഞാന്‍ പ്രതീക്ഷിച്ചില്ല..." ഞാന്‍ ദീപക്‌ സാറിനോട് പറഞ്ഞു...
"ഉം..." സര്‍ എന്നെ നോക്കി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു...
പിന്നെയും ഒരാഴ്ച നമ്മള്‍ അവിടെ തങ്ങി...അപ്പോഴേക്കും വീട്ടുകാരുടെ കൂടെയുള്ള സഹവാസം അരവിന്ദ്‌ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു...അവിടം വിട്ടു തിരിച്ചു പോരാന്‍ അവനു മടിയുള്ളതായി ഞാന്‍ മനസ്സിലാകി...പോകുന്നതിനു മുന്‍പ് ഞാന്‍ അവന്‍റെ അച്ഛനോട് സംസാരിച്ചു...
"അരവിന്ദ്‌ ഇപ്പോള്‍ വളരെ മാറിയിരിക്കുന്നു...ഇനി കുറച്ചു നാള്‍ക്കകം അവനെ നിങ്ങള്ക്ക് പൂര്‍ണ്ണമായും ലഭിക്കും...ഞാന്‍ വാക്ക് തരുന്നു...ഇപ്പോള്‍ നമ്മള്‍ പോവുകയാണ്...ഇനിയും വരാം അധികം താമസികാതെ തന്നെ..."
"നിന്നെ ഞാന്‍ വിശ്വസിക്കുന്നു മോളെ...ഞങ്ങളും അതിനായി കാത്തിരിക്കുകയാണ്..."പുഞ്ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു...
ഞങ്ങള്‍ അങ്ങനെ തിരിച്ചു യാത്രയായി...പ്രതീക്ഷത്തിലും വലിയ ഒരു മാറ്റമാണ് എനിക്ക് അരവിന്ദില്‍ കാണാന്‍ ആയത്...എന്നെ കൊണ്ട് അതിനു സാധിച്ചതില്‍ ഞാന്‍ അഭിമാനം കൊണ്ടു.പക്ഷെ ദീപക്‌ സാറിന് അത്രയ്ക്കും സന്തോഷം ഉണ്ടായിരുന്നില്ല...എന്തൊക്കെയോ ചില സംശയങ്ങള്‍ ആ മുഖത്തുള്ളത് പോലെ എനിക്ക് തോന്നി...തന്‍റെ പ്രശ്നങ്ങള്‍ എല്ലാം അവസാനിച്ചു എന്ന് അരവിന്ദിനും തോന്നിയിരുന്നു...
പിന്നീട് ഒരിക്കലും അരവിന്ദ്‌ അവന്‍റെ മുറിയില്‍ മാത്രമായി ചടഞ്ഞുകൂടി ഇരുന്നിരുന്നില...അവന്‍ വളരെ അധികം ഉല്ലാസാവാനായി കാണപെട്ടു...അങ്ങനെ ഇരിക്കേ ഒരു ദിവസം ദീപക്‌ സര്‍ എന്നോടു പറഞ്ഞു...
"ശ്രുതി നാളെ നമ്മുക്ക് ഒരു സ്ഥലം വരെ പോകാനുണ്ട്...അരവിന്ദിനെയും കൂടി കൂട്ടിക്കോ"...

"ശരി സര്‍..." ഞാന്‍ സമ്മതിച്ചു...
പിറ്റേന്ന് നമ്മള്‍ ആ സ്ഥലത്തേക്ക് പുറപ്പെട്ടു...ഇവിടുന്നു ഏതാണ്ട് പത്തു മുപ്പതു കിലോമീറ്റര്‍ കടന്നിരുന്നു അവിടെ എത്തിയപ്പോള്‍...ദീപക്‌ സര്‍ എന്നോടും അരവിന്ദിനോടുമായി പറഞ്ഞു...
"പിള്ളേരെ ഇനി നമ്മുക്ക് ഇറങ്ങി നടക്കാം...ഇവിടുന്നു മുന്നോട്ടേക്കു ഇനി വണ്ടി പോവില്ല...നല്ല രസമുള്ള ഒരു പ്രദേശമുണ്ട് ഇവിടെ...വേഗം വാ..."
നമ്മള്‍ സാറിന്‍റെ പിന്നാലെ നടന്നു...ദുര്‍ഘടമായ വഴികളായിരുന്നു പിന്നീട് താണ്ടെണ്ടി വന്നത്...അതും കാട്ടിലൂടെ...സത്യത്തില്‍ എനിക്ക് പേടി ഉണ്ടായിരുന്നു അപ്പോള്‍...പക്ഷെ അരവിന്ദ്‌ വളരെ ഉത്സാഹത്തോടുകൂടി കാണപെട്ടു...കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ അങ്ങ് ദൂരെ നിന്നു ഇരമ്പി ഒഴുകുന്ന ഒരു കാട്ടരുവിയുടെ ശബ്ദം കേള്‍ക്കാന്‍ തുടങ്ങി...അതോടെ അരവിന്ദിന്‍റെ മുഖത്ത് ഭയം പ്രകടമായി തുടങ്ങി...അവന്‍ എന്‍റെ കൈ മുറുകെ പിടിച്ചു പറഞ്ഞു...
"ചേച്ചി മതി...എനിക്ക് വീണ്ടും പഴയ പോലെ എന്തൊക്കെയോ തോന്നുന്നു...ഇനി മുന്നോട്ടു പോവേണ്ട എന്ന് പറ ഡോക്ടറോട്..."
"എന്താ അരവിന്ദ്‌ ഇത്...നിന്റെ ഭയമൊക്കെ പോയതല്ലേ...നീ ഒരുകാലത്ത് ഭീകരമായി കരുതിയിരുന്ന തോട്ടില്‍ നിന്നും നീ തന്നെ മീന്‍ പിടിച്ചത് ഇത്ര പെട്ടെന്ന് മറന്നോ..." ഞാന്‍ അവനോടു ചോദിച്ചു...
"അതൊക്കെ ശരി തന്നെ പക്ഷെ ഇപ്പോള്‍ എനിക്ക് അങ്ങോട്ടേക്ക് വരാന്‍ പറ്റുമെന്ന് തോന്നുന്നില്ല ചേച്ചി ...നമ്മുക്ക് പിന്നീട് ഒരിക്കല്‍ വരാം..."
"പറ്റില്ല" അത് പറഞ്ഞത് ദീപക്‌ സര്‍ ആയിരുന്നു...
ദീപക്‌ സര്‍ അരവിന്ദിന്‍റെ കൈകള്‍ ഭലമായി പിടിച്ചു മുന്നോട്ടു നടന്നു...അവന്‍ കണ്ണടച്ച് ചേച്ചി ചേച്ചി എന്ന് ഉറക്കെ വിളിച്ചു കരയുകയായിരുന്നു അപ്പോള്‍...
"സര്‍ മതി നമ്മുക്ക് പിന്നീടൊരു ദിവസം ശ്രമിക്കാം..."ഞാന്‍ ദീപക്‌ സാറിനോട് അപേക്ഷിച്ചു.പക്ഷെ അദ്ദേഹം അത് കേട്ട ഭാവം നടിച്ചില്ല...
അവനെ സമാധാനിപ്പിക്കാനായി ഞാന്‍ അവന്‍റെ കയ്യ്കളില്‍ മുറുകെ പിടിച്ചു...പുഴയുടെ ശബ്ദം കൂടി കൂടി വന്നുകൊണ്ടേയിരുന്നു...അവന്‍റെ കരച്ചിലിന്‍റെ ശബ്ദവും...ഒടുവില്‍ പുഴയുടെ അടുത്തെത്തി...കുത്തി ഒളിച്ചു ഒഴുകുന്ന ഏതോ ഒരു കാട്ടു ചോല ആയിരുന്നു അത്...ദീപക്‌ സര്‍ അവന്‍റെ കണ്ണുകളെ ഭലമായി തുറപ്പിച്ചു...വന്യമായി ഒഴുകുന്ന ആ കാട്ടരുവി കണ്ടതോടുകൂടി അവന്‍ മോഹാലസ്യപ്പെട്ടു വീണു...ഞാനും ദീപക്‌ സാറും കൂടി അവനെ താങ്ങിയെടുത്തു വണ്ടിയിലെതിച്ചു...നമ്മള്‍ ആശുപത്രിയിലേക്ക്‌ തിരിച്ചു പോയി...
അന്ന് രാത്രി എനിക്ക് ഉറങ്ങാന്‍ സാധിച്ചില്ല...എല്ലാം ശരിയായി എന്നായിരുന്നു ഇത്ര ദിവസ്സവും ഞാന്‍ കരുതിയത്‌...പക്ഷെ ഇന്നത്തോടെ മനസ്സിലായി ആ ധാരണ തെറ്റായിരുന്നു എന്ന്...ഉറക്കം വരാത്തതിനാല്‍ ഞാന്‍ ദീപക്‌ സാറിന്‍റെ മുറിയില്‍ പോയി...അദ്ദേഹവും അവിടെ ഉറങ്ങാതെ ഏതോ ആലോചിച്ചു നില്‍ക്കുകയായിരുന്നു...
"സര്‍..." ഞാന്‍ പതുക്കെ അദ്ദേഹത്തെ വിളിച്ചു...
"ങാ ശ്രുതി...ഞാന്‍ നിന്നെ പ്രതീക്ഷിച്ചിരിക്കുകയ്യായിരുന്നു...എനിക്കറിയാം ഇന്ന് നിനക്ക് ഉറങ്ങാന്‍ ആവില്ല എന്ന്..."
"സത്യമാണ് സര്‍...എല്ലാം നേരെയായി എന്ന് കരുതിയതാണ്...അതില്‍ ഞാന്‍ വളരെ സന്തോഷിക്കുകയും ചെയ്‌തിരുന്നു...പക്ഷെ എല്ലാ ധാരണകളും തകിടം മറിഞ്ഞില്ലേ ഇന്ന്..."
"ഉം...അത് ശരിയാണ്...അതില്‍ നീ ഇത്രയ്ക്കു വിഷമിക്കേണ്ടകാര്യമൊന്നുമില്ല...ഇത് തന്നെയാണ് എല്ലാ ഫോബിയകളുടെയും കുഴപ്പം...എന്താണ് വ്യക്തമായ കാരണം എന്ന് ആര്‍ക്കും ഇത് വരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല...കുറെ ദിവസ്സത്തെ നിരന്തരമായ സമ്പര്‍ക്കം കാരണമാണ് അരവിന്ദിന് ആ ചെറു തോടിനോടുള്ള ഭയം മാറിയത്...പക്ഷെ അത് പോലത്തെ മറ്റൊരു അന്തരീക്ഷത്തില്‍ എത്തിയപ്പോള്‍ ആ പഴയ പേടി വീണ്ടും വന്നു...കുറച്ചു ദിവസം അവിടെ പോയാല്‍ അതും മാറും...പക്ഷെ പിന്നീട് വേറെ ഏതെങ്കിലും സമാന അവസ്സരത്തില്‍ ഭയം വരിക തന്നെ ചെയ്യും...ശാശ്വതമായ ഒരു പ്രതിവിധി ഇത്തരം ഭയങ്ങള്‍ക്ക് ഇല്ല...പിന്നെ ശ്രുതി ഒന്ന് മനസ്സിലാക്കണം...മനുഷ്യന് ഇപ്പോഴും ഈ ലോകത്തെ യഥാര്‍ത്ഥ നിഗൂഡതകള്‍ മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല...ഇങ്ങനെയുള്ള അവസ്സരങ്ങളിലാണ് നമ്മള്‍ ഡോക്ടര്‍മാര്‍ പോലും പുനര്‍ജ്ജന്മം പോലുള്ള കാര്യങ്ങളില്‍ വിശ്വസിച്ചു പോകുന്നത്...ഒരു പക്ഷെ ഏതെങ്കിലും പൂര്‍വ ജന്മത്തിന്‍റെ ബാക്കിപത്രമായിരിക്കും ഇത്തരം ഭയങ്ങള്‍ ഒക്കെ..."
"എന്നാലും സര്‍...ഇനി ഞാന്‍ എങ്ങനെ അരവിന്ദിനെ സമാധാനിപ്പിക്കും...അവനും ഒരു പാട് സന്തോഷിച്ചിരുന്നു..."
"അതൊന്നും സാരമില്ല...നമ്മുക്ക് വഴിയെ പറഞ്ഞു ധരിപ്പിക്കാം...പിന്നെ ശ്രുതി നമ്മള്‍ ഇനി ഒരാഴ്ച കൂടിയേ ഉള്ളു ഇവിടെ...അത് മറക്കേണ്ട..."
സത്യമാണ്...ഇത്രയും ദിവസം കടന്നു പോയത് ഞാന്‍ അറിഞ്ഞതേയില്ല...സത്യത്തില്‍ ഇവിടെ നിന്ന് വിട്ടു പോകാന്‍ തോന്നുന്നേയില്ല ഇപ്പോള്‍..,..
പിറ്റേന്ന് ഞാന്‍ അരവിന്ദിനോട് സംസാരിച്ചു...ഞാന്‍ പ്രതീക്ഷിച്ചത് പോലെ നിരാശ അവനില്ലായിരുന്നു...
"ചേച്ചി വിഷമികേണ്ട...എനിക്ക് ഇത്രയെങ്കിലും മാറ്റം വന്നത് നിങ്ങള്‍ വന്നതിനു ശേഷമാണ്...ഞാന്‍ മറക്കില്ല നിങ്ങളെ...ഒരിക്കലും..." എന്‍റെ കൈ പിടിച്ചവന്‍ പറഞ്ഞു...
"അത് മാത്രമല്ലെടാ ഞാന്‍ ഇനി കഷ്ടിച്ച് ഒരാഴ്ച കൂടിയേ ഇവിടെ ഉണ്ടാകു..." അത് പറയുമ്പോള്‍ ഞാന്‍ ഒന്ന് വിതുമ്പി പോയി...
"ഹാ ഹാ ഹാ ഇതെന്താ ഈ കാണുന്നത്...ഇതിപ്പോ ചേച്ചിയെ ഞാന്‍ സാമധാനിപ്പികേണ്ട ഗതികെടായല്ലോ..." അവന്‍ ചിരിച്ചോണ്ട് പറഞ്ഞു...
"ഒരു ചെറിയ വിഷമം തോന്നി അത്രയെ ഉള്ളു...ഇവിടുന്നു പോയാലും ഇടയ്ക്കൊക്കെ ഞാന്‍ ഇവിടെ വരും...പിന്നെ നിന്നെ എന്‍റെ നാട്ടില്‍ കൊണ്ട് പോകുകയും ചെയ്യും..." ഞാന്‍ കരച്ചില്‍ മറച്ചുവെച്ച് കൊണ്ട് പറഞ്ഞു...
"വിളിച്ചാല്‍ മതി ഞാന്‍ പറന്നെത്തും...ഇനി ബാക്കി ഉള്ള ഒരാഴ്ച നമ്മുക്ക് ആഘോഷമാക്കാം...എന്താ..."
"അത് പിന്നെ ചോദിക്കാനുണ്ടോ..."ഞാന്‍ സമ്മതിച്ചു...
പിന്നെയുള്ള ഒരാഴ്ച ശരിക്കും ഒരു ഉത്സവം തന്നെ ആയിരുന്നു...ദീപക്‌ സാറും നമ്മുടെ ഒപ്പം കൂടി...പാട്ടും നിര്‍ത്തവും കറക്കവുമൊക്കെയായി ശരിക്കും ആഘോഷിച്ചു...
ഒടുവില്‍ തിരിച്ചു പോവേണ്ട ദിവസ്സമെത്തി...വിവരിക്കാന്‍ പറ്റാത്ത അത്രയും സങ്കടമായിരുന്നു എനിക്ക് അന്ന്...അരവിന്ദിനും നല്ല ദുഖമുണ്ടെന്നു അവന്‍റെ മുഖത്ത് നിന്നും വായിച്ചെടുക്കാം...പോവുന്നതിനു മുമ്പായി അവന്‍ എന്‍റെ അടുക്കല്‍ വന്നു ചോദിച്ചു...
"അമ്മ പോയതില്‍ പിന്നെ ഞാന്‍ സന്തോഷിച്ചത് കഴിഞ്ഞ കുറച്ചു മാസങ്ങളിലായാണ്...ചേച്ചി ഒരേ ഒരാളാണ് അതിനു കാരണം...ഞാന്‍ ഒന്ന് ചോദികട്ടെ???നിങ്ങള്‍ക്ക് എന്നെ ശരിക്കും ഒരു അനുജനായി കാണാന്‍ സാധിക്കുമോ???"
ആ ചോദ്യം എന്നില്‍ അടക്കി പിടിച്ചു വച്ചിരുന്ന കരച്ചിലിനെ പുറത്തെകൊഴുക്കി...അവനെ കെട്ടി പിടിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു...
"അത് ഇനി പ്രതേകിച്ചു പറയേണ്ട ആവശ്യമൊന്നുമില്ല...നീ എന്‍റെ അനുജന്‍ തന്നെയാണ്...നിനക്ക് എപ്പോഴും എന്‍റെ വീട്ടിലേക്കു വരാം...ഞാനും വരും നിന്‍റെ അടുത്ത്...ഇടയ്ക്ക് ഇടയ്ക്ക്...ദൈവമാണ് നമ്മളെ ഒന്നിപ്പിച്ചത്..."
"എങ്കില്‍ ചേച്ചി അതികം വൈകിക്കേണ്ട...ഡോക്ടര്‍ പുറത്തു ചേച്ചിയേയും കാത്തു നില്‍പ്പുണ്ട്...അടുത്ത തവണ വരുമ്പോള്‍ ഞാന്‍ നമ്മുടെ ആ കാട്ടുചോലയില്‍ മീന്‍ പിടിചിരിപ്പുണ്ടാവും..."
"ഹാ ഹാ ഹാ...അങ്ങനെ ആയികൊട്ടെ..." ചിരിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു...
കാര്‍ മുന്നോട്ടേക്കു നീങ്ങി തുടങ്ങി...ദ്രിശ്യത്തിനു മറയുന്നത് വരെ ഞാന്‍ അവനെ തന്നെ നോക്കിയിരുന്നു...കരച്ചില്‍ എന്‍റെ നിയന്ത്രണത്തില്‍ നിന്നേ വിട്ടു പോയിരുന്നു...പക്ഷെ ഒരു കാര്യത്തില്‍ എനിക്ക് വളരെ അധികം സന്തുഷ്ടി ഉണ്ടായിരുന്നു...ഈ യാത്ര എനിക്ക് സമ്മാനിച്ചത് എനിക്ക് കുറെ അനുഭവങ്ങള്‍ മാത്രമല്ല...ഒരു അനുജനെയും എനിക്ക് ലഭിച്ചിരിക്കുന്നു...സ്നേഹിക്കാന്‍ മാത്രമറിയുന്ന ഒരു അനുജന്‍...പക്ഷെ അവന്‍റെ ഭയത്തിന്‍റെ യഥാര്‍ത്ഥ കാരണം മനസിലാക്കാന്‍ സാധിക്കാത്തതില്‍ ഞാന്‍ നിരാശപെട്ടു...
രാത്രി വളരെ വൈകി നമ്മള്‍ നാട്ടില്‍ എത്തി ചേര്‍ന്നു.എന്നെ വീട്ടില്‍ ആക്കിയതിനു ശേഷം ദീപക്‌ സര്‍ പോയി...നല്ല ക്ഷിണമുണ്ടായിരുന്നു എനിക്ക്...പക്ഷെ ഉറക്കം വരുന്നുമില്ല...ഉറക്കം തീരെ വരാതായപ്പോള്‍ അന്ന് പാതി നിര്‍ത്തി വെച്ച പോയ നോവലിലെ ബാക്കി വരികളിലേക്ക് ഞാന്‍ അലിഞ്ഞു ചേര്‍ന്നു...

************************************************************************************************************************************************************

പടയാളികള്‍ അവന്‍റെ അടുത്തേക്ക് എത്തി കൊണ്ടിരിക്കുന്നു...കടുവയുടെ മുന്നില്‍ അകപെട്ടു പോയ മാന്‍പെടയെ പോലെ അവന്‍ വിറച്ചു...ഒടുവില്‍ ഗത്യന്തരമില്ലാതെ അവന്‍ ആഗാധമായ ആ കൊക്കയിലേക്ക് ഊര്‍നിറങ്ങി...ചെങ്കുത്തായ ഇറക്കത്തില്‍ അവന്‍റെ കാലുകള്‍ ഏതോ പാറയില്‍ തട്ടി...അവന്‍ വീണു...ഉരുണ്ടു ഉരുണ്ടു ഉരുണ്ടു അവന്‍ ചെന്ന് പതിച്ചത് കുത്തിയൊലിച്ചു ഓഴുകുന്ന മ്യുസ് നദിയിലേക്കായിരുന്നു...പുഴയില്‍ ഉള്ള ഏതോ ഒരു കല്ലില്‍അവന്‍റെ തളര്‍ന്ന കൈകള്‍ തടഞ്ഞു...പടയാളികള്‍ താഴേക്ക്‌ ഇരച്ചു എത്തി തുടങ്ങിയിരുന്നു അപ്പോള്‍....പുഴയുടെ നടുവില്‍ പാറ പിടിച്ചു കിടയ്ക്കുന്ന അവനെ കണ്ടതോടെ അവരുടെ ആവേശം കൂടി...കയ്യില്‍ കിട്ടിയ കല്ലും,പാറ കക്ഷണങ്ങലോക്കെ എടുത്തു അവര്‍ അവനെ എറിയാന്‍ തുടങ്ങി...ഗത്യന്തരമില്ലാതെ വന്നപ്പോള്‍ അവന്‍ പുഴയുല്‍ മുങ്ങി കിടന്നു...ശ്വാസം മുട്ടുമ്പോള്‍ വീണ്ടും തല പോക്കും...അത് കാത്തു നില്‍ക്കുന്ന ആ രാക്ഷസ്സന്മാര്‍ വീണ്ടും കല്ലുകള്‍ എറിയാന്‍ തുടങ്ങും...അങ്ങനെ മുങ്ങിയും പൊങ്ങിയും അവന്‍ അവശനായി കഴിഞ്ഞിരുന്നു...മരണം അവന്‍റെ തോട്ടടുത് എത്തിയത് അവന്‍ മനസ്സില്ലാക്കി...പടയാളികളുടെ കയ്യില്‍ അകപെടുന്നതിനെകാള്‍ നല്ലത് മ്യുസ് നദിയുടെ മടിയില്‍ കിടന്നു മരിക്കുന്നതാണ്...ഒടുവില്‍ തന്‍റെ അവസാന ശ്വാസതിനായി തല ഉയര്‍ത്തിയ അവന്‍റെ മുഖത്ത് ആസകലം പടയാളികള്‍ അമ്പുകള്‍ പായിച്ചു...പതിയെ അവന്‍റെ കണ്ണുകള്‍ അടഞ്ഞു...കുത്തി ഒലിച്ചോഴുകുന്ന ജലം അവന്‍റെ കണ്ണുകളിലെ അവസാന കാഴ്ചയായി...മ്യുസ് നദിയുടെ വന്യമായ ഇരമ്പല്‍ അവന്‍റെ കാതുകളില്‍ അവസാന നാദവുമായി ...

Saturday, February 25, 2012

ഓര്‍മയിലെ ഒരു വാലന്‍ന്റൈന്‍ ദിനം…

ഫെബ്രുവരി 14. ഇന്നാണ് വാലന്‍ന്റൈന്‍ ദിനം. ഇന്നാണ് കാമുകി കാമുകന്മാര്‍ പ്രണയ സന്ദേശങ്ങള്‍ ആദ്യമായി കൈമാറാന്‍ തിരഞ്ഞെടുക്കുന്ന ദിനം. ഇന്നാണ് നമ്മുടെ വിവാഹ വാര്‍ഷികം. ഇത്തവണ വെറും വാര്‍ഷികമല്ല…നമ്മള്‍ ഒന്നായിട്ടു ഇന്നേക്ക് ഇരുപത്തിയഞ്ച് വര്‍ഷം പിന്നിടുന്നു. ഇരുപത്തിയഞ്ച്‌ വര്‍ഷം! അത് ഇത്ര ചെറിയ കാലയളവാണോ?അറിയില്ല…ഈ ദിവസങ്ങളില്‍ അവളുടെ കൂടെ ആയിരിക്കും ഞാന്‍ മുഴുവനും. അതിരാവിലെ തന്നെ പുറപ്പെടാന്‍ വേണ്ടിയാണ് അലാറം വെച്ചത്. പതിവ് പോലെ അത് വേണ്ടി വന്നില്ല.

ഏകദേശം ഒന്നര മണികൂര്‍ യാത്രയാണ് അവിടേക്ക്.ഒരുവിധം എല്ലാ ദിവസങ്ങളിലും ഞാന്‍ അവിടെ പോകാറുണ്ട്.എങ്കിലും ഈ പാതയിലെ വഴിയോര കാഴ്ചകള്‍ എനിക്കിന്നും അന്യമാണ്…ഈ വഴിയുള്ള യാത്രകളില്‍ എനിക്ക് വേറെ ചിന്തകള്‍ ഇല്ല…ആകെ ഉള്ളത് അവള്‍ ….. അവള്‍.. മാത്രം…പതിവുപോലെ മനസ്സ് പിന്നില്ലേക്ക് പ്രയാണം തുടങ്ങി…ആ പഴയ വസന്തകാലത്തെക്ക്…നമ്മുടെ ആദ്യ ദിനങ്ങളിലേക്ക്…

പ്രീഡിഗ്രിക്ക് ശേഷം ഉയര്‍ന്ന പഠനത്തിനായി ഞാന്‍ ആദ്യമായി വീട് വിട്ടു നിന്ന കാലം.സത്യത്തില്‍ എനിക്ക് അതിന്റെയൊന്നും ആവശ്യമില്ലായിരുന്നു…ആവശ്യത്തിലേറെ സ്വത്തു ഉണ്ട് തറവാട്ടില്‍..!…..,അത് കൊണ്ട് തന്നെ അച്ഛന് എന്നെ ദൂരത്തു പഠിപ്പിക്കാന്‍ താല്പര്യമില്ലായിരുന്നു.പിന്നെ എന്‍റെ ആഗ്രഹം…അവര്‍ അതിനെ തടയുമായിരുന്നില്ല.ഹും…ഇതൊക്കെ കേട്ടാല്‍ തോന്നും ഞാന്‍ കലാലയ ജീവിതം ഇഷ്ടപെടുന്ന വ്യക്തിയാണെന്ന്.സത്യത്തില്‍ കോളേജിലെ വര്‍ണശബളമായ അന്തരീക്ഷം എനിക്കിഷ്ട്ടമല്ലായിരുന്നു…ഒരു പക്ഷെ ഞാനൊരു കലാകാരനോ,സാഹിത്യകാരനോ,കായിക താരമോ ഒന്നും അല്ലാത്തത് കൊണ്ടാവാം അത്…അന്നത്തെ കലാലയങ്ങളില്‍ അതൊക്കെ തന്നെയാണല്ലോ പ്രധാനം…പിന്നെ എന്നെ പോലുള്ള ഒതുങ്ങി കൂടുന്ന ആളുകള്‍ക്ക് അവിടെ എന്ത് പ്രസക്തി…വെറുതെ പഠിച്ചു പോകാം അത്ര തന്നെ…എനിക്കും അത് മാത്രമായിരുന്നു ലക്‌ഷ്യം.പിന്നെ വീട്ടിലെ കച്ചവട അന്തരീക്ഷത്തില്‍ നിന്നുമൊരു മാറ്റവും.

അവിടത്തെ ആദ്യ മൂന്ന്‍ മാസകാലം എനിക്ക് ഓര്‍മിക്കാന്‍ പ്രത്യേകിച്ച്‌ ഒന്നുമില്ലായിരുന്നു.ക്ലാസ്സ്മുറി ലൈബ്രറി ആല്‍ത്തറ എന്നിവിടങ്ങളില്‍ മാത്രമൊതുങ്ങി കഴിഞ്ഞ നാളുകള്‍.,.പലരും ഞാനുമായി സൌഹ്യദം സ്ഥാപിക്കുവാന്‍ വേണ്ടി ശ്രമിച്ചു.പക്ഷെ എന്നെ പോലുള്ള ഒരു ഒതുങ്ങിയ പ്രകൃതകാരനോട് ആര്‍ക്കും അധികം അടുക്കാന്‍ ആവുമായിരുന്നില്ല.എനിക്കും അതില്‍ താല്പര്യമില്ലായിരുന്നു.പക്ഷെ അവള്‍ എന്‍റെ ജീവിതം ആകെ മാറ്റിമറിച്ചു…എല്ലാ അര്‍ത്ഥത്തിലും…

നവ്യ, തികച്ചും യാധ്രിശ്ചികമായാണ് അവളെ ഞാന്‍ പരിച്ചയപെടുന്നത്. അതിനെകാള്‍ ഏറെ തമാശയോടുകൂടിയും…ആ ബന്ധം ആരംഭിക്കുന്നത് തന്നെ ഒരു വിഴ്ചയോടുകൂടിയാണ്.ഹാ ഹാ ഹാ ഇന്നും അത് ആലോചിക്കുമ്പോള്‍ ചിരിക്കാനാണ് തോന്നുന്നത്…കോളേജിലെ പഴഞ്ചന്‍ ബെഞ്ചുകള്‍ക്ക് നന്ദി…ക്ലാസ്സ്‌ നടന്നു കൊണ്ടിരിക്കുമ്പോള്‍ ആയിരുന്നു അത്.അവള്‍ ഉള്‍പ്പെടെ നാല് തരുണിമണികള്‍ ഇരിക്കുന്ന ഒരു ചട്ടുകാലന്‍ ബെഞ്ച്‌ ഒടിഞ്ഞു നിലംപൊത്തി.അവളായിരുന്നു ഒടിഞ്ഞ വശത്ത് ഇരുന്നിരുന്നത്.വിഴ്ചയില്‍ അവള്‍ നേരെ പതിച്ചത് ഇപ്പറത്തെ വശത്തിരുന്ന എന്‍റെ കാലിലേക്കായിരുന്നു….ഹാ ഹാ ഹാ അവളുടെ ആ മുഖം,ആ ഭാവം ഇപ്പോഴും മനസ്സില്‍ അത് പോലെ കാത്തു സുക്ഷിച്ചിരിക്കുന്നു.ക്ലാസ്സില്‍ പടര്‍ന്ന കൂട്ട ചിരിക്കിടയിലും ഞാന്‍ ശ്രദ്ധിച്ചത് അവളുടെ ആ വിളറിയ മുഖമായിരുന്നു.ആദ്യാമായി ഞാന്‍ അവളുടെ കൈ പിടിച്ചതും അന്നാണ്.അപ്രതീക്ഷിതമായി ഏറ്റ നാണകേട് അവളെ കരച്ചിലിന്റെ വക്കത്തു എത്തിച്ചത് പോലെ എനിക്കു തോന്നി.അന്ന് മുഴുവന്‍ ഞാന്‍ അവളെ തന്നെ ശ്രദ്ധിക്കുകയായിരുന്നു.ഇടയ്ക്കിടെ അവളും ഇടം കണ്ണിട്ടു നോക്കുന്നത് ഞാന്‍ കാണുന്നുണ്ടായിരുന്നു.അതിനു മുമ്പ് ഞാന്‍ അവളെ കണ്ടിരുന്നെങ്കിലും അന്നാണ് അവളുടെ വശ്യത ഞാന്‍ തിരിച്ചറിഞ്ഞത്.ഭംഗിയായി എഴുതിയ അവളുടെ വിടര്‍ന്ന കണ്ണുകള്‍.ക്ക് വല്ലാത്തൊരു ആകര്‍ഷണ ശക്തി ഉള്ളത് പോലെ എനിക്ക് തോന്നി.

ആ സംഭവത്തിന്‌ ശേഷം അവളെന്നെ കാണുമ്പോള്‍ ചുണ്ടില്‍ ഒരു ചെറു പുഞ്ചിരി കരുതാറുണ്ടായിരുന്നു…അവളുടെ വശ്യത എന്‍റെ ചിന്തകളെ നിയന്ത്രിക്കുന്നതായി എനിക്ക് തോന്നി.പലപ്പോഴും എന്‍റെ കണ്ണുകള്‍ അവളുടെ അടുത്തേക്ക് പതിക്കുക പതിവായി.അപ്പോള്‍ ചിലപ്പോഴൊക്കെ അവള്‍ എന്നെയും നോക്കുന്നുണ്ടായിരുന്നു.ആ തിളങ്ങുന്ന കണ്ണുകള്‍ കൊണ്ടുള്ള നോട്ടം എന്‍റെ ഹൃദയത്തെ ചൂഴ്ന്നെടുക്കുന്നത് പോലെ തോന്നി.ചുണ്ടില്‍ സ്ഥിരമായി കരുതുന്ന മന്ദസ്മിതം അവളുടെ സൌന്ദര്യം ഇരട്ടിയാക്കിയിരുന്നു.പതിയെ പതിയെ അവള്‍ എന്‍റെ മനസ്സിനെ കിഴ്പെടുത്തുവാന്‍ ആരംഭിച്ചു.അവളോട്‌ സംസാരിച്ചു തുടങ്ങാന്‍ എന്‍റെ മനസ്സ് വെമ്പല്‍ കൊണ്ടു…

ഒടുവില്‍ ആ സുദിനം വന്നു ചേര്‍ന്നു…ഞാന്‍ അവളോട്‌ ആദ്യമായി സംസാരിച്ച ദിനം…ക്ലാസ്സിലേക്കുള്ള ഇടനാഴികയില്‍ വെച്ചായിരുന്നു അത്.അന്നവള്‍ ഇട്ട നീല ദാവണി…കയ്യില്‍ അണിഞ്ഞ കരിവളകള്‍…,…കാതുകളിലെ ജിമിക്കി…കയ്യില്‍ മുറുകെ പിടിച്ച പുസ്തകങ്ങള്‍…,…തല ചെറുതായി കുനിച്ചുള്ള ആ നടത്തം…നമ്മുടെ ആദ്യ സംഭാഷണങ്ങള്‍.,എല്ലാം തെളിനീര്‍ പോലെ വ്യക്തമായി ഇന്നും ഞാന്‍ ഓര്‍മ്മിക്കുന്നു…

“ഏയ്‌ കുറെ നാള്‍ ആയി വിചാരിക്കുന്നു ഒന്ന് പരിച്ചയപെടുവാന്‍.”",”

അവിചാരിതമായി കേട്ട ശബ്ദത്തിന്റെ ഞെട്ടല്‍ എന്നോണം വളരെ പെട്ടെന്നായിരുന്നു അവള്‍ തല ഉയര്‍ത്തി നോക്കിയത്…ആ നോട്ടത്തില്‍ അവളുടെ ആശ്ചര്യം പ്രകടമായിരുന്നു…ഏതാനും നിമിഷത്തെ മൌനത്തിനു ശേഷം അവള്‍ മറുപടി പറഞ്ഞു…

“അതിനെന്താ…ചോദിച്ചുകൊള്ളൂ…”

“പേരറിയാം…നവ്യ…അപ്പോള്‍ ആ ചോദ്യം ഒഴിവാക്കാമല്ലോ…എന്‍റെ പേര് അറിയാമോ…”

തല തെല്ലൊന്നു കുനിച്ചു അല്‍പ്പം നാണത്തോടെ,ഒരു ചെറു മന്ദസ്മിതതോടെ അവള്‍ മൂളി…

“ഉം…..”

“വീട് എവിടെയാ?”

തല വീണ്ടും ഉയര്‍ത്തി അവള്‍ മറുപടി തന്നു….

“ഇവിടെ അടുത്ത് തന്നെ…ഈ കുന്നിന്‍ താഴ്വരയില്‍ …”

“ഓ അത് ശരി…ഞാന്‍ കുറച്ചു ദൂരെന്നാ…”

ഒരു ചെറു പുഞ്ചിരിയായിരുന്നു അതിന്നു മറുപടി.ലജ്ജ കാരണം അവള്‍ക്കു എന്‍റെ മുന്നില്‍ നില്‍കാന്‍ പ്രയാസ്സമുള്ളതുപോലെ എനിക്ക് തോന്നി…അത് മനസ്സിലാക്കി ഞാന്‍ പറഞ്ഞു…

“എങ്കില്‍ നമ്മുക്ക് ക്ലാസ്സിലേക്ക് നടക്കാം…”

അത് ഒരു തുടക്കമായിരുന്നു…പിന്നീട് ആ ബന്ധം വളര്‍ന്നു.ആദ്യം കണ്ട നാണംകുണുങ്ങി പെണ്ണില്‍ നിന്ന് അവള്‍ വളരെ മാറി…എന്നോടു അവള്‍ എന്തും സംസാരിക്കുമായിരുന്നു…ഞാനും ഏറെ മാറി കഴിഞ്ഞിരുന്നു.ജീവിതത്തില്‍ അത് വരെ ലഭികാതിരുന്ന ഒരു സംതൃപ്തി തോന്നി തുടങ്ങിയ കാലമായിരുന്നു അത്….ഒരു ഘട്ടത്തില്‍ എത്തിയപ്പോള്‍ മനസ്സിലായി ,എനിക്ക് അവളോടുള്ളത് ഘാടമായ പ്രണയം തന്നെ എന്ന്…എങ്കിലും അത് പ്രകടിപ്പിക്കാന്‍ ഉള്ള ഒരു മാനോധൈരം എനുക്ക് ഉണ്ടായിരുന്നില്ല.അവള്‍ക്കും എന്നോടു അങ്ങനെ തന്നെ ഉള്ളത് പോലെ എനിക്ക് അനുഭവപെടാരുണ്ടാരുണ്ടായിരുന്നു…പലപ്പോഴും അത് ചോദിക്കാന്‍, അല്ലെങ്കില്‍ എന്‍റെ മനസ്സിലുള്ള ആഗ്രഹം തുറന്നു പറയാന്‍ ഞാന്‍ കൊതിച്ചു…പല ദിവസങ്ങളിലും അതിനുള്ള ധൈരം സംഭരിച്ച്‌ ഞാന്‍ വരുമായിരുന്നു…പക്ഷെ അവളുടെ മുന്നില്‍ എത്തിയാല്‍,ആ കണ്ണുകള്‍ കണ്ടാല്‍ ധൈരമെല്ലാം ചോരുന്നത് പോലെ തോന്നും…നിഷ്കളങ്കമായ ആ പുഞ്ചിരി മാഞ്ഞു പോകുമോ എന്നുള്ള ഒരു ഭയവും ഉണ്ടായിരുന്നു അതിനു പിന്നില്‍ …ഒരു പക്ഷെ ഇനി ഇപ്പോള്‍ അവള്‍ക്കു അങ്ങനെയില്ലെന്നു പറഞ്ഞാല്‍…..,പിന്നീട് അവള്‍ ഒരിക്കലും എന്നോടു മിണ്ടാതായാല്‍…..,…..അത് ചിന്തിക്കാന്‍പോലും എനിക്കാവുമായിരുന്നില്ല…എന്നെങ്കിലും അത് പ്രകടിപ്പിക്കാന്‍ ദൈവം തന്നെ അവസരമൊരുക്കും എന്ന് കരുതി ഞാന്‍ സമാധാനിച്ചു ദിവസങ്ങള്‍ തള്ളി നീക്കി.രണ്ടു വര്‍ഷങ്ങള്‍ അങ്ങനേ കടന്നു പോയി…

കോളേജിലെ അവസാന വര്‍ഷം പകുതിയോടടുത്തു…ഏതാനും മാസങ്ങള്‍ കൂടി കഴിഞ്ഞാല്‍ എല്ലാവരും പിരിയുകയായി…എത്രയും പെട്ടെന്നു തന്നെ എന്‍റെ ആഗ്രഹം അവളെ അറിയിക്കണം എന്ന് എനിക്ക് തോന്നി…അല്ലെങ്കില്‍ ഈ കോളേജ് വിട്ടാല്‍ പിന്നെ അവളെ കണ്ടില്ലെങ്കിലോ…ഒരു പക്ഷെ അവളും അത് ആഗ്രഹിക്കുന്നുന്ടെങ്കിലോ…ചില പദ്ധതികള്‍ ഒക്കെ തയ്യാറാക്കണം എന്ന് ഞാന്‍ തിരുമാനിച്ചു…പക്ഷെ വിധി…അത് എല്ലാം തന്നെ മാറ്റി മറിച്ചു…ഒരിക്കല്‍ അവള്‍ കോളേജില്‍ വന്നത് കരഞ്ഞു കലങ്ങിയ കണ്ണുകളോടു കൂടിയായിരുന്നു…കാര്യം അന്വഷിക്കാന്‍ ചെന്ന എന്നെ അവള്‍ ഒഴിവാക്കുനതായി എനിക്കനുഭാവപെട്ടു…ഒന്ന് രണ്ടു ദിവസം അവള്‍ എന്നോടു മിണ്ടിയതെ ഇല്ല….ഞാന്‍ ആകെ തകരുകയായിരുന്നു അപ്പോഴൊക്കെ…ജീവിതം അവസാനിക്കാന്‍ പോകുന്നത് പോലെ തോന്നി…സന്തോഷങ്ങള്‍ എന്നെന്നെക്കുമായി വിട പറയുന്നതു പോലെയും.ഹോസ്റ്റല്‍ മുറികളില്‍ ഞാന്‍ ഒരു ഭ്രാന്തനെ പോലെ അലഞ്ഞു തിരിഞ്ഞു.അവസാനം അവള്‍ എന്‍റെ അടുക്കല്‍ എത്തി കാര്യം പറഞ്ഞു…

“എന്നോടു ക്ഷമിക്കണം…ഞാന്‍ കുറച്ചു ദിവസ്സമായി ഒഴിഞ്ഞു മാറുന്നത് നിന്നോടുള്ള ദേഷ്യം കൊണ്ടല്ല…എനിക്ക് അതിനു സാധിക്കുക തന്നെയില്ല…കാര്യം എന്താണെന്ന് വെച്ചാല്‍ ഇനി ഞാന്‍ കൂടിയാല്‍ രണ്ടു മാസം കൂടിയേ ഇവിടെ ഉണ്ടാകു…എന്‍റെ വിവാഹം നിശ്ചയിച്ചിരിക്കുന്നു…പഠനം പൂര്‍ത്തിയാക്കാന്‍ പോലും വീട്ടിന്നു സമ്മതിക്കുന്നില്ല…ഞാന്‍ അവരെ കുറ്റപെടുത്തുന്നില്ല…എന്‍റെ താഴെയും ഉണ്ട് രണ്ടു പേര്‍…,…അത് കൊണ്ട് ഇനി വൈകിപ്പിക്കാന്‍ ആവില്ലെന്നാണ് പറയുന്നത്…”

ഇടി തീ തട്ടിയത് പോലെ സ്തബ്ധനായി നില്‍ക്കുകയായിരുന്നു ഞാന്‍ അപ്പോള്‍…,…ഇശ്വരാ ഇതിനായിരുന്നു എന്നെ ഇത്രയ്ക്കും അവളോട്‌ അടുപ്പിച്ചത്…ഇതിനായിരുന്നോ ഇത്ര നാള്‍ ഞാന്‍ കാത്തിരുന്നത്…ഞാന്‍ മനസ്സില്‍ പളുങ്ക് പത്രത്തില്‍ കൊണ്ട് നടന്ന സ്വപ്‌നങ്ങള്‍ എല്ലാം ഒരു നിമിഷം കൊണ്ട് വീണു ഉടഞ്ഞതു പോലെ തോന്നി…

ആ സംഭവം എന്‍റെ മനസ്സിന്‍റെ താളം ആകെ തെറ്റിച്ചു…അവളെ കാണുമ്പോള്‍ എനിക്ക് നിയന്ത്രണം നശിക്കുന്നത് പോലെ തോന്നി…പലപ്പോഴും അവളുടെ അടുക്കല്‍ ചെന്ന് പോട്ടി കരയണം എന്ന് തോന്നാറുണ്ടായിരുന്നു…അവള്‍ എന്നോട് അധികം സംസാരിക്കാതായി…ഞാനും…ദിവസങ്ങള്‍ കഴിയുംതോറും അവളുടെ സങ്കടങ്ങള്‍ കുറയുന്നതായി ഞാന്‍ മനസ്സില്ലാക്കി…വിവാഹം സ്വപ്നം കാണുന്ന ഏതൊരു സാധാരണ പെണ്‍കുട്ടിയെയും പോലെ പ്രസ്സന്നയായി അവളെ എനിക്ക് കാണുവാന്‍ സാധിച്ചു…അതെ സമയം ഞാന്‍ കൂടുതല്‍ തകര്‍ച്ചയിലേക്ക് നീങ്ങുകയായിരുന്നു…താളം തെറ്റിയ മനസ്സിനെ നിയന്ത്രിക്കാന്‍ പലപ്പോഴും ലഹരികളെ കൂട്ടുപിടികേണ്ടാതായി വന്നു എനിക്ക്…മദ്യവും,മയക്കുമരുന്നും എനിക്ക് ഒഴിച്ച് കൂടാനാവാത്ത അതിഥികളായി മാറിയ നാളുകളായിരുന്നു പിന്നീട്…

ഏറ്റവും ഒടുവില്‍ അവള്‍ എന്നോട് സംസ്സാരിച്ചത് അന്നായിരുന്നു…അതെ അന്ന്…അന്ന് അവള്‍ അവളുടെ വിവാഹത്തിന്‍റെ ക്ഷണകത്തുമായാണ് എത്തിയത്…

“വരുന്ന ഫെബ്രുവരി പതിനാലിനാണ് എന്‍റെ വിവാഹം…എനിക്കിവിടെ ക്ഷണിക്കാന്‍ ആകെ കുറച്ചു കൂട്ടുകാരെ ഉള്ളു…നിയാണ്‌ അതില്‍ ഏറ്റവും മുഖ്യം…തീര്‍ച്ചയായും വരില്ലേ???”

മനസ്സ് എരിയുകയായിരുന്നെങ്കിലും ഞാന്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചു…വാക്കുകള്‍ കണ്ടെത്താന്‍ ഞാന്‍ വല്ലാതെ ബുദ്ധിമുട്ടി…

“തീര്‍ച്ചയായും ഞാന്‍ ഉണ്ടാവും…എന്‍റെ പ്രിയ കൂട്ടുകാരിക്ക്…” മുഴുമിക്കാന്‍ സാധിച്ചില്ല…

അതിനു ശേഷം അവള്‍ കോളേജില്‍ വരാറില്ലായിരുന്നു…എന്‍റെ ജീവിതം അന്ധകാരത്തിലേക്ക് നീങ്ങി കൊണ്ടിരുന്നു…നഷ്ടപെടുന്നവന് കിട്ടാനുള്ള ഏറ്റവും വലിയ സൌഭാഗ്യം മരണമാണെന്ന് തിരിച്ചറിഞ്ഞ നാളുകളായിരുന്നു പിന്നീട്…ജീവിതമാവസ്സാനിപ്പിക്കാന്‍ ഞാന്‍ ചിന്തിച്ചു തുടങ്ങിയ കാലം…ഒടുവില്‍ ഞാന്‍ അത് തന്നെ തിരുമാനിച്ചു…അവളുടെ വിവാഹമായ ഫെബ്രുവരി പതിനാലിന്…വാലൻന്റൈൻ ദിനത്തില്‍ ഈ ലോകത്തോട് എന്നെനെക്കുമായി വിട പറയാന്‍ ഞാന്‍ ഉറച്ചു…പക്ഷെ അവള്‍ വീണ്ടും എന്‍റെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ചു.അന്ന്…അവളുടെ വിവാഹ ദിനത്തില്‍ എനിക്ക് അവളുടെ ഒരു കത്ത് ലഭിച്ചു…അതെ അവളുടെ കത്ത്…അതിലെ ഉള്ളടക്കം എന്നെ നയിച്ചത് വിഭ്രാന്തിയിലെക്കായിരുന്നു…

എന്‍റെ എത്രയും പ്രിയപ്പെട്ട കൂട്ടുകാരന്,

ഈ കത്ത് ഞാന്‍ എഴുതുന്നത്‌ ഒരിക്കലും നിന്നെ സങ്കടപെടുത്താന്‍ വേണ്ടി അല്ല…പക്ഷെ വിട പറയും മുമ്പ് ആ ഒരു സത്യം വെളിപെടുത്തണം എന്ന് എനിക്ക് തോന്നുന്നു…എന്‍റെ വിവാഹം അടുക്കുകയാണ്…നീ അറിയാത്ത ഒരു വലിയ ഒരു രഹസ്സ്യമുണ്ടായിരുന്നു എന്‍റെ ഉള്ളില്‍….,…മറ്റൊന്നുമല്ല അത്…ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു…അഗാധമായി…പലപ്പോഴും ഞാന്‍ ആഗ്രഹിച്ചിരുന്നു നീ എന്നോട് ഇഷ്ടമാണെന്ന് പറയുന്നത് കേള്‍ക്കുവാന്‍ വേണ്ടി…പക്ഷെ ഒരിക്കലും അതുണ്ടായില്ല…കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ പല അവസ്സരങ്ങളിലും ഞാന്‍ തന്നെ അത് വെളിപ്പെടുതിയാലോ എന്നും ചിന്തിച്ചിരുന്നു…പക്ഷെ എന്‍റെ നാണം,ഭയം അത് പറയാന്‍ അനുവദിച്ചില്ല…പലപ്പോഴും നമ്മള്‍ ഒന്നിച്ചു കഴിയുന്നത് സ്വപ്നം കണ്ടിരുന്നു ഞാന്‍…,പക്ഷെ ഇനി അത് ഒരിക്കലും സാധിക്കില്ലല്ലോ…ഒരു പക്ഷെ വേറെ വിവാഹമേ കഴിക്കാതെ ഈ സ്വപ്നങ്ങളുമായി മാത്രം ജീവിതാവസാനം വരെ കഴിയാന്‍ ഞാന്‍ തയ്യാറായിരുന്നു…പക്ഷെ ഇനി ഇപ്പോള്‍ മറ്റൊരാളെ വിവാഹം ചെയ്യുക,അയാളോടൊപ്പം ജീവിത കാലം മുഴുവന്‍ കഴിയുക…എനിക്ക് ചിന്തിക്കാന്‍ പോലും ആവുനില്ല അതൊന്നും…അതെ ഞാന്‍ അത് തീരുമാനിച്ചു കഴിഞ്ഞു…ഈ കത്ത് നിന്‍റെ കയ്യിലെത്തുമ്പോഴേക്കും ഞാന്‍ ഈ ലോകത്തോട് വിട പറഞ്ഞിരിക്കും…ആരെയും ഞാന്‍ കുറ്റപെടുത്തുന്നില്ല…ഇത് എന്‍റെ വിധിആയിരിക്കാം…എനിക്ക് യാത്ര പറയാന്‍ ഈ ലോകത്തില്‍ നീ മാത്രമേയുള്ളൂ…ഒരു ദുസ്വപ്നം പോലെ ഈ കത്തിനെ മറക്കുക…എന്നെയും…എന്നെന്നേക്കുമായി വിട…..

സ്നേഹത്തോടെ നിന്‍റെ സ്വന്തം നവ്യ

***************************************************************

കുറച്ചകലെയായി പള്ളിയുടെ കുരിശു ദൃശ്യമായി…അതെ അവളുടെ അടുത്ത് എത്തിയിരിക്കുന്നു…സ്മശാനത്തിനടുത്ത് വണ്ടി നിര്‍ത്തി ഞാന്‍ നീങ്ങി…കാലം ഈ പ്രദേശത്തെ ആകെ മാറ്റിയെങ്കിലും ഈ ശ്മശാനത്തിനും ഇവിടെയുള്ള ശവകുടിരങ്ങള്‍ക്കും ഇന്നും അതെ ഭാവം…വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടെ വെച്ചായിരുന്നില്ലേ നമ്മുടെ വിവാഹം !!!

അന്ന് ആ കത്ത് വായിച്ചതിനു ശേഷം സമനില പൂര്‍ണ്ണമായും നശിച്ച ഞാന്‍ കണ്ണില്‍ കണ്ടതും കയ്യില്‍ കിട്ടിയതുമൊക്കെ എറിഞ്ഞുടയ്ക്കുകയായിരുന്നു…ആര്‍ക്കും എന്നെ നിയന്ത്രിക്കാന്‍ ആവുമായിരുന്നില്ല അപ്പോള്‍,…എങ്കിലും ഒരു നേരിയ പ്രതീക്ഷ എന്നില്‍ അപ്പോളുമുണ്ടായിരുന്നു…ഇല്ല അവള്‍ അത് ചെയ്യില്ല അവള്‍ക്കു അതിനാവില്ല…ആ പ്രതീക്ഷ എന്നെ അവളുടെ വീട്ടിലെക്കെതിച്ചു…പക്ഷെ ദൈവം വീണ്ടും എന്നോട് ക്രുരത കാട്ടി…അവിടെ എത്തിയ എന്നെ സ്വികരിച്ചത് അവളുടെ മരണ വാര്‍ത്ത തന്നെ ആയിരുന്നു…അവളുടെ ചേതനയറ്റ ശരീരം പള്ളിയിലേക്ക് കൊണ്ട് പോയിരുന്നു അപ്പോളേക്കും…

പൊട്ടി കരഞ്ഞുകൊണ്ടാണ് ഞാന്‍ പള്ളിയിലേക്ക് ഓടിയത്…അവിടെ എത്തിയപ്പോള്‍ എനിക്ക് കാണുവാന്‍ സാധിച്ചത് ആള്‍കൂട്ടത്തിനിടയില്‍ വെളുത്ത വസ്ത്രത്തിനുള്ളിലുള്ള അവളുടെ മരവിച്ച ശരീരതെയാണ്.സര്‍വ്വ നിയന്ത്രണവും നഷ്ടമായ ഞാന്‍ അവളുടെ നിര്‍ജീവമായ ശരീരത്തെ കെട്ടി പിടിച്ചു കരഞ്ഞു…സംഭാവിക്കുന്നത് എന്തെന്ന് മനസ്സിലാവാതെ ബന്ദുകളും വികാരിയച്ചനും അതിശയിചിരിക്കണം…വികാരിയാച്ചന്‍ എന്‍റെ കയ്യിലുള്ള കത്ത് എടുത്തു അതിനിടയില്‍….,…അത് വായിച്ചത് കൊണ്ടാവാം അദേഹം എന്നെ വാത്സല്യംതോട് കൂടി പിടിച്ചേഴുന്നെല്‍പ്പിച്ചു…ഞാന്‍ അദേഹത്തിന്‍റെ കയ്യ്കള്‍ പിടിച്ചു പൊട്ടി കരഞ്ഞു കൊണ്ട് ആവശ്യപെട്ടു…

“അച്ചോ ദയവു ചെയ്തു എന്നെ ഇവള്‍ക്ക് വിവാഹം കഴിപ്പിച്ചു തരാമോ…എനിക്കിനി അവള്‍ക്കു നല്‍കാന്‍ എന്‍റെ ബാക്കി ജീവിതമാല്ലാതെ വേറെ ഒന്നും തന്നെയില്ല…അവളുടെ ആഗ്രഹം ഇപ്പോഴെങ്കിലും സാധിച്ചു കൊടുക്കാന്‍ എന്നെ അനുവദിക്കണം…”

ആളുകള്‍ എല്ലാം തന്നെ അതിശയകരമായി അച്ഛനെയും എന്നെയും മാറി മാറി നോക്കുനുണ്ടായിരുന്നു…എല്ലാവരും അച്ഛന്റെ മറുപടിക്ക് ആകാംഷയോടെ കാത്തിരുന്നു…എന്‍റെ തലയില്‍ തലോടി അച്ഛന്‍ പറഞ്ഞു…

“ശരി ഞാന്‍ നടത്തി തരാം…ഇവരുടെ വിവാഹത്തിനു ഈ കൂടി നില്‍ക്കുന്ന ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടോ???”

ആരും ഒന്നും മിണ്ടിയില്ല…ഞാന്‍ എന്‍റെ കയ്യിലെ അമ്മ സമ്മാനിച്ച മോതിരമൂരി അവളുടെ വിരലില്‍ അണിയിച്ചു…വിറങ്ങലിച്ച ആ വിരലിലെ തണുപ്പ് ഇന്നും എനിക്കനുഭാവപെടുന്നു…അവളുടെ നെറ്റിയില്‍ അവസാനമായി ഞാന്‍ ചുംബിച്ചു…ശവപെട്ടി മൂടി കുഴിയിലേക്ക് എടുത്തു വെക്കുമ്പോഴേക്കും ഞാന്‍ മോഹല്യസപെട്ടിരുന്നു…

അതിനു ശേഷം ഒട്ടുമിക്ക ദിവസങ്ങളിലും ഞാന്‍ ഇവിടെ വരാറുണ്ടായിരുന്നു…അവള്‍ ഇല്ല എന്നുള്ള സത്യം ഇപ്പോളും എനിക്ക് അംഗീകരിക്കാനാവുന്നില്ല…ഇല്ല അവള്‍ ഇവിടെ തന്നെയൊക്കെ ഉണ്ട്…പഴയ ആ കൌമാരകാരിയായി അവള്‍ ഇന്നും നിലനില്‍ക്കുന്നു…നര വീണ എന്‍റെ മുടിയും,താടിയും നോക്കി അവള്‍ കണ്ണിറുക്കി ചിരിക്കുന്നത് എനിക്ക് കാണുവാന്‍ സാധിക്കുന്നു…

അഹല്യ

“ആ ആ…………………..”

ഒരു മൂളിപാട്ടിന്‍റെ അകമ്പടിയോടു കൂടിയാണ് അന്നത്തെ പ്രഭാതം വിടര്‍ന്നത്.എവിടെ നിന്നാണ് ഈ ഗാനം?അതും ഇത്രയും മധുരമായ ശബ്ധത്തില്‍! ഉറക്കത്തിന്‍റെ ആലസ്യം മെല്ലെ കൌതുകതിലേക്ക് വഴി മാറി.ശബ്ദം ഒഴുകി വരുന്നത് വടക്ക് ഭാഗത്ത് നിന്നാണ്.അതെ പുഴക്കരയില്‍ നിന്ന്.ആശ്ചര്യത്തോടെ ഞാന്‍ പുറത്തേക്കു നീങ്ങി.സത്യമാണ്! അവിടെ…അവിടെ ഒരു മനുഷ്യന്‍ ഇരുന്നു പാടുകയാണ്.അല്ല ഒരു ദേവന്‍,അല്ലെങ്കില്‍ ഒരു യക്ഷസ്സു !!! അല്ലാതെ മനുഷ്യന് ഇത്ര സൗന്ദര്യമോ?ഇത്ര ശബ്ധമാധുര്യമോ?ഒരിക്കലുമില്ല.പക്ഷെ അങ്ങനെയെങ്കില്‍ എനിക്കെങ്ങനെ ഇത് കാണുവാന്‍ സാധിക്കുന്നു!ആ ഗാനം കേള്‍ക്കുവാന്‍ സാധിക്കുന്നു!ഇനി ഞാന്‍ സ്വപ്നം കാണുകയാണോ?ചോദ്യങ്ങള്‍ ഒന്നിന്നു പുറകെ ഒന്നായി മനസ്സിലൂടെ കടന്നു പോയികൊണ്ടേയിരുന്നു…

“ഏയ്”

ഒരു ഞെട്ടലോടെയാണ് ഞാന്‍ അത് ശ്രവിച്ചത്.നോക്കിയപ്പോള്‍ ഞാന്‍ ആ രൂപത്തിന്റെ തൊട്ടടുത്ത്‌. നില്‍ക്കുന്നു ! ആ മുഖത്തേക്ക് നോക്കുമ്പോള്‍ ഒരു കുളിര്‍മ,ഒരു ഭയം,ഒരു ബഹുമാനം…എല്ലാം കൂടി കലര്‍ന്ന് വരുന്നു…ദേവ സൗന്ദര്യം എന്ന് കേട്ടിട്ടെ ഉള്ളു.ഇപ്പോള്‍ ഞാന്‍ കാണുന്നത് അത് തന്നെയല്ലേ?

“ഏയ് എന്താ ഒന്നും മിണ്ടാത്തെ?”

ചിന്ത പാതിയില്‍ മുറിഞ്ഞു.ആ ചോദ്യത്തിന്റെ ഉത്തരമായി ഒരു മറു ചോദ്യം ചോദിച്ചു…

“നിങ്ങള്‍ ആരാണ്?എന്താണ് ഇവിടെ?”

ചുണ്ടില്‍ ഒരു ചെറുപുഞ്ചിരി പായിച്ചു ആ രൂപം മറുപടി തന്നു…

“ഞാന്‍ ഇവിടെയൊക്കെ തന്നെ ഉള്ള ഒരു മനുഷ്യനാണ് ഒരു മായജാലകാരന്‍ ”

“മായജാലകാരനോ!ഇങ്ങനെ ഒരാളെ പറ്റി ഞാന്‍ ഇത് വരെ പറഞ്ഞു കേട്ടിട്ടില്ലാലോ?”

“ഹാ ഹാ ഹാ ഹാ ഹാ ഹാ ഹാ അത് പറയും മുമ്പ് ഒരു കാര്യം ചോദിക്കട്ടെ?ഭവതിക്കു ഭവതി ആരാണെന്നു അറിയുമോ?”

“തങ്ങള്‍ എന്താ എന്നെ പരിഹസിക്കുകയാണോ?”

“ശരി എങ്കില്‍ ഭവതിയുടെ പേര് എന്താണ്?”

“പേര് പേര്…എന്‍റെ പേര്…”

“ഹാ ഹാ ഹാ പേടിക്കേണ്ട, ഭവതി ഇപ്പോള്‍ എന്‍റെ മായാ വലയത്തില്‍ ആണ്.പേരെന്നല്ല ഈ ലോകവുമായുള്ള ഭവതിയുടെ എല്ലാ ഓര്‍മകളും ഞാന്‍ നിങ്ങളില്‍ നിന്നും മറച്ചു പിടിച്ചിരിക്കുകയാണ്.ഇപ്പോഴെങ്കിലും ഞാന്‍ ഒരു മാത്രികനാനെന്നു മനസ്സിലാക്കുന്നോ??? ”

മനസ്സില്‍ എന്തോ ഒരു വിഭ്രാന്തി ബാധിച്ച പോലെ…എന്താണ് എനിക്ക് സംഭവിക്കുന്നത്‌?!!ഇയാള്‍ പറയുന്നത് സത്യമാണോ??എന്നിലെ ആകാംഷയും ഭയവും അണപൊട്ടി…

“എന്താണ് ഇതൊക്കെ?എനിക്കെന്താണ് സംഭവിക്കുന്നത്‌.!!!?ഈ താമാശ ഒന്ന് നിര്‍ത്താമോ.സത്യം പറ നിങ്ങള്‍ ഒരു യക്ഷസു അല്ലെ?”

“അയ്യോ !!!.ഇത്രക്കും അലോസരപെടാന്‍ മാത്രം ഇതില്‍ എന്താണുള്ളത്??ഒരു നേരം പോക്ക്…തമാശ അതില്‍ കൂടുതല്‍ ഒന്നുമില്ല…”

“അല്ല…നിങ്ങളുടെ ഈ കളിയില്‍ നിന്ന് എന്നെ മോചിപ്പിക്കു.എനിക്ക് ഭയമാകുന്നു…ദയവു ചെയ്തു എന്നെ പഴയ മാതിരിയാക്കു…”

ചുണ്ടില്‍ വീണ്ടും മന്ദസ്മിതം പൊഴിച്ച് അയാള്‍ മറുപടി പറഞ്ഞു…

“ഭവതിയുടെ കാര്യം ആലോചിച്ചിട്ട് എനിക്ക് ചിരിയാണ് വരുന്നത്.സത്യത്തില്‍ നിങ്ങള്‍ കരുതുന്നു നിങ്ങളുടെ യഥാര്‍ത്ഥ ജീവിതം ഇതിനെകാള്‍ മികച്ചതാണെന്ന്…”

“താങ്കള്‍ പറഞ്ഞു വരുന്നതിന്റെ പൊരുള്‍ ?” അല്‍പ്പം ആശ്ചാര്യതോടെ ഞാന്‍ ചോദിച്ചു…

“നിസ്സാരം ഇപ്പോള്‍ ഈ നിമിഷം ഭവതിക്കു ഈ ലോകത്തില്‍ ആകെ ഉള്ള ബന്ധം ഞാനുമായുള്ളത് മാത്രമാണ്?ഈ ഒരു അവസ്ഥയില്‍ സുഖമെന്നോ ദുഖമെന്നോ എന്നൊന്നും വേര്‍തിരിക്കാനില്ല.ആകെ ഉള്ളത് ആശ്ചര്യം,കൌതുകം എന്നിവയൊക്കെയാണ്.ഈ നിമിഷങ്ങള്‍ ഭവതിക്കു ശരിക്കും ആസ്വധികാം.പക്ഷെ ഭവതിയുടെ ഓര്‍മയില്‍ നിന്ന് താല്‍കാലികമായി മറക്കപെട്ട നിങ്ങളുടെ യഥാര്‍ത്ഥ ജീവിതം ഇതിനെകാള്‍ മികച്ചത് ആണെന്ന് ഭവതി വിശ്വസിക്കുന്നു.തല്കാലത്തേക്ക് മാത്രം മറഞ്ഞു പോയ ആ ലോകത്തെ പറ്റി ചിന്തിച്ചു വ്യാകുലപെടുന്നു …നിങ്ങള്ക്ക് അതിലേക്കു തിരിച്ചു പോകാനാവില്ലെന്ന് വിശ്വസിക്കുന്നു…ഇത് ആലോചിച്ചിട്ടാണ് എനിക്ക് ചിരി വരുന്നത്.”

“അതായത് താങ്കള്‍ പറയുന്നത് എന്‍റെ യഥാര്‍ത്ഥ ജീവിതം വളരെ ദുരിതപൂര്‍ണമാനെനാണോ???…”

“നിങ്ങളുടേത് മാത്രമല്ല ഈ പ്രപഞ്ചത്തിലെ എല്ലാ ചരാചരങ്ങളുടെയും യഥാര്‍ത്ഥ ജീവിതം കഷ്ടതകള്‍ നിറഞ്ഞതാണ്‌………,സത്യത്തില്‍ ഇതുപോലെയുള്ള അസുലഭ നിമിഷങ്ങളെ എല്ലാവരും കാംഷിക്കുകയാണ് ചെയ്യാറ്…അല്ലെങ്കിലും എന്ത് മണ്ടന്‍ ചോദ്യമാണ് ഇത്?ഭവതിയുടെ ജീവിതം എനിക്കെങ്ങനെ അറിയാന്‍ സാധിക്കും?ഞാന്‍ വെറുമൊരു ഇന്ദ്രജാലകാരന്‍ മാത്രമാണ്.പ്രവാചകന്‍ അല്ല…”

“പക്ഷെ ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു,നിങ്ങള്‍ എന്നെ ബന്ധപെട്ടു കിടക്കുന്ന ഒരു പ്രതിഭാസമാണ്…സത്യമല്ലേ???”

“ഞാന്‍ പറഞ്ഞുവല്ലോ…എല്ലാം എന്‍റെ മായജാലത്തിന്റെ പരിണിത ഫലങ്ങള്‍ ആണ്…ഇത് പോലെയുള്ള പലതും ഭവതിക്കു തോന്നാം,അനുഭവികാം…കാരണം ഇപ്പോള്‍ ഭവതിയുടെ മുന്നില്‍ ഉള്ള ഒരേ ഒരു കച്ചിതുരുമ്പ് ഞാന്‍ മാത്രമാണ്…അതില്‍ പിടിച്ചു വേണം നിങ്ങള്‍ക്ക് മുന്നോട്ടേക്ക് പോകാന്‍ …”

“ഹാ ഹാ ഹാ ഇപ്പോള്‍ ഈ കളി എനിക്കും ഇഷ്ടപ്പെട്ടു തുടങ്ങി…നിങ്ങള്‍ ഇപ്പോള്‍ പറഞ്ഞത് വിശ്വസിക്കാന്‍ എനിക്ക് താല്‍പര്യമില്ല.ഒരു പക്ഷെ അത് സത്യമാണെങ്കില്‍ പോലും…”

“ശരി എങ്കില്‍ നമ്മുക്ക് ഈ കളി തുടരാം…ഞാന്‍ പടര്‍ത്തി വിട്ട മായാ വലയത്തില്‍ നിന്നും ഭവതിക്കു പുറത്തു കടക്കുവാന്‍ സാധിച്ചാല്‍ ഞാന്‍ പരാജയപെട്ടു.ഇല്ലെങ്കില്‍ ഭവതിയും…”

“ഈ ഭവതി ഭവതി എന്നുള്ള വിളി നിര്‍ത്തു…അത് എന്നെ വല്ലാതെ അലോസരപെടുത്തുന്നു…ആ വിളിയില്‍ ഒരു അകല്‍ച്ച പ്രതിഫലിക്കുന്നു…”

“അപ്പോള്‍ നിങ്ങള്ക്ക് എന്നില്‍ അടുക്കാന്‍ താല്പര്യം ഉണ്ട്‌ .ശരി എങ്കില്‍ ഇനി മുതല്‍ ഞാന്‍ നിന്നെ അഹല്യ എന്ന് വിളിക്കാം…”

“അഹല്യ…നല്ല പേര്…സത്യത്തില്‍ ഇത് തന്നെയാണോ എന്‍റെ യഥാര്‍ത്ഥ നാമം???”

“നിനക്കിഷ്ടമുള്ളത്‌ വിചാരിക്കാം…ഒരു കാര്യം മറക്കേണ്ട…നമ്മള്‍ ഇപ്പോള്‍ കളിയുടെ നടുവിലാണ്…ഇത്തരം ചോദ്യങ്ങള്‍ക്ക് ഇവിടെ പ്രസക്തി ഇല്ല…”

“ശരി ഞാനായിട്ട് നിയമങ്ങള്‍ തെറ്റിക്കുന്നില്ല…പക്ഷെ ഈ കളി നിങ്ങള്‍ എങ്ങനെ മുന്നോട്ടോ പോകാനാണ് ഉദ്ദേശിക്കുന്നത്?”

“ഞാന്‍ ഒരു കഥ പറയാം…ഇത് വളരെ പ്രസസ്തമായ ഒരു കഥയാണ്…ഒരു പക്ഷെ നിന്‍റെ യഥാര്‍ത്ഥ ജീവിതത്തില്‍ നീയും ഇത് കേട്ട് കാണും.”

“എന്ത് തന്നെ ആയാലും എനിക്ക് പുതിയപോലെ ആണെല്ലോ…താങ്കള്‍ തുടരുക…”

“ഒരു ഗ്രാമീണ യുവതിയുടെയും അവര്‍ താലോലിച്ചു വളര്‍ത്തിയ ഒരു കീരിയുടെയും കഥയാണ് ഇത്.അവള്‍ ആ കീരിയുമായി വളരെ അധികം ഇടപഴകുമായിരുന്നു.ആ ഗ്രാമത്തില്‍ ഉള്ളവര്‍ക്കെല്ലാം ഇവരുടെ ഈ ചങ്ങാത്തം ഒരു കൌതുകവും,അത്ഭുതവുമായിരുന്നു.അവിടത്തുകാര്‍ വിശ്വസിച്ചത് ആ കീരി ഏതോ ഒരു മനുഷ്യത്മാവ് രൂപം കൈകൊണ്ടാതാണ് എന്നാണു.അത്രയ്ക്കും ബുദ്ധിയായിരുന്നു അതിനു.യുവതിയുടെ കല്യാണം കഴിഞ്ഞിട്ടും ആ ബന്ധം തുടര്‍ന്നു…താമസിയാതെ അവള്‍ക്കു ഒരു കുഞ്ഞുണ്ടായി.കുഞ്ഞുണ്ടായത്തിനു ശേഷവും അവള്‍ ആ കീരിയെ അവഗണിച്ചില്ല…അവള്‍ അതിനെ എല്ലായിപ്പോഴും കൂടെ കൊണ്ടു നടന്നു…കീരിക്ക് ആ കുഞ്ഞു നല്ലൊരു കളികൂടുകാരനായി മാറി…”

“അതിശയം തന്നെ…വിശ്വസിക്കാന്‍ സാധിക്കുന്നില്ല.തീര്‍ച്ചയായും ആ കിരി വല്ല ആത്മാവുമായിരിക്കും…എന്നിട്ട് അതിനു ശേഷം എന്ത് സംഭവിച്ചു?”

“അങ്ങനെയിരിക്കെ പതിവ് പോലെ ഒരു ദിവസം യുവതി വെള്ളം എടുക്കുവാന്‍ വേണ്ടി കിണറ്റിന്‍ കരയിലേക്ക് പോയി.കുഞ്ഞിനു കാവലായി കീരിയെ നിര്‍ത്തിയാണ് പോയത്.അതൊരു വരള്‍ച്ച കാലമായിരുന്നു.രണ്ടു നാഴിക താണ്ടി വേണം കിണറ്റിന്‍കരയില്‍ എത്താന്‍ .വെള്ളം കോരി തിരിച്ചു വീട്ടില്‍ എത്തിയ യുവതി കുഞ്ഞിനെ കിടത്തിയ മുറിയില്‍ നിന്ന് എന്തൊക്കെയോ ശബ്ദം കേട്ടാണ് വന്നത്…അവര്‍ നേരെ അങ്ങോട്ടേക്ക് കുതിച്ചു…മുറിയുടെ പടിക്കല്‍ എത്തിയതും അവര്‍ കാണുന്നത് കീരി അവരുടെ അടുത്തേക്ക് സന്തോഷത്തോടെ വരുന്നതാണ്.അതിന്റെ വായില്‍ മുഴുവന്‍ ചോരയായിരുന്നു.കുഞ്ഞിന്റെ മുറിയില്‍ നിന്നും ചോരയോടെ പുറത്തേക്കു വന്ന കീരിയെ കണ്ടപ്പോള്‍ ആ പാവം യുവതി കരുതിയത്‌ കീരി തന്‍റെ കുഞ്ഞിനെ കൊന്നു തിന്നെന്നാണ്.ദുഖം കൊണ്ടു സമനില തെറ്റിയ അവള്‍ കയ്യില്‍ കിട്ടിയ വടി എടുത്തു കീരിയെ തല്ലി കൊന്നു.എന്നിട്ട് അകത്തു കുഞ്ഞിന്റെ അടുത്തേക്ക് നീങ്ങി.അവര്‍ ആകെ അന്ധിച്ചു പോയി.കുഞ്ഞു തൊട്ടിലില്‍ സുഖമായി കിടന്നുറങ്ങുന്നു…തോട്ടിലിനു തൊട്ടടുത്ത്‌ ഒരു ഒത്ത കരിമൂര്‍ഖന്‍ ചത്ത്‌ കിടക്കുന്നു…കീരി കുഞ്ഞിനെ രക്ഷിക്കാന്‍ അതിനെ വകവരുത്തിയതായിരുന്നു.ആ ചോരയയിര്‍ന്നു അതിന്റെ ചുണ്ടില്‍ .ആ യുവതി തനിക്കു പറ്റിയ എടുതുചാട്ടത്തെ ശപിച്ചു…അവര്‍ ആ കീരിയുടെ ശവത്തിനെ കെട്ടി പിടിച്ചു കരഞ്ഞു…”

“ഓ കഷ്ട്ടം വളരെ കഷ്ട്ടം…”

“നിന്‍റെ അഭിപ്രായത്തില്‍ ഈ കഥയില്‍ ആരാണ് തെറ്റുകാരന്‍ യുവതിയോ,കീരിയോ അതോ പാമ്പോ…”

“കീരി ഒരിക്കലുമല്ല…അത് അതിന്‍റെ നന്ദി വേണ്ടുവോളം കാണിച്ചു…പാമ്പിനെയും കുറ്റം പറയാനാവില്ല.കാരണം അത് ഒരിക്കലും കുഞ്ഞിനെ ഉപദ്രവികാന്‍ വന്നതാവില്ല.തെറ്റുകാരി തീര്‍ച്ചയായും എടുത്തു ചാടി തീരുമാനമെടുത്ത യുവതി തന്നെയാണ്.”

“എന്നാല്‍ എന്റെ കണ്ണില്‍ അവരും തെറ്റുകാരി അല്ല.ഒരു അമ്മയ്ക്ക് ലോകത്തിലെ ഏറ്റവും അമൂല്യമായ കാര്യം അവരുടെ കുഞ്ഞായിരിക്കും.അപ്പോള്‍ ആ സാഹചര്യത്തില്‍ അവര്‍ അങ്ങനെ പെരുമാറിയതിനെ കുറ്റം പറയാനാവില്ലല്ലോ…”

“ആയിരിക്കാം…പക്ഷെ അവരുടെ ആ എടുത്തുചാട്ടം കുറച്ചു കൂടി പോയി…കാരണം വര്‍ഷങ്ങാലായി തന്‍റെ കൂടെയുണ്ടായിരുന്ന കീരിയെ ഒരു നിമിഷത്തേക്ക് എങ്കിലും അവര്‍ അവിശ്വസിച്ചു…എനിക്ക് അതിനെ ന്യായികരിക്കുവാന്‍ ആവുന്നില്ല…”

“ഹാ ഹാ ഹാ അങ്ങനെ ഞാന്‍ ചിന്തിക്കുകയാണെങ്കില്‍ എന്‍റെ ഭാര്യ ചെയ്‌തതും തെറ്റാണെന്ന് കരുതേണ്ടി വരും.”

“താങ്കള്‍ അപ്പോള്‍ വിവാഹിതനാണോ?എന്താണ് താങ്കളുടെ ഭാര്യ താങ്കളോട് ചെയ്തത്?”

“അത് പറയാം…അതിനു മുമ്പ് ഞാന്‍ ഒരു സത്യം വെളിപെടുതെണ്ടിയിരിക്കുന്നു…അത് കേട്ടാല്‍ നീ ഭയപെടിലല്ലോ…”

“ഭയമോ…എന്തിനു???”

“എന്നാല്‍ കേട്ടുകൊള്‍ക…ഞാന്‍ ഒരു ഇന്ദ്രജാലകാരനല്ല…എന്തിനു ഞാന്‍ ഒരു മനുഷ്യന്‍ പോലുമല്ല…ഇന്ന് ഞാന്‍ വെറുമൊരു ആത്മാവ് മാത്രമാണ്…”

“എന്ത്???” അത്യന്തം അത്ഭുതത്തോടെ ഞാന്‍ ചോദിച്ചു.”നിങ്ങള്‍ ഈ കളി വേറെ ദിശയിലേക്കു കൊണ്ടു പോവാന്‍ ശ്രമിക്കുന്നതാണോ?”

“അല്ല നിനക്ക് സംശയമുണ്ടെങ്കില്‍ ഈ പുഴയിലേക്ക് നോക്കു…”

പുഴയിലെ ജലത്തില്‍ നോക്കിയപ്പോള്‍ ഞാന്‍ ശരിക്കും അതിശയിച്ചു…അതില്‍ എന്‍റെ പ്രതിഭിംബം മാത്രമേ കാണുവാന്‍ സാധിക്കുനുള്ള്.അപ്പോള്‍ ഇത്ര നേരവും എന്‍റെടുത്ത്‌ ഉണ്ടായിരുന്നത് ഒരു ആത്മാവ് തന്നെ.മനസ്സില്‍ ഭയത്തിന്റെ ചെറു മിന്നല്‍ പാഞ്ഞു.

“എന്താ ഇപ്പോള്‍ മനസ്സിലായില്ലേ?” ഒരു ഞെട്ടലോടെയാണ് ആ ശബ്ദം ഞാന്‍ കേട്ടത്.

“നീ ഭയപെടെണ്ട.എനിക്ക് നിന്നെ ഒന്നും ചെയ്യാന്‍ സാധിക്കില്ല.”

“ഭയമില്ല…പക്ഷെ ഒരു സംശയം…അങ്ങനെയെങ്കില്‍ എന്‍റെ ഈ അവസ്ഥയ്ക്ക് കാരണം എന്താണ്?എന്‍റെ ഓര്‍മയ്ക്ക് എന്ത് സംഭവിച്ചു?!”

“ഒന്നുമില്ല നീ തല്‍ക്കാലത്തേക്ക് ഒരു സ്വപ്നലോകത്തില്‍ അകപെട്ടിരിക്കുകയാണ്…ഏതാനും നിമിഷങ്ങള്‍ മാത്രം ആയുസ്സുള്ള ഒരു മിഥ്യ ലോകത്തില്‍ …”

“അപ്പോള്‍ താങ്കള്‍ പറയുന്നത് ഞാന്‍ ഈ കാണുന്നതും കേള്‍ക്കുന്നതും ഒക്കെ ഒരു മിത്യ എന്നാണോ???”

“സത്യം പറഞ്ഞാല്‍ എനിക്കറിയില്ല…ഞാന്‍ ഇവിടെ എത്തി ചേര്‍ന്നിട്ട് ഏതാനും നാഴികകള്‍ പിന്നിടുന്നത്തെ ഉള്ളു…”

“അത് ശരി…എന്ത് തന്നെ ആയാലും ഈ സാന്നിധ്യം എന്നെ സന്തോഷിപ്പിക്കുന്നു…യഥാര്‍ത്ഥ ലോകത്തിലേക്ക്‌ മടങ്ങാന്‍ ഇപ്പോള്‍ എനിക്ക് താല്പര്യമില്ല…”

“ഹാ ഹാ ഹാ മനുഷ്യന്‍ എപ്പോളും ഏതാകൊമ്പില്‍ കയറാനേ ആഗ്രഹിക്കു…”

“ശരിയാണ്…ആട്ടെ എന്താണ് താങ്കളുടെ ഭാര്യ താങ്കളോട് ചെയ്തതു?നിങ്ങള്‍ എങ്ങനെയാണ് മരണമടഞ്ഞത്?”

“നേരത്തത്തെ കഥയിലെ യുവതിക്ക് സംഭവിച്ച അതെ പിഴവ് തന്നെ അവള്‍ക്കും സംഭവിച്ചു.വര്‍ഷങ്ങളുടെ ബന്ധമുണ്ടായിട്ടും ഒരു നിമിഷത്തേക്ക് അവള്‍ എന്നെ അവിശ്വസിച്ചു.അവളെ കുറ്റം പറയാനാവില്ല.സ്വന്തം കിടപ്പ് മുറിയില്‍ മുമ്പ് ഒരിക്കലും കാണാത്ത പരസ്ത്രിയെ ഭര്‍ത്താവിന്റെ കൂടെ കണ്ടാല്‍ ആരായാലും ഒന്ന് സമനില തെറ്റും.പക്ഷെ അതിനു അവള്‍ പ്രതികരിച്ചത് വളരെ ഭീകരമായി ആയിരുന്നു.കയ്യില്‍ ആദ്യം കിട്ടിയ ആയുധം ഉപയോഗിച്ച് നിഷ്ടൂരമായി കൊലപെടുത്തി!!!”

“ഹോ ഭീകരം…മതി…എനിക്ക് കേള്‍കേണ്ട…”

“ഉം …എന്‍റെ കൂടെ ഉണ്ടായിരുന്നത് പഴയ ഒരു കളി കൂട്ടുകാരി ആയിരുന്നു…ഞാന്‍ സഹോദരിക്ക് തുല്യം കണ്ടിരുന്ന ഒരു പാവം ശാലീന സുന്ദരി…വര്‍ഷങ്ങള്‍ക്കു ശേഷം അവിചാരിതമായി കണ്ടുമുട്ടിയ അവളെ ഞാന്‍ തന്നെ ആയിരുന്നു വീട്ടിലേക്കു ക്ഷണിച്ചത്.പക്ഷെ അത് നമ്മുടെ രണ്ടു പേരുടെ ജീവിതത്തിലും ഉണ്ടാക്കിയ നഷ്ടം തിരിച്ചു പിടികാനാവാതെ ഒന്നായി മാറി…എനിക്കൊരെ ഒരു ദുഃഖം മാത്രം…അവള്‍ എന്‍റെ കളി കൂട്ടുകാരി, ഞാന്‍ കാരണം ഇല്ലാതായി…അവള്‍ക്കു അവളുടെ കുടുംബം നഷ്ടപെട്ടു…അവളുടെ കുട്ടികള്‍ക്ക് അമ്മയെയും…”

“ഇത്രയൊക്കെ ആയിട്ടും നിങ്ങള്‍ നിങ്ങളുടെ ഭാര്യയെ വെറുക്കുന്നില്ലേ?”

“ഒരിക്കലുമില്ല ആ കഥയിലെ ഗ്രാമീണ യുവതിയുടെ നിഷ്കളങ്കതയാണ് അവളില്‍ ഞാന്‍ കാണുന്നത്…സത്യത്തില്‍ അവളോട്‌ എനിക്ക് സഹതാപമാനുള്ളത്…അവള്‍ ഒരിക്കലും വേണമെന്ന് വെച്ച് ചെയ്തതല്ല അത്…ഒരു നിമിഷത്തെ എടുത്തു ചാട്ടം,ചാപല്യം…ഇനിയുള്ള കാലം അനുഭവിക്കാന്‍ ഇരിക്കുന്ന തീക്ഷ്ണമായ കുറ്റബോധത്തെ അതിജീവിക്കാന്‍ അവള്‍ക്കു കരുത്തു ഉണ്ടാവണേ എന്നാണു എന്‍റെ പ്രാര്‍ത്ഥന…”

“അവള്‍ ശരിക്കും ഭാഗ്യവതിയാണ്…ഈ കുറച്ചു നിമിഷങ്ങള്‍ നിങ്ങളുടെ കൂടെ ചിലവാക്കാന്‍ സാധിച്ചത് ഒരു ഭാഗ്യമായി എനിക്ക് തോന്നുന്നു….അങ്ങനെയെങ്കില്‍ ഇത്രകാലം നിങ്ങളുടെ ഭാര്യയായി ജീവിക്കാന്‍ സാധിച്ചത് തന്നെ അവളുടെ ഭാഗ്യമാണ്….ആട്ടെ എന്തായിരുന്നു ആ ഭാഗ്യവതിയുടെ പേര്???”

മുഖത്ത് ഒരിക്കലും മായാത്ത പുഞ്ചിരിയോടുകൂടി അയാള്‍ മറുപടി തന്നു…പിന്നാലെ നീണ്ട പൊട്ടിച്ചിരിയും…

“അഹല്യ…..”

“ഹാ ഹാ ഹാ ഹാ ഹാ ഹാ ഹാ ഹാ ”

ആ ചിരിയുടെ മുഴക്കം എന്നിലെ ബോധതിലെക്കുള്ള പ്രയാണമായിരുന്നോ? …അതെ ശരിയാണ് …അപ്പോള്‍ ഇത്ര നേരവും ഞാന്‍ കണ്ടതൊക്കെ വെറുമൊരു സ്വപ്നമായിരുനെന്നോ???നിദ്രയുടെ ചങ്ങല അഴിഞ്ഞു വരുന്നു…പാതി മയക്കത്തില്‍ ചുറ്റൊടുമോന്നു കണ്ണോടിച്ചു നോക്കി…മുറിയുടെ രണ്ടു മൂലകളിലായി രണ്ടു മരവിച്ച ശരീരങ്ങള്‍……,.അതില്‍ ഒന്ന് സ്വപ്നത്തില്‍ കണ്ട ആ യക്ഷസ്സിന്റെ…അല്ല എന്‍റെ ഭര്‍ത്താവിന്‍റെ!!!

മിത്യയില്‍ നിന്ന് യഥാര്‍ത്ഥതിലെക്കുള്ള നൂല്‍ പാലത്തിലൂടെ അവള്‍ നിര്‍നിമേഷയായി നടന്നടുത്തു…

എന്റെ കോളേജ് ജീവിതം - റോപ് ഇന്‍ വിശേഷങ്ങള്‍ | എപിസോഡ് - 2

ഗ്രൌണ്ടിലെ മഹാമഹം കഴിഞ്ഞത് കൊണ്ടാവണം പതിവില്ലാത്ത ഒരു ക്ഷീണം തോന്നാതിരുന്നില്ല. ഒരു തേവാരവും കഴിഞ്ഞ്  അല്‍പ്പസമയം ഒന്ന് വിശ്രമിക്കാം എന്ന് കരുതി ബെഡില്‍ കിടക്കുമ്പോഴാണ് ഹാളിന്റെ വിശാലത കണ്ണുകളില്‍ പതിയുന്നത്. എന്റെ ബെഡില്‍ നിന്നും നോക്കിയാല്‍ ഹാളിന്റെ അറ്റത്തുള്ള സ്റ്റേജ് വ്യക്തമായി കാണാം.  ഹാളിനെക്കുറിച്ച് കൂടുതല്‍ മനസിലാക്കാനായി ബെഡില്‍ നിന്നും എഴുന്നേറ്റ് ഞാന്‍ നേരെ കിഴക്കേ വശത്തേക്ക് നടന്നു.

      തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന പള്ളിക്ക് വേണ്ടി വര്‍ഷങ്ങള്‍ക്കു മുന്‍പ് പണി കഴിപ്പിച്ചതാണ്‌ ഈ പാരിഷ്‌ ഹാള്‍. പള്ളിയുടെ പല യോഗങ്ങള്‍ക്കും ചാരിറ്റി ആവശ്യങ്ങള്‍ക്കുമായി ഈ ഹാള്‍ ഉപയോഗിക്കുമായിരുന്നു. ഹാളിന്‍റെ പല ഭാഗങ്ങളും ചിതല്‍ ആക്രമിച്ചിരിക്കുന്നു. ഇവിടെ താമസം തുടങ്ങിയ അന്നുതന്നെ ഈ ഹാളിനെക്കുറിച്ച് പല അഭ്യൂഹങ്ങളും കേള്‍ക്കാന്‍ തുടങ്ങിയിരുന്നു. ഹാളിന്‍റെ അകത്തേക്ക് പ്രവേശിക്കാന്‍ ഒരു പ്രധാന കവാടവും പിന്നെ പലയിടത്തായി ചെറു കവാടങ്ങളും ഉണ്ട്. ഹാളിന്‍റെ പടിഞ്ഞാറ് വശം ഒന്ന് കാണാനായി ഞാന്‍ അങ്ങോട്ട്‌ നടന്നു. 

അടുത്ത് എത്തിയപ്പോഴാണ് ഒരു 110 KV ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ച പോലെ ആ ശബ്ദം എന്‍റെ കാതില്‍ പതിച്ചത് 
 

"ഛെ..... ഇതില്‍ അതൊന്നും കാണില്ല.... ഇത് ചെറുത്‌..." 
 

പറഞ്ഞു മുഴുമിക്കും മുന്‍പ് അടുത്ത അലര്‍ച്ച പുറകെ വന്നു 

"എന്ടമ്മോ...."
 

കാര്യം മനസിലാകാതെ ഞാന്‍ ശബ്ദം കേട്ട സ്ഥലത്തേക്ക് ചെന്നു.
 

ക്യാമ്പിലെ ആളുകള്‍ക്ക് കുടിവെള്ളം സപ്പ്ളെ ചെയ്യാന്‍ വേണ്ടി പടിഞ്ഞാറേ വശത്ത് ഒരു ചെറിയ റൂമില്‍ സ്ഥാപിച്ചിട്ടുള്ള വാട്ടര്‍ ഫില്ടറിനു മുന്‍പിലാണ് സംഭവം. 

ഒരു കയ്യില്‍ ഗ്ലാസ്സും മറ്റേ കൈ അരയിലും ഉറപ്പിച്ച് നില്‍ക്കുന്ന ഒരു സുഹൃത്തിന്‍റെ ഡയലോഗ് ആയിരുന്നു അത്. ഡലോഗിന്‍റെ ആഗാതത്തില്‍ തന്‍റെ കൈ അടുത്തുള്ളവന്‍റെ കരണത്ത് അടിച്ചതായിരുന്നു പുറകെ വന്ന അലര്‍ച്ചയ്ക്ക് പിന്നില്‍. "വാട്ടര്‍ ഫില്‍റ്ററില്‍ ആമ്ബ്ലിഫയര്‍ കാണുമോ..?" എന്ന തൊട്ടടുത്ത്‌ നില്‍ക്കുന്ന ഒരു സുഹൃത്തിന്‍റെ ചോദ്യത്തിനു  മറുപടിയായിരുന്നു നേരത്തെ കേട്ട ഡയലോഗ്. പുറകില്‍ കരണത്ത് അടികിട്ടിയ ആള്‍ തന്റെ പല്ലിന്‍റെ എണ്ണം പഴയ പോലെ ഉണ്ടോ എന്ന് ഉറപ്പു വരുത്തുന്ന കാഴ്ചയും കാണാമായിരുന്നു.

അവിടെ വെച്ചു തന്നെ ആ ഡയലോഗ് പറഞ്ഞ വ്യക്തിയെ ആദ്യമായി പരിചയപ്പെട്ടു.

ഒരു കൊയിലാണ്ടി സ്വദേശി. എന്ത് കാര്യവും ചുറു ചുറുക്കോടെ ചെയ്യാനുള്ള താല്‍പ്പര്യം. ഫോട്ടോഗ്രാഫിയില്‍ ബിരുധാനന്ദര ബിരുദം. ആ ഒരു വ്യക്തിത്വം എന്‍റെ മനസില്ലേക്ക് പെട്ടെന്ന് കയറിപ്പറ്റി.

അപ്പുറത്ത് നിന്ന്‍ പല്ലിന്‍റെ എണ്ണം എടുക്കുന്ന കൂട്ടുകാരനെ കണ്ടപ്പോള്‍ കുറച്ചു മാറി നിന്ന് കൊണ്ട് തന്നെ ഞാന്‍ കൊയിലാണ്ടി സ്വദേശിയോട് പേര് ചോദിച്ചു. 

"വിമല്‍ രാജ്..."

ഞങ്ങള്‍ അവിടെ വച്ച്തന്നെ  നല്ല സുഹൃത്തുക്കളായി പിരിഞ്ഞു. ഹാളിന്‍റെ ഒരു ഏകദേശ രൂപവും സ്ഥിതിഗതികളും മനസില്ലായി ഒരു ഗ്ലാസ്‌ വെള്ളവും കുടിച്ച് ഒരല്‍പ്പസമയം മയങ്ങി. 



കണ്ണ് തുറന്നപ്പോള്‍ ഉറുമ്പിന്‍ കൂട്ടങ്ങള്‍ ഒരു മൈല്‍ അകലെ പഞ്ചസാര ഭരണി കണ്ടതുപോലെ എല്ലാവരും വരി വരിയായി പുറത്തേക്കു പോകുന്ന കാഴ്ചയാണ് കണ്ടത്. പിന്നെ ഒന്നും നോക്കിയില്ല. കിടക്കയില്‍ നിന്നും ചാടി എഴുന്നേറ്റ് കയ്യും കാലും മുഖവും കഴുകി വരിയുടെ പുറകിലായി വെച്ചു പിടിച്ചു. വരിയില്‍ തൊട്ടു മുന്‍പിലെ സുഹൃത്തിനോട്‌ കാര്യം തിരക്കി 

"ഡേയ്.... എങ്ങോട്ടാ..?"

"ശ്ശ്... മിണ്ടാതെ നടന്നോ..."

"എങ്ങോട്ടാടെ....."

"ബ്രേക്ക് ഫാസ്റ്റ്...ബ്രേക്ക് ഫാസ്റ്റ്... കാന്ടീനിലേക്ക്..."

വരിയില്‍ എങ്ങും നിശബ്ധത. വരിയുടെ വശങ്ങളിലായി കാവല്‍ക്കാര്‍. മുന്‍പില്‍ വരിയെ യഥാര്‍ത്ഥ ദിശയിലേക്കു നയിക്കാന്‍ ഒരു പ്രധാന സീനിയര്‍ ഭടന്‍. പോകുന്ന പോക്ക് കണ്ടാല്‍ അവസാനത്തെ ബ്രേക്ക് ഫാസ്റ്റ് ആണോ എന്ന് തോന്നിപ്പോകും. കാവല്‍ ഭടന്മാരുടെ അകംഭടിയോടെ സൈന്യം കാന്ടീനിലേക്ക്..

കാന്‍റീന്‍ എത്തി. നാട്ടില്‍ മരമില്ല് നടത്തുന്ന രാമുണ്ണിഏട്ടന്‍ പുതിയ ബ്രാഞ്ച് ഇട്ടോ എന്ന് സംശയിച്ചു പോയി. 



വരിയില്‍ ഞങ്ങളെ നയിച്ചിരുന്ന സീനിയര്‍ ഭടന്‍ ഒരു ശ്വാസത്തില്‍ തന്നെ  ഉത്തരവിട്ടു..

"പ്ലേറ്റ് ഈസ്‌ ദേര്‍....വാഷ്‌ ദി പ്ലേറ്റ്.... ടേക്ക് ദി ഫുഡ്‌.. ബി സൈലന്റ്... ആന്‍ഡ്‌ വാഷ്‌ ദി പ്ലേറ്റ്."
"ഫോളോ ദിസ്‌ എവരി ഡേ"

ഞങ്ങള്‍ കുറച്ചു പേര്‍ മുഖത്തോട് മുഖം നോക്കി നിന്നു. ഞാന്‍ അടുത്തുള്ള സുഹൃത്തിനോട്‌ സ്വകാര്യമായി  കാര്യം തിരക്കി.

"ശ് ശ് ....എന്തോന്നടെയ് ഇത്.... അവന്‍ എന്തായിരിക്കും ഉദ്ദേശിച്ചത്..??" 

"പ്ലേറ്റ് കഴുകാനായിരിക്കും..." എന്ന് സുഹൃത്തും.. 


"ഇതിപ്പോ പ്ലേറ്റ് കഴുകനാണോ ഇത്രയും ദൂരം കുറ്റീം പരിചോണ്ട് വന്നത്...??... ആകെ കണ്‍ഫ്യൂഷന്‍ ആയല്ലോ..." 
  
ഞാന്‍ മെല്ലെ ആ സീനിയരോട് കാര്യം ചോദിച്ചു.. 

"അതെ ഫുഡ്‌ കഴിക്കാമല്ലോ അല്ലെ...."

പെട്ടെന്നായിരുന്നു ആ പ്രതീക്ഷിക്കാത്ത മറുപടി.. 


"സ്പീക്ക്‌ ഇന്‍ ഇംഗ്ലീഷ്..... ഐ ടോള്‍ഡ്‌ യു നാ...."

ഇടി വെട്ടേറ്റവന്റെ  തലയില്‍ തേങ്ങ വീണ പോലെ ആയി എന്റെ അവസ്ഥ.


അങ്ങനെ ഒരു തരത്തില്‍ ഭക്ഷണവും  കഴിഞ്ഞു ക്യാമ്പിലേക്ക് തിരിച്ചെത്തി.. ബ്രേക്ക്‌ ഫാസ്റ്റിന്റെ മഹത്വം കൊണ്ടാവണം, ഹാളിലേക്ക് പോയ വരി രണ്ടായി പിരിഞ്ഞു.. ഒന്ന് ബാത്ത് റൂമിലോട്ടും മറ്റൊന്ന് അവരവരുടെ ശയ്യയിലോട്ടും.


എന്റെ തൊട്ടടുത്ത്‌ തന്നെ നമ്മുടെ കൊയിലാണ്ടി സ്വദേശി ഉണ്ടായിരുന്നു....


 "ഹലോ രാജ്.... വിമല്‍ രാജ്....എങ്ങനെ ഉണ്ട് ഫുഡ്... "


"ഇതൊക്കെ എന്ത് ഫുഡ്... വീട്ടിലെ ഫുഡ് കഴിക്കാന്‍ തോനുന്നു മോനെ..."

"ഇലക്ട്രോണിക്സ നല്ല വശമാണല്ലേ....??"  ഞാന്‍ തിരക്കി.


"അങ്ങനെ ഒന്നും ഇല്ലപ്പാ... കുറെയൊക്കെ കാര്‍ സ്ടീരിയോ നന്നാക്കാന്‍ അറിയാം.. പിന്നെ ഓഡിയോ അമ്പ്ലിഫ്യേര്‍ തുടങ്ങിയവയൊക്കെ..."


ഞങ്ങളുടെ സംഭാഷണം നീണ്ടു... സമയം ഒരു പാട് കടന്നു പോയി.... amplifier നെ കുറിച്ച്  പറയുമ്പോള്‍ അവന്റെ കണ്ണുകളിലെ തീക്ഷ്ണമായ ഒരു ജ്വാല എന്റെ ശ്രദ്ധയില്‍ പെട്ടു. ന്യൂറോസിസില്‍ തുടങ്ങിസൈക്കോസിസിന്റെ സംഗീര്‍ണമായ മേഖ്‌ലകളിലൂടെ സഞ്ചരിച്ചു ഒരു വല്ലാത്ത അവസ്ഥയിലെത്തി നില്‍ക്കുകയായിരുന്നു രാജ് അവിടെ. ഈ സമയത്ത് രാജിന്റെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന ആ ഒരു ചിത്തത്തിനു കൈ വന്ന അമാനുഷിക ശക്തി കാരണമാണ് രാവിലെ ഒരുത്തന്റെ പല്ല് പോയത് എന്ന് പിന്നീട് എനിക്ക് മനസിലായി.. കുറച്ചു നേരം സംസാരിച്ചു ഞാന്‍ വീണ്ടും മയങ്ങാല്‍ കിടക്കയിലേക്ക് പോയി... രാജ് തെക്ക്നിയിലെക്കും.

ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ചുരുക്കം ചില  ശുദ്ധ വ്യക്തികളില്‍ ഒരാളാണ് രാജ്.... നാടിനോടും വീടിനോടും ഒരുപാട് ഇഷ്ടവും  അതിലുപരി ആരോടും പെട്ടെന്ന് സൌഹൃദം സൃഷിടിക്കാനും കഴിയുന്ന ഒരു പ്രിയ സുഹൃത്ത്‌.  

എന്റെ കോളേജ് ജീവിതം - റോപ് ഇന്‍ വിശേഷങ്ങള്‍ | എപിസോഡ് - 1


ഡിം.... ട്ടോ....
കണ്ണു തുറന്നു നോക്കിയപ്പോള്‍ കണ്ടത് ഒരു വിശാലമായ ഹാള്‍. അതൊരു പതിവുകാഴ്ച്ച  അല്ലാത്തതുകൊണ്ട്  വീണ്ടും കിടന്നു. ഞാന്‍ സ്വപ്നത്തില്‍ ആണെന്ന് എന്നെത്തന്നെ വിശ്വസിപ്പിച്ചു. 
"ഹലോ... എഴുന്നേല്‍ക്കുന്നില്ലേ.." 
വീണ്ടും ഉറക്കം പോയി. കണ്ണ് തുറന്നപ്പോള്‍ ദാ നില്‍ക്കുന്നു ഒരു കാക്കി ട്രൌസറും വെളുത്ത ബനിയനും ഇട്ടു മുഖ്‌ത്തു ഒരു നിഷ്കളങ്കമായ  പുഞ്ചിരിയോടെ ഒരാള്‍ .ആ പുഞ്ചിരി മുഖ്‌ത്ത് നിന്നും മായാതെ തന്നെ അടുത്ത ചോദ്യം
   "എഴുന്നേല്‍ക്കുന്നില്ലേ.. "
   "ആ ....ദാ എണീറ്റു...." എന്ന് ഞാനും
ബോധം തെളിയാന്‍ അല്‍പ്പ സമയം വേണ്ടി വന്നു... കുറച്ചു നേരം ബെഡ്ഡില്‍ തന്നെ ഇരുന്നു.. കുറെ പേര്‍ ബക്കറ്റുമായി ഒരു ഭാഗത്തേക്ക് പായുന്നു.. മറ്റു ചിലര്‍ വെള്ള പൂശിയ എന്ന് തോന്നിക്കുന്ന ഷൂ എടുത്തിടുന്നു. ആകെക്കൂടി ഒരു മില്ട്രി സെറ്റപ്പ്...
ഞാന്‍ ബെഡ്ഡില്‍ ഇരുന്നു കൊണ്ട് തന്നെ എന്നെ എഴുന്നേല്‍പ്പിച്ച സുഹൃത്തിനോട്‌ കാര്യം തിരക്കി. 
"അതെ... എന്താ സംഭവം..?"
"മനസിലായില്ലേ.. റോപ് ഇന്‍ പ്രോഗ്രാം.... എല്ലാവരും പെട്ടെന്ന് യുണിഫോം ഇട്ടു ഗ്രൗണ്ടില്‍ ചെല്ലണം... പെട്ടെന്ന് റെഡിയായിക്കോ.."  
ചിരി മായാതെ തന്നെ ആ സുഹൃത്ത്‌ മറുപടി പറഞ്ഞു.
റോപ് ഇന്‍ പ്രോഗ്രാം തുടങ്ങി.  പുതുതായി ജോയിന്‍ ചെയ്ത വിദ്യാര്‍ഥികളെ വാര്‍ത്തെടുക്കാനുള്ള മഹാമഹം. ഒന്നുരണ്ടു ആഴ്ച ഇനി ഇതുപോലെ തള്ളി നീക്കണം.

ഒരു ഗാഡനിദ്രയില്‍ നിന്നും എന്നെ എഴുന്നേല്‍പ്പിച്ച ആ നല്ല സുഹൃത്തിനെ ഞാന്‍ പരിചയപ്പെട്ടു. ചിരിച്ചുകൊണ്ട് തന്നെ ഞാനും ചോദിച്ചു
"പേരെന്താ....?"
"ഷിനോജ്.. "  
"സ്ഥലം..?"
"കോഴിക്കോട്"
വളരെ ഒതുങ്ങിയ ഒരു വ്യക്തിത്വം. പിന്നെ ഞങ്ങള്‍ കുറെ നേരം പരസ്പരം കത്തിവെച്ചിരുന്നു. കുറച്ചു നേരം സംസാരിച്ചപ്പോള്‍ തന്നെ ആളെ എനിക്കിഷ്ടമായി.

കത്തിയൊക്കെ കഴിഞ്ഞു ബക്കറ്റുമായി മെല്ലെ ബാത്ത് റൂമിലേക്ക്‌...
അവിടെ എത്തിയപ്പോഴേക്കും... ആ കാഴ്ച കണ്ടു ഞെട്ടിത്തരിച്ചുപോയി ....
കഴിഞ്ഞ വിഷുവിനു നാട്ടിലെ ബീവരെജ്  കടയില്‍ കണ്ട അതെ തിരക്ക് ഒന്നുകൂടി കാണാന്‍ കഴിഞ്ഞു.

എല്ലാം പുതിയ മുഖങ്ങള്‍..... എല്ലാവരുടെയും കയ്യില്‍ വിവിധ വര്‍ണത്തില്‍ ഉള്ള ബക്കറ്റുകള്‍... ഒരു വമ്പന്‍ ക്യൂ തന്നെ ഉണ്ട്. ഞാന്‍ ക്യൂവില്‍ ഏറ്റവും ഒടുവിലായി നിന്നു.

ക്യൂവില്‍ എന്‍റെ തൊട്ടു മുന്‍പിലുള്ള സുഹൃത്തുമായി ചങ്ങാത്തം തുടങ്ങി.. ഒരു പേരാംബ്ര സ്വദേശി..... കണ്ടാല്‍ ഒരു കോമഡി കഥാപാത്രം. എന്തും വെട്ടിത്തുറന്നു പറയുന്ന പ്രകൃതം.  സംസാരിക്കാന്‍ വേറെ വിഷയമൊന്നും  ഇല്ലാത്തതുകൊണ്ട് ഞാന്‍ ചോദിച്ചു....

"ഇവിടെ ടോട്ടല്‍ എത്ര ബാത്ത് റൂം ഉണ്ട്...?"
"മൂന്നെണ്ണം ആണെന്ന് തോന്നുന്നു കേട്ടോ.... എന്താടോ അങ്ങനെ ചോദിച്ചേ...?" 
"ഏയ്.. വെറുതെ.. തിരക്കു കണ്ടിട്ട് ചോദിച്ചതാ.." എന്ന് ഞാനും...
സംസാരത്തിനിടയില്‍ ഒരു പട്ടി പെട്ടെന്ന് ഞങ്ങളുടെ ഇടയിലൂടെ കടന്നു പോയി.
"എന്ടമ്മോ...... " എന്നലറി വിളിച്ചു പെരാംബ്രാക്കാരന്‍ പുറകോട്ടു ചാടി....

ക്യു വില്‍ ബക്കറ്റുമായി മാനത്തോട്ടു നോക്കി നില്‍ക്കുമ്പോളാണ് ഒരു സ്വാന്തനം എന്ന പോലെ മധുരമായ ഒരു ഗാനം ഓടിയെത്തുന്നത്....

"അന്ത..അറബിക്കടലോരം... അഴകേ കണ്ടേനെ.. ഹമ്മ... ഹമ്മ.... ഹമ്മ ഹമ്മ ഹമ്മ.." 
പാട്ട് കേട്ട ദിക്കിലേക്ക് എന്‍റെ കണ്ണും കാതും പോയി.  സംഗതി കത്തി....
മൂന്ന് ബാത്ത് റൂമില്‍ ഒന്നിന് വാതിലില്‍ കുളത്തില്ല.   ഉള്ളിലിരിക്കുന്നവന്‍ അലമുറയിട്ടു പാടുകയാണ്.... ആളാരാണെന്ന് മനസിലായില്ല.

അല്‍പ്പം വൈകിയിട്ട് ആണെങ്കിലും എല്ലാം കഴിഞ്ഞു ഗ്രൗണ്ടില്‍ എത്തി.

ഗ്രൗണ്ടില്‍ തലപ്പന്ത് കളിയും കബഡി കളിയും പ്രതീക്ഷിച്ച എനിക്ക് തെറ്റി.  ഗ്രൌണ്ടിനു ചുറ്റും ഓടാന്‍ ഉത്തരവ് വന്നു. എല്ലാവരും ഓട്ടം തുടങ്ങി.. ചുരുക്കിപ്പറഞ്ഞാല്‍ സൈഡ് ആകുന്നതു വരെ ഓടണം.  രണ്ടു റൌണ്ട് മുഴുമിച്ചില്ല... ഗ്രൌണ്ടിന്റെ കിഴക്ക് ഭാഗത്തായി ഒരാള്‍ സൈഡ് ആയി എന്നറിഞ്ഞു. എന്ത് പറ്റി എന്ന് അന്വേഷിക്കാന്‍ സമയമില്ല. ഓട്ടം തുടരേണ്ടതുണ്ട്.

ഓരോ റൌണ്ട് കഴിയുമ്പോളും ഗ്രൌണ്ടിന്റെ പല ഭാഗങ്ങളിലായി ഓരോരുത്തര്‍ സൈഡ് ആവാന്‍  തുടങ്ങി.  ആദ്യം സൈഡ് ആയ മനുഷ്യന്‍ പിന്നെ പിന്നെ വരുന്നവരെയെല്ലാം പുഞ്ചിരിയോടെ വരവേല്‍ക്കുന്നത് ഓടുന്നതിനിടയില്‍ കാണാമായിരുന്നു.
ബോധം പോകുമെന്നായപ്പോള്‍ ഞാനും ഒന്ന് സൈഡ് ആകാന്‍ തീരുമാനിച്ചു. ഗ്രൌണ്ടിന്റെ കിഴക്ക് വശത്ത് ആദ്യം സൈഡ് ആയ സുഹൃത്തിന്‍റെ അടുത്ത് പോയി ഇരുന്നു. ഞാന്‍ പേര് ചോദിച്ചു...

"ല..... ല... ലജിത്ത്.."  കിതച്ചു കൊണ്ട് മറുപടി പറഞ്ഞു.
ഗ്രൌണ്ടിന്റെ സൈഡില്‍ നിന്നും നോക്കിയാല്‍ ഒരു യുദ്ധം കഴിഞ്ഞ് ഒരു തുള്ളി ദാഹജലത്തിനായി കൊതിക്കുന്ന സുഹൃത്തുക്കളെ കാണാം.

ഓട്ടവും ചാട്ടവും കഴിഞ്ഞ് ഒരു ആനയെ തിന്നാനുള്ള വിശപ്പോടെ തിരിച്ചു റൂമില്‍ എത്തി.. കാംബ് എന്ന് പറയുന്നതായിരിക്കും ഉചിതം.

അങ്ങനെ കത്തിവെക്കാന്‍ ആളെ തപ്പി നടക്കുമ്പോഴാണ് ആ കാഴ്ച കണ്ടത്.

ഹനുമാന്‍ ധ്രോണഗിരി പര്‍വ്വതം എടുത്തു പറക്കുന്നത് പോലെ ഒരാള്‍ ഹാളിന്‍റെ മൂലയില്‍ കിടന്നിരുന്ന വലിയ ടേബിള്‍ ഫാന്‍ ഒരു കയ്യില്‍ എടുത്തു കൊണ്ട് പോകുന്നു. കുറച്ചു നേരം ആ കാഴ്ച കണ്ടിരുന്നു. തന്‍റെ ബെഡിലെക്ക് കാറ്റ് കിട്ടുന്ന വിധത്തില്‍ ഫാനിനെ പല പല പോസില്‍ വെച്ച് പരീക്ഷണം നടത്തുന്നുണ്ട്.
ഒന്ന് സഹായിച്ചു കളയാം എന്ന് കരുതി അടുത്തേക്ക് ചെന്നു.

കോഴിക്കോട് സ്വദേശി... സല്‍മാന്‍ എന്ന് സ്വയം വിശേഷണം... ആള് സ്മാര്‍ട്ട്‌ ആണ്.  കാര്യങ്ങള്‍ അതിന്‍റേതായ പക്ക്വതയോടുകൂടി ചെയ്തു കൊണ്ടിരിക്കുന്നു.  കുറച്ചു നേരം അതും കണ്ടങ്ങനെ ഇരുന്നു. ഇടയ്ക്കിടയ്ക്ക് ചില കത്തിയും...
കത്തിയും കഴിഞ്ഞ് ഞാന്‍ തിരിഞ്ഞു നടന്നു. പുള്ളി ഫാനിന്മേല്‍ പരീക്ഷണം തുടര്‍ന്നു കൊണ്ടിരുന്നു. ഒപ്പം ഒരു പാട്ടും.

"അന്ത..അറബിക്കടലോരം... അഴകേ കണ്ടേനെ.. ഹമ്മ... ഹമ്മ.... ഹമ്മ ഹമ്മ ഹമ്മ.." 
ഒരു നിമിഷം സ്തംബിതനായി പണ്ട് മലയാളം പഠിപ്പിച്ച വാര്യര്‍ സാറെ മനസ്സില്‍ ഓര്‍ത്തു..
"മറ്റൊന്നിന്‍ ധര്‍മയോഗത്താല്‍... ലത് തന്നെയല്ലേ... ധിദ്..."      

ത്രിശങ്കു സ്വര്‍ഗം അഥവാ ഒരു കൊടൈക്കനാല്‍ യാത്ര...


മാജിക് മഷ്രൂം!!!!

"മാജിക് മഷ്രൂം കഴിച്ചിട്ടുള്ളവനോട് അതിനെപ്പറ്റി പറയേണ്ട കാര്യമില്ല. കഴിച്ചിട്ടില്ലാത്തവനോട് പറഞ്ഞിട്ടും കാര്യമില്ല" എന്ന് എന്റെ പ്രിയ സുഹൃത്ത് മത്തായി പറഞ്ഞപ്പോഴാണ് ഈ സാധനം ഒന്നുപരീക്ഷിച്ചിട്ടു  തന്നെ കാര്യം എന്നു തീരുമാനിച്ചത്. 

സംഭവം നടക്കുന്നത് രണ്ടായിരത്തിപ്പതിനോന്നാം ആണ്ടിലാണ്. സാമാന്യം നല്ലൊരു ജോലിയുമായി ബാംഗ്ലൂരിലെ ബി. ടി. എം ലേയൌട്ടില്‍ മൂന്നു സഹ മുറിയന്മാരുമോത്തു സുഖമായി കഴിയുന്ന കാലം. സഹ മുറിയന്മാര്‍ എന്നു പറഞ്ഞാല്‍ ബലാല്‍, വിക്രംജി, ലൂയി (പേരുകള്‍ സാങ്കല്‍പ്പികം/വിളിപ്പേരുകള്‍  ആണു കേട്ടോ... എനിക്കു വൈകുന്നേരം റൂമില്‍ ചെന്ന് കേറേണ്ടതല്ലേ) എന്നിവര്‍. അങ്ങനെ ഇരിക്കുമ്പോഴാണ് എഞ്ചിനീയറിങ്ങിനു കൂടെ പഠിച്ച മത്തായി ജോലി തേടി എന്നും പറഞ്ഞു റൂമിലേക്ക് കെട്ടിയെടുക്കുന്നത്. 

മത്തായി എന്നു വെച്ചാല്‍ എന്തും ചെയ്യുന്നവന്‍ എന്നര്‍ത്ഥം. വീട് പാലക്കാടിനടുത്ത് മണ്ണാര്‍ക്കാട്. അവിടെ ഒരു അഞ്ഞൂറേക്കര്‍ കാടും രണ്ടു മലയും സ്വന്തമായി ഉണ്ടെന്നു പറഞ്ഞു കേട്ടിട്ടുണ്ട് (വേറാരു പറയാന്‍, കൂടെ പഠിച്ച ഞങ്ങളൊക്കെ തന്നെ). അപ്പന് ഭീഷണിയും നാട്ടുകാര്‍ക്കു ശല്യവുമായി മാറിയപ്പോള്‍ അപ്പന്‍ തന്നെ മുന്‍ കൈ എടുത്ത് പുള്ളിയെ എഞ്ചിനീയറിങ്ങിനു ചേര്‍ക്കുകയായിരുന്നു. എന്ജിനീയറിങ്ങ് കഴിഞ്ഞപ്പോള്‍ (അപ്പനെ ഞെട്ടിച്ചു കൊണ്ട് മത്തായി പാസായി) ഇനിയിപ്പോ ജോലി അന്വേഷിക്കണമല്ലോ എന്ന ഒറ്റ കാരണത്താല്‍ ടിയാന്‍ ചെന്നൈ എസ്. ആര്‍. എമ്മില്‍ (അതാകുമ്പോള്‍ ബാര്‍ അടക്കം എല്ലാ സാധനങ്ങളും ക്യാമ്പസില്‍ തന്നെ ഉണ്ട്) എം. ടെക്കിനു ചേര്‍ന്നു. അവിടെ വെച്ചാണ് പുള്ളി ചെന്നൈ ട്രെക്കിംഗ് ക്ലബ്ബില്‍ (സി. ടി. സി) മെമ്പര്‍ ആകുന്നത്. ചുരുങ്ങിയ സമയം കൊണ്ട് ഇരുപതിനായിരത്തോളം മെമ്പേഴ്സ് ഉള്ള സി. ടി. സിയിലെ കോര്‍ ട്രെക്കിംഗ് മെമ്പര്‍ ആയി ടിയാന്‍. പിന്നെ ലോകം കണ്ടത്  ട്രെക്കിംഗ് ജീവിത ലക്‌ഷ്യം ആക്കി മാറ്റിയ ഒരു പ് രാന്തനെ ആയിരുന്നു. എല്ലാ വീക്കെന്‍ഡിലും  തമിഴ്നാട്,  ആന്ധ്ര, കേരളം തുടങ്ങിയ സ്ഥലങ്ങളിലെ വനങ്ങള്‍ തേടി മത്തായി അലഞ്ഞു. ഒടുവില്‍ എം തെക്ക് (ചെന്നൈയുടെ തെക്കു ഭാഗത്താണത്രേ  കൂടുതല്‍ വനങ്ങള്‍) കഴിഞ്ഞപ്പോള്‍ ജോലി ചെയ്താലോ എന്ന ചിന്തയുമായി ഇങ്ങോര്‍ ഞങ്ങളുടെ റൂമില്‍ എത്തി. വന്ന ദിവസം തന്നെ എവിടെയോ പോയി ഒരു ടെന്റ്, ടോര്‍ച്ച്, ഷൂസ്, കത്തി തുടങ്ങിയ സാധനങ്ങള്‍ വാങ്ങിക്കൊണ്ടു വന്നു. വന്ന ആഴ്ച തന്നെ ട്രെക്കിംഗ് തുടങ്ങി. പിന്നെ ഇടയ്ക്കു സമയം കിട്ടുമ്പോള്‍ ജോലി അന്വേഷിക്കാനും തുടങ്ങി. 

അങ്ങനെ എപ്പോഴോ റൂമില്‍ ബിയര്‍ അടിച്ച് ഇരിക്കുമ്പോഴാണ് പുള്ളി മാജിക് മഷ്രൂമിനെപ്പറ്റി  പറയുന്നത്. സാധനം ഒരു സാധാരണ കൂണ്‍ ആണ്‌. ലോകത്ത് ഇതു കിട്ടുന്നത് തെക്കന്‍ അമേരിക്ക, സ്പെയിന്‍, ഇംഗ്ലണ്ട്, ഇന്ത്യ എന്നിവിടെ മാത്രം. ഇന്ത്യയില്‍ കൊടൈക്കനാലില്‍ ആണ്‌ കിട്ടുക. നമ്മള്‍ ചെയ്യേണ്ടത് ഇത്ര മാത്രം. ഒരു ഡസനോളം ഉണങ്ങിയ കൂണുകള്‍ എടുത്ത് ചുമ്മാ (അല്ലെങ്കില്‍ തേനില്‍ മുക്കി) കഴിക്കുക. എന്നിട്ട് ശബ്ദം ഇല്ലാത്ത, പ്രശാന്ത സുന്ദരമായ ഒരു സ്ഥലത്ത് (കാടാണ് ബെസ്റ്റെസ്റ്റ് പ്ലേസ്) ഏകാന്തമായി ഇരുന്നു കഴിക്കുക. ഓരോ ആളുകള്‍ക്കും ഓരോ രീതിയില്‍ ആണ്‌ ഇത് ഏല്‍ക്കുക -  മരങ്ങള്‍ നടന്നു വരുന്നു, ചുറ്റുമുള്ള വസ്തുക്കളുടെ നിറം മാറുന്നു. ഇലകള്‍ സംസാരിക്കുന്നു, ചെടികള്‍ പരസ്പരം ക്രിക്കെറ്റ് കളിക്കുന്നു, മലകള്‍ നമ്മളെ കണ്ട് ഒളിഞ്ഞു നോക്കുന്നു എന്നിവയൊക്കെ പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ഇതിനെപ്പറ്റി കുറച്ച് അറിയാന്‍ താല്പര്യമുള്ളവര്‍ ഈ ലിങ്കുകള്‍ പരിശോധിക്കുക:

http://en.wikipedia.org/wiki/Psilocybin_mushroom
http://thegormanblog.blogspot.com/2007/11/magic-mushrooms-in-india.html

കൂടുതല്‍ അറിയാന്‍ താല്പര്യമുള്ളവര്‍ സാധനം കഴിച്ചു നോക്കുക :)

മഷ്രൂമിനെപ്പറ്റിയുള്ള മത്തായിയുടെ ഈ വിവരണം കേട്ടപ്പോള്‍ തന്നെ "വിടെടാ വണ്ടി കൊടൈക്കനാലിന്" എന്ന്‌ ആരോ അലറിയെങ്കിലും ആ യാത്ര നടന്നത് ആറു മാസങ്ങള്‍ക്കു ശേഷമാണ്.

അങ്ങനെ  രണ്ടായിരത്തിപ്പതിനൊന്ന്  ഫെബ്രുവരിയിലെ ഒരു വെള്ളിയാഴ്ച ഈ വിചിത്ര വസ്തുവിനെ തേടി പോകാന്‍ തീരുമാനിച്ചു. മുഹൂര്‍ത്തമായപ്പോള്‍ സ്ഥലത്തെ പ്രധാന തേപ്പു പെട്ടിയായ ബലാല്‍ എന്തോ മീറ്റിംഗ് ഉണ്ടെന്നു പറഞ്ഞു തടി തപ്പി. ലൂയിയാണെങ്കില്‍, "ഭാവി അമ്മായിയപ്പന്‍ ഒടുവില്‍ സമ്മതിച്ചു, കെട്ടാന്‍ പോണ പെണ്ണ് ബാംഗ്ലൂര്‍ വരുന്നു, ഇത് തന്നെ ഭയങ്കര മാജിക്ക് ആയിപ്പോയി" എന്നും പറഞ്ഞു മുങ്ങി. ഒടുവില്‍ പോകാന്‍ ഞാനും മത്തായിയും വിക്രംജിയും മാത്രം. കുറെ പേര് ഉണ്ടെങ്കിലെ ട്രിപ്പ് നന്നാവൂ എന്ന് തോന്നിയെങ്കിലും ഇത്തവണ നടന്നില്ലെങ്കില്‍ പിന്നെ നടക്കില്ല എന്നു തോന്നിയതിനാല്‍ മൂന്നു പേരും കൂടെ പോകാന്‍ തീരുമാനിച്ചു. എന്നാല്‍ പോയേക്കാം എന്നു പറഞ്ഞു വിക്രംജി എണീറ്റതും കറന്റു പോയതും ഒന്നിച്ച്. "മൂഞ്ചുവോടെ?" എന്നാ വിക്രംജിയുടെ ചോദ്യത്തെ അവഗണിച്ച് ഞങ്ങള്‍ യാത്രക്ക് തയാറായി.

രാത്രി പതിനൊന്നു മണിയോടെ വിക്രംജിയുടെ ഫോര്‍ഡ് ഫിയെസ്റ്റ പെട്രോളില്‍ (മൈലേജ് പന്ത്രണ്ട് - അഹങ്കാരം നോക്കണേ) പുറപ്പെട്ടു. ഹോസൂര്‍ കഴിഞ്ഞു. വണ്ടി 140-150 സ്പീഡില്‍ പറക്കുന്നു. കൃഷ്ണഗിരി കഴിഞ്ഞ് ഒരു പതിനഞ്ചു കിലോമീറ്റര്‍ കഴിഞ്ഞപ്പോഴാണ് വിക്രംജിയുടെ "മൂഞ്ചുവോടെ?" ഡയലോഗ് ഫലത്തില്‍ പ്രവര്‍ത്തിച്ചത്. ഏതോ ഒരു വണ്ടി സൈഡില്‍ കേടായി കിടക്കുകയും കേടായി എന്നു കാണിക്കാന്‍ വഴിസൈഡില്‍ വെച്ചിരുന്ന കൂറ്റന്‍ പാറക്കല്ലുകളിലേക്ക് ഞങ്ങള്‍ ഡൈവ് ചെയ്തു കയറുകയും ചെയ്തു. മഷ്രൂം കഴിക്കാതെ തന്നെ മൂന്നും എയറില്‍ പറന്നു. വല്യ വണ്ടി ആയിരുന്നതു കൊണ്ടാവണം, മറിഞ്ഞില്ല. വിക്രംജി എന്തൊക്കെയോ മാജിക് കാണിച്ചു വണ്ടി നിര്‍ത്തി. നോക്കിയപ്പോള്‍ ഫ്രെണ്ടിലെ ടയര്‍ നാമാവശേഷമായിരിക്കുന്നു. കുറെ അധികം ഇടത്തു പൊട്ടിയിട്ടുണ്ട്. "ഇത്രേം വല്യ ചാട്ടം ചാടീട്ട്‌ ടയറു മാത്രേ പോയൊള്ളൂ?" എന്നു ചോദിക്കണം എന്നുണ്ടായിരുന്നു. വിക്രത്തിന്‍റെമുഖം കണ്ടപ്പോള്‍ പിന്നെ വേണ്ടെന്നു വച്ചു. ടയര്‍ മാറ്റി വണ്ടി മുന്നോട്ടെടുത്തപ്പോള്‍ എവിടെയോ എന്തോ തകരാറു പോലെ. സ്ടിയറിംഗ് നേരെ പിടിച്ചിട്ടും വണ്ടി ദാണ്ടേ ഇടത്തോട്ടു പോണു. വീണ്ടും ഇറങ്ങി നോക്കി. ഇടതു വശത്തെ  ടയര്‍ ആകെ ഇളകി പറിഞ്ഞ് ഇരിക്കുന്നു. ആക്സില്‍ ഒടിഞ്ഞോ കര്‍ത്താവേ? 

സമയം രാത്രി 2 മണി. എവിടെയൊക്കെയോ തപ്പിപ്പിടിച്ചു ഫോര്‍ഡ് റോഡ്‌ സര്‍വീസിനെ വിളിച്ചു. അവന്മാര്‍ക്ക് ഇവിടെ സര്‍വീസ് ഇല്ല പോലും. അവന്മാര്‍ കുറെ ക്രെയിന്‍ സര്‍വീസിന്റെ നമ്പര്‍ തന്നു. ക്രെയിന്‍ ബങ്ങലൂരില്‍ നിന്ന് വരണം പോലും. ഒടുക്കത്ത തണുപ്പും മഞ്ഞും. വിന്‍ഡോ ഒക്കെ പൊക്കി വണ്ടിയില്‍ തന്നെ ഇരുന്നു. മത്തായി പുറകില്‍ കിടന്നു കൂര്‍ക്കം വലിച്ച് ഉറങ്ങുന്നു. "വിക്രം പുള്ളിയെ ഒന്നു ക്രൂരമായി നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല (യെന്തു പറയാന്‍?). ഒടുവില്‍ ബങ്ങലൂരില്‍ നിന്ന് ക്രെയ്ന്‍ വന്നു, രാവിലെ 5 മണിക്ക്. ഫിയസ്റ്റക്കുട്ടിയെ ആഘോഷപൂര്‍വ്വം ഗരുഡന്‍ തൂക്കം തൂക്കി കൊണ്ടു പോയി. വിക്രം 80 ഡിഗ്രി ആന്ഗിളില്‍ ഫിയസ്റ്റക്കകത്ത്. ഞാനും മത്തനും ക്രെയിന്കാരന്റെ കൂടെ. കൊടൈക്കനാലിനു പോയവര്‍ രാവിലെ 8 മണിയോടെ തിരിച്ചു ബാംഗ്ലൂരില്‍ എത്തി. വിക്രം നേരെ വണ്ടിയുമായി ഫോര്‍ഡ് സര്‍വീസില്‍ പോയി. എസ്റ്റിമെറ്റഡ് ബില്‍ രൂഭാ മുപ്പതിനായിരം. ടയറും കൂടെ ചേര്‍ത്തു മുപ്പത്തിനാലായിരം. ഒരുത്തന്‍റെ അസുഖം അതോടെ കുറച്ചു കുറഞ്ഞു.

ഉച്ച വരെ കിടന്നുറങ്ങി. രാത്രി ഗരുഡന്‍ തൂക്കത്തിനു  പോയിരുന്ന കാരണം ഉറങ്ങാന്‍ പറ്റിയില്ലല്ലോ. ഉച്ചയായപ്പോള്‍ വെയില്‍ ഉച്ചിക്ക് അടിച്ചത് കൊണ്ടാണെന്നു തോന്നുന്നു വീണ്ടും ചില ചിന്തകള്‍.

"എന്താ മത്തായീ ഒരു വഴി?"
"വഴിയുണ്ടളിയാ. ഇങ്ങനെ അത്യാവശ്യ കാര്യങ്ങള്‍ക്ക് പോകാന്‍ വേണ്ടിയല്ലേ സര്‍ക്കാര് ബസ് സര്‍വീസ് തുടങ്ങിയെക്കുന്നെ. ബസില്‍ പോകാം" 

"ശനിയാഴ്ച രാത്രി ബസ് കയറി പത്തഞ്ഞൂറു കിലോമീറ്ററു സഞ്ചരിച്ച് അവിടെത്തി അന്നു രാത്രി തന്നെ തിരിച്ചു വരുന്നത് അഹങ്കാരമാകുമോ മത്തായീ? 
"യേയ്,ഒരിക്കലുമില്ല" 

"എന്നാ പോയേക്കാം. വിക്രത്തെ വിളിക്കണോ? " 
"അങ്ങേര് ഇപ്പൊ തന്നെ മുപ്പതിനായിരം രൂപ മഷ്രൂമിനു വേണ്ടി ചെലവാക്കിയല്ലോ. ഇനിയിപ്പോ നമ്മുക്ക് സാധനം വാങ്ങി കൊണ്ടു വന്നു 
കൊടുക്കാം" 

അങ്ങനെ ടിക്കെറ്റ് ബുക്ക് ചെയ്തു. അങ്ങോട്ട്‌ കര്‍ണാടക വോള്‍വോ ശനിയാഴ്ച രാത്രി പത്തരക്ക്. രാവിലെ കൊടൈ എത്തുന്നു. സാധനം കഴിക്കുന്നു. മരം നടക്കുന്നതു കാണുന്നു.  തിരിച്ചു കര്‍ണാടക രാജഹംസ ഞായറാഴ്ച വൈകുന്നേരം ആറു മണിക്ക്. അങ്ങനെ പുറപ്പെട്ടു. ഫിയസ്റ്റ പറന്ന സ്ഥലം കഴിയുന്നതു വരെ ഞാനും മത്തായിയും ഉറങ്ങിയില്ല!

വോള്‍വോ ഡ്രൈവിന്റെ കാല് ആക്സിലറേറ്ററിന്‍റെ ഇടയില്‍ കുടുങ്ങിപ്പോയി എന്നു തോന്നുന്നു. എട്ടു മണിക്കൂര്‍ കൊണ്ടു കൊടൈ എത്തി. രാവിലെ കുളിയും ബ്രേക്ക് ഫാസ്റ്റും ഒക്കെ കഴിഞ്ഞ് (ഇത്രയും നല്ല ദോശ-ഇഡലി-സാമ്പാര്‍-ചട്ണി കോമ്പിനേഷന്‍ അടുത്തിടെ കഴിച്ചിട്ടില്ല. നന്നായി തട്ടി. ഉച്ചക്ക് ഒന്നും കഴിക്കാന്‍ പറ്റിയെന്നു വരില്ല) മഷ്രൂമിന്റെ നാടായ ചിന്നവന്നൂര്‍ (പേര് സാങ്കല്‍പ്പികം) എന്നാ സ്ഥലത്തേക്ക് പുറപ്പെട്ടു. അവിടെ ആണ്ടിച്ചാമി എന്നൊരു കിളവനാണ് ഏജന്റ്. കിളവന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടാവണേ എന്നു മത്തായി ഇടയ്ക്കു പ്രാര്‍ഥിക്കുന്നുണ്ട്. കൊടൈയില്‍ നിന്നും കാട്ടിലൂടെ 30 കിലോമീറ്റര്‍ സഞ്ചരിക്കണം ചിന്നവന്നൂര്‍ എത്താന്‍. വഴി എന്ന് തോന്നിക്കുന്ന എന്തോ ഒരു പ്രതലത്തിലൂടെ ബസ് നീങ്ങിക്കൊണ്ടിരിക്കുന്നു. ഇടയ്ക്കിടെ കൊടും വളവുകള്‍. രണ്ടു മണിക്കൂര്‍ നേരത്തെ യാത്രക്കു ശേഷം സ്ഥലത്തെത്തി. ഒരു പട്ടിക്കാട്. ആണ്ടിച്ചാമിയെ തപ്പിയെടുത്തു. മത്തായിയെ കണ്ടപ്പോ പുള്ളിക്കു ഭയങ്കര സന്തോഷം. പഴയ കസ്റ്റമര്‍ ആണല്ലോ. പുള്ളി ചാടി വന്നു ഷേക്ക്‌ ഹാന്‍ഡ്‌ തന്നപ്പോഴേ മത്തായി ഒന്നു വിരണ്ടു. "കെളവന്‍ പണിയാക്കുവോടെ? പോലീസെങ്ങാനും...?" "ഏയ്‌, ഈ വനത്തിനു നടുക്കു പോലീസ് വരാന്‍ വഴിയില്ല". ഞങ്ങളെ ചാമി തൊട്ടടുത്തുള്ള പുള്ളീടെ വീട്ടിലോട്ടു കൊണ്ടു പോയി. ഞങ്ങളെ ഇരുത്തിയ ശേഷം പുള്ളി ഒരു പൊടിയുമായിട്ടു വന്നു.  മഷ്രൂം പൊടിച്ചതാണത്രെ. അതു കണ്ടപ്പോള്‍ ഞങ്ങള്‍ക്കൊരു പേടി. മഷ്രൂം പൊടിച്ചതിന്റെ കൂടെ ചാമീടെ വക വല്ല ചടയന്‍ കഞ്ചാവും ഉണ്ടെങ്കില്‍ പണി പാളും. ഫുള്‍ ബോധം ഉള്ളപ്പോള്‍ തന്നെ ഇവിടുന്നു തിരിച്ചു കൊടൈ എത്തല്‍ പണിയാണ്.  രണ്ടു പേരും പൂസായാല്‍ പിന്നെ ഇവിടെ സെറ്റാകേണ്ടി വരും. ഏതായാലും പൊടി വേണ്ട, മഷ്രൂം മതി എന്ന് ഒരു വിധത്തില്‍ ചാമിയെ പറഞ്ഞു മനസിലാക്കി. നമ്മളെക്കൊണ്ടു പൊടി തീറ്റിക്കാന്‍ പുള്ളിക്കു ഭയങ്കര ഉത്സാഹം. എന്താണാവോ? 

മത്തായി പണ്ട് ട്രെക്കിങ്ങിനു വന്ന സ്ഥലമാണ്‌. അവിടെ ഒരു കിടിലന്‍ ലേയ്ക്ക്‌  ഉണ്ട്, അതു കാണാം എന്നു മത്തായി.. ചാമിയോടു മഷ്രൂമുമായി ലേക്കിലേക്ക് വരാന്‍ പറഞ്ഞു. ചാമി അപ്പൊ തന്നെ 1000 രൂപാ വാങ്ങി കൂണു തപ്പി പോയി. ഞാനും മത്തനും ലേക്കിലേക്ക് നടന്നു. ഒരു ചെറിയ മല കയറി ഇറങ്ങി ലേയ്ക്കിലെത്തി. ഭൂമിയില്‍ ഒരു സ്വര്‍ഗമുണ്ടെങ്കില്‍ അതിതാണ്... അതിതാണ് എന്നു പണ്ട് ഏതോ ഒരുത്തന്‍ പറഞ്ഞത് ഈ സ്ഥലം കണ്ടിട്ടായിരിക്കും (ചില ഫോട്ടോസ് താഴെ കൊടുക്കുന്നു). കൊടൈക്കനാലില്‍ വരുന്ന ആരും സമീപത്തുള്ള ഇങ്ങനെയുള്ള സ്ഥലങ്ങള്‍ കാണാന്‍ പോകാറില്ലെന്നു തോന്നുന്നു. ശരിക്കും കൊടൈക്കനാലില്‍ സാധാരണ കാണുന്ന കാഴച്ചകളെക്കാള്‍ ഭംഗിയുണ്ട് സമീപത്തുള്ള ഇങ്ങനെയുള്ള സ്ഥലങ്ങള്‍ക്ക്. ഇവിടുന്ന്‍ ട്രെക്ക് ചെയ്ത് മൂന്നാറില്‍ പോയി കയറാം എന്നു മത്തായി ഇടയ്ക്കു പറയുന്നുണ്ട്. അങ്ങനെ ഞങ്ങള്‍ മനോഹരമായ ആ ലെയ്ക്കിന്റെ സൈഡിലുള്ള ഒരു മൊട്ടക്കുന്നിന്റെ മുകളിലെത്തി. മത്തായി അപ്പോള്‍ തന്നെ അവിടെ ടെന്റ് അടിച്ചു (കോര്‍ ട്രെക്കര്‍). "മഷ്രൂം അടിച്ചിട്ട് ഈ സാധനം ഒക്കെ കെട്ടിപ്പെറുക്കി പോകാന്‍ പാടല്ലേ മത്തായീ?" -  ഞാന്‍.  "ഏയ്‌, ഇത് അഴിക്കാന്‍ 5 മിനിട്ട് മതിയെടെ" -  മത്തായി. അങ്ങനെ ടെന്റും കെട്ടി കൊടൈയില്‍ നിന്നും വാങ്ങിയ ബിസ്കറ്റും തിന്ന് ഞങ്ങള്‍ ചാമിയെ (എന്നു വച്ചാല്‍ മഷ്രൂമിനെ) കാത്തിരിപ്പായി. സമയം 12 മണി. സമയം വൈകുന്തോറും ടെന്‍ഷന്‍ കൂടി വരുന്നു. മൂന്നു മണിക്ക് ഇവിടുന്നു കൊടൈക്കനാലിനു ബസുണ്ട്. അതെങ്കിലും കിട്ടിയാലേ ഞങ്ങള്‍ക്ക് ആറു മണിക്കുള്ള ബംഗ്ലൂര്‍ വണ്ടി കിട്ടൂ. അതു മിസ്‌ ആയാല്‍ പിന്നെ പല വണ്ടിയൊക്കെ മാറിക്കയറി പത്മവ്യൂഹം കളിച്ചു പോകേണ്ടി വരും. ഇവിടെത്തന്നെ സെറ്റായാലോ എന്നു മത്തായി. പുള്ളിക്കു കുഴപ്പമില്ല, ബംഗ്ലൂരില്‍ ചെയ്യുന്നതു തന്നെയാണല്ലോ ഇവിടേം ചെയ്തോണ്ടിരിക്കുന്നത്. നമ്മുടെ കാര്യം അങ്ങനെയല്ല, തിങ്കളാഴ്ച ആപ്പീസില്‍ എത്തി മല മറിക്കാനുള്ളതാ. 

സമയം പന്ത്രണ്ടര. എവിടെ കൂണു തപ്പിപോയ ആ മ***? അല്ലെങ്കി വേണ്ട, നമുക്കു വേണ്ടി നല്ല കൂണു തെരഞ്ഞു പിടിച്ച് എടുക്കുവാരിക്കും പാവം ആണ്ടിചാമി അണ്ണന്‍. എന്ജിനീയറിങ്ങ് പരീക്ഷേടെ റിസള്‍ട്ടിനു പോലും ഇതു പോലെ വെയിറ്റ് ചെയ്തു കുത്തിയിരുന്നിട്ടില്ല. ഒടുവില്‍ ഒരു മണിയോടെ ആണ്ടി പ്രത്യക്ഷപ്പെട്ടു. ആണ്ടി നല്ല കിണ്ടി. പട്ടച്ചാരായം ആണെന്നു തോന്നുന്നു. വല്യ ബോധം ഒന്നുമില്ല. പുള്ളി മഷ്രൂമിനെപറ്റി ഒരു ചെറിയ കഥാപ്രസംഗം അങ്ങു നടത്തി. ബാംഗ്ലൂരില്‍ വന്‍ തോതില്‍ മഷ്രൂം കച്ചവടം തുടങ്ങുന്നതിന്റെ വിജയ സാധ്യതകളെപ്പറ്റി മത്തായിയും ആണ്ടിചാമിയും ചര്‍ച്ച ചെയ്തു.  നമുക്കാണെങ്കില്‍ സമയമില്ല. ഈ പണ്ടാരം അടിച്ചാല്‍ ഒരു നാലു മണിക്കൂറെങ്കിലും ഇരുന്നെങ്കിലെ കമ്പ്ലീറ്റ് കാര്യങ്ങള്‍ മനസിലാക്കാന്‍ പറ്റൂ. ഒടുവില്‍ കൂടുതല്‍ കൂണു വേണം എന്നും പറഞ്ഞു ചാമിയെ ഒരു വിധം പറഞ്ഞു വിട്ടു. "മൂന്നു  മണീടെ വണ്ടിക്ക് നിങ്ങളെ കയറ്റി വിടാന്‍ ഞാന്‍ എത്തും, കൂണുമായി" എന്ന ഡയലോഗാണ് ബോധത്തോടെ  (ഞാന്‍) അവസാനമായി കേട്ടത്. 

സ്പീഡില്‍ മഷ്രൂം കഴിപ്പു തുടങ്ങി. കൊടൈക്കനാലില്‍ നിന്നും വാങ്ങിയ തേനില്‍ മുക്കിയാണ് കഴിപ്പ്‌. മത്തായി ഒരു പത്തു പന്ത്രണ്ടെണ്ണം അടിച്ച ശേഷം ഒരു മരത്തിന്റെ അടിയില്‍ പോയി നങ്കൂരമിട്ടു. ഞാന്‍ ഒരു എട്ടെണ്ണം കഴിച്ചു ഒരു മരത്തിന്റെ അടിയില്‍ സെറ്റായി. ബാക്കി മഷ്രൂം ഒരു മരത്തിന്‍റെ താഴെ ഒളിച്ചു വെച്ചു. അര മണിക്കൂര്‍ എങ്കിലും എടുക്കും ഇതിന്റെ എഫെക്റ്റ് തുടങ്ങാന്‍. പത്തു മിനിട്ട് കഴിഞ്ഞപ്പോഴേക്കും മത്തായി പറഞ്ഞു: "അളിയാ, ഞാന്‍ തേഞ്ഞു". ഞാന്‍ നോക്കിയപ്പോള്‍ മത്തായി വിദൂരതയിലേക്ക് നോക്കി ഇരിക്കുന്നു. ഇടയ്ക്കു മുകളിലേക്കും വശങ്ങളിലേക്കും നോക്കുന്നുണ്ട്. "അളിയാ, ദാ വരുന്നു മരങ്ങള്‍" -  മത്തായി.  "എനിക്കൊന്നും തോന്നുന്നില്ലല്ലോ" - ഞാന്‍. മത്തായി മിണ്ടുന്നില്ല. പണ്ടാരമടങ്ങാന്‍. ഒരു പുല്ലും സംഭവിക്കുന്നില്ല. അഞ്ചു മിനിറ്റു കൂടി നോക്കാം. യെവടെ. കുറച്ചു മഷ്രൂം കൂടെ കഴിക്കണമായിരിക്കും. വീണ്ടും പൊതിയഴിച്ചു. നല്ല വലിപ്പമുള്ള ഒരു മൂന്നെണ്ണം കൂടെ കഴിച്ചു. വീണ്ടും ഇരുന്നു....  ങ്ങും..... പതുക്കെ തുടങ്ങി.... ചുറ്റുമുള്ള സാധനങ്ങളുടെയൊക്കെ നിറം മാറിത്തുടങ്ങി. തടാകം നീലയാകുന്നു, പച്ചയാകുന്നു, മഞ്ഞയാകുന്നു. ചുറ്റുമുള്ള വനങ്ങള്‍ പച്ചയാകുന്നു, നീലയാകുന്നു,  ചുവപ്പാകുന്നു. ഇതു വരെ അനുഭവിക്കാത്ത എന്തോ ഒന്ന്‌. വരി വരിയായി നില്‍ക്കുന്ന കുറെ മരങ്ങള്‍  ദാ തെക്കോട്ടു പോകുന്നു. 

അത്രയും ആയപ്പോഴേക്കും ഞാന്‍ മത്തായിയെ നോക്കി. പര പൂസ് ആണെന്നു കണ്ടാലറിയാം. ഞാന്‍ മൊബൈല്‍ എടുത്തു രണ്ടു മണിക്ക് അലാം സെറ്റ് ചെയ്തു. ഇല്ലെങ്കില്‍ തിരിച്ചു പോകല്‍ നടക്കില്ല. ഇതു കഴിച്ചു കഴിഞ്ഞാല്‍ ഫീലിങ്ങ്സ്‌ ഒക്കെ ഭയങ്കര സ്ട്രോങ്ങ്‌ ആകും എന്നു കേട്ടിട്ടുണ്ട്. അതായത്, പേടി വന്നാല്‍ പിന്നെ ഫുള്‍ പേടി, ചിരി വന്നാല്‍ ഫുള്‍ ചിരി, എന്തെങ്കിലും ചെയ്യണം എന്നു തോന്നിയാല്‍ അതു ചെയ്തെ അടങ്ങൂ. അങ്ങനെ പാതി ബോധത്തില്‍ ഇരിക്കുമ്പോഴാണ് പുറകില്‍ ദാണ്ടേ ഒരുത്തന്‍. നമ്മടെ രാം ഗോപാല്‍ വര്‍മേടെ പ്രേത പടത്തില്‍ കാണുന്ന അതേ മോന്തേം ഒക്കെ ആയിട്ട്. പുള്ളി വന്നു ഞങ്ങടെ പുറകില്‍ കുറ്റിയടിച്ച പോലെ ഒരു നില്‍പ്പ്. അനങ്ങുന്നില്ല. മത്തായി ആകെ ടെന്‍ഷനായി. വെറുതെ നിന്ന അങ്ങേരോട്  "അണ്ണാ, നീ പോങ്കെ, നാങ്ക കൊഞ്ച നേരം തനിയാ ഉക്കാരണം" എന്നു മത്തായി. "നാന്‍ എതുക്ക്‌ പോണം? നാന്‍ മാട് പാക്കര ആള്‍. മാട് കീഴെ നിന്തിട്ടിരുക്ക്" എന്നു അയാള്‍. ഞാന്‍ മത്തായിയോടു മിണ്ടാതിരിക്കാന്‍ പറഞ്ഞിട്ടും പുള്ളി കേള്‍ക്കുന്നില്ല. ഇടി വാങ്ങിക്കുമോ? "നാങ്ക ആണ്ടി ചാമ്യുടെ ആളുങ്കള്‍" എന്നു മത്തായി. "അതുക്കു നാന്‍ എന്ന പണ്ണണം" എന്നു മാട്. മത്തായി പതുക്കെ എണീറ്റു. എന്തോ പ്രശ്നം ഉണ്ടെന്ന് എനിക്കും തോന്നി. മത്തായി പറഞ്ഞു " അളിയാ, നമുക്കു വേഗം ഇവിടുന്നു പോണം. അവന്‍ പോലീസില്‍ പറയാന്‍ പോവാ" "ങേ, ഏതു പോലീസ്? മത്തായീ, എന്താ പ്രശ്നം?" -  ഞാന്‍. "നീ സംസാരിക്കണ്ട, നീയും ഫിറ്റാ" - മത്തായി. "ഡേയ്, എനിക്ക് നല്ല ബോധം ഉണ്ട്" എന്നു ഞാന്‍. ഞാന്‍ നോക്കിയപ്പോള്‍ മത്തായി ദാണ്ടേ കൂടാരം ഒക്കെ വലിച്ചിളക്കുന്നു. എനിക്ക് സംഭവം മനസിലായി. മത്തായി  അയാളെ കണ്ട് എങ്ങനെയോ പേടിച്ചു. അയാള്‍ പോലീസിന്റെ ചാരനാണെന്നും പോലീസ് ഉടന്‍ സ്പോട്ടിലെത്തും എന്നുമാണ് തോന്നല്‍. വാച്ചില്‍ നോക്കിയപ്പോള്‍ സമയം രണ്ടു മണി. ഇത്രയും പേടിച്ച സ്ഥിതിക്ക് ഇനി ഇവിടെ നില്‍ക്കുന്നതു പന്തിയല്ല. പോയേക്കാം. മത്തായി കൂടാരം അഴിക്കുന്തോറും കൂടാരം വലുതായി വരുന്നു. മത്തായി നോക്കുമ്പോള്‍ കാണുന്നത് കൂടാരം വളരെ വലുതും അതും കൊണ്ടു വന്ന ബാഗ് വളരെ ചെറുതും. "അളിയാ ഇതെങ്ങനെ ഇതില്‍ കയറ്റും? ദാണ്ടേ ഇതു വലുതായി വരുന്നു!" "കോപ്പ്. തള്ളി കേറ്റെടെ" ഒരു വിധത്തില്‍ എങ്ങനെയോ സാധനം ബാഗില്‍ കയറ്റി. മത്തായി സമ്മതിച്ചില്ലെങ്കിലും (പോലീസ് ഉടനെ എത്തുമല്ലോ) ബാക്കി ഉണ്ടായിരുന്ന മഷ്രൂം ഞാന്‍ എന്‍റെ ബാഗില്‍ ഇട്ടു. ഇനി തിരിച്ചു വന്ന വഴി മല കയറിയിറങ്ങി ടൌണില്‍ എത്തണം. നടപ്പു തുടങ്ങി. മത്തായി ചോദിച്ചു: "അളിയാ, നമ്മള്‍ രണ്ടും പൂസാ. എത്തുമോ?"  എന്തോ, എനിക്ക് അപ്പോള്‍ ഒടുക്കത്തെ ധൈര്യവും കോണ്ഫിഡന്‍സും (ജീവിതത്തില്‍ ആദ്യായിട്ടാ). ഞാന്‍ പറഞ്ഞു "ഡേയ്, ഇപ്പോള്‍ എന്താ പ്രശ്നം? നമ്മള്‍ മലയിറങ്ങുന്നു, ടൌണില്‍ എത്തുന്നു, മൂന്നു മണീടെ ബസ് പിടിക്കുന്നു, കൊടൈ എത്തുന്നു, തിരിച്ചു പോകുന്നു. നോ പ്രോബ്ലം. നീ ധൈര്യമായിട്ട് ഇരിക്ക്" "അളിയാ, എനിക്ക് ഒരു ബോധവും ഇല്ല, നീ എങ്ങനെയെങ്കിലും ഹാന്‍ഡില്‍ ചെയ്യണേ" - മത്തായി. "ഡോണ്ട് വറി" എന്നു ഞാന്‍.

മൊത്തത്തില്‍ നല്ല പൂസു പോലെ തോന്നുന്നുണ്ടെങ്കിലും എനിക്ക് അപ്പോഴും തിരിച്ചു പോകാന്‍ പറ്റും എന്നു നല്ല കോണ്ഫിഡന്‍സ്. അങ്ങനെ മലയുടെ ഒരു ഭാഗത്ത് വന്നപ്പോള്‍... മുന്നോട്ടു വഴി കാണുന്നില്ല. ങേ, ഈ വഴി തന്നെയല്ലേ വന്നത്? മുന്നില്‍ ദാ ഒരു മുള്ളു വേലിയൊക്കെ. ഇതെവിടുന്നു വന്നു? ആ സമയം ചുമ്മാ ഒന്നു പുറകോട്ടു നോക്കിയ മത്തായി കണ്ട കാഴ്ച! മലയും കുന്നും മരങ്ങളും ലേയ്ക്കും ഒക്കെ ദാണ്ടേ പാഞ്ഞു വരുന്നു! "കര്‍ത്താവേ!" മത്തായി ഫോണെടുത്തു ചറ പറാ വിളി തുടങ്ങി. ചെന്നൈ, പൂനെ, ബംഗ്ലൂര്‍ തുടങ്ങി എല്ലായിടത്തും ഉള്ള കൂട്ടുകാരെയൊക്കെ വിളിച്ച് "എന്നെ രക്ഷിക്കെടാ, ഞാന്‍ മലകള്‍ക്കിടയില്‍ കുടുങ്ങിയെടാ" എന്നും പറഞ്ഞു മാരക നിലവിളി. ഞാനാണെങ്കില്‍ വഴി തപ്പി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. ഒടുവില്‍ ഒരു ദൈവ ദൂതനെപ്പോലെ അതാ ഒരാള്‍ പ്രത്യക്ഷപ്പെടുന്നു. ആണ്ടിചാമി!!! ഹാവൂ, ദൈവം രക്ഷിച്ചു. "നീങ്ക അങ്കെ എന്ന പന്ട്രീങ്കേ? ഏറി വാങ്കെ. എപ്പടി ഇരുക്ക്‌ സരക്ക്?" മത്തായി ഓടി ചാമീടെ അടുത്തെത്തി "അണ്ണാ, രക്ഷിക്കണം . ഓവറാ അടിച്ചിട്ടേ. ഇന്ത കിക്ക് എപ്പടിയാവത് ഇറക്കിടുങ്കേ . എതാവത് പണ്ണുങ്കെ. ഇനി മഷ്രൂമും വേണ്ട, ഒരു കോപ്പും വേണ്ട. എന്നെ രക്ഷിക്കോ" എന്നൊക്കെ പറഞ്ഞ് ഒരേ റോള്. ഞാന്‍ ചാമിയോടു ചോദിച്ചു: "അണ്ണാ, വല്ലതും നടക്കുമോ? അതോ ഈ സാധനത്തിനെ ഞാന്‍ ഇവിടെ വെച്ചിട്ടു പോണോ?"  "വാങ്കെ വീട്ടുക്ക് പോകലാം. ഇന്ത കിക്ക് ഇറക്കരുതുക്ക് ഒരു മരുന്നിരുക്ക്. അത് ഇന്ത ഉലകത്തിലെ എനക്കു മട്ടും താന്‍ തെരിയും"  നല്ല അസ്സല്‍ മൂലവെട്ടി തോറ്റു പോകുന്ന എന്തോ ഒരു സാധനം ചാമ്പീട്ടാണ് ആണ്ടി വന്നിരിക്കുന്നത്. ഇങ്ങേരുടെ കൂടെ പോണോ, അതോ എങ്ങനെയെങ്കിലും രക്ഷപെടണോ? എങ്ങോട്ട് , എങ്ങനെ രക്ഷപെടാന്‍? കൂടെ പോകുക തന്നെ. അങ്ങനെ ഒരു പത്തു കിലോമീറ്റര്‍ നടന്ന് (ഇങ്ങോട്ട് വന്നപ്പോള്‍ നൂറു മീറ്ററേ ഉണ്ടാരുന്നുള്ളൂ) വീണ്ടും ചാമീടെ വീട്ടിലെത്തി .

ചാമി അകത്തോട്ടു പോയി ഒരു ഗ്ലാസില്‍ നാരങ്ങ പിഴിഞ്ഞോണ്ടു വന്നു. എന്നിട്ട് എന്തോ ഒരു പൊടി അതില്‍ കലക്കി. എന്നിട്ടു മത്തായിക്കു കൊടുത്തിട്ട് ഒറ്റ വലിക്കു കുടിച്ചോളാന്‍ പറഞ്ഞു. മത്തായി ഒന്നു മടിച്ചെങ്കിലും ഒറ്റ വലിക്കു സാധനം കഴിച്ചു. കണ്ണും തള്ളി നിന്ന മത്തായീടെ മോന്തേലോട്ടു കുറെ ഭസ്മം കൂടെ ചാര്‍ത്തിക്കൊടുത്തു ആണ്ടിച്ചാമി. “പടയപ്പ!” മത്തായി ഒറ്റച്ചാട്ടത്തിനു പുറത്തെത്തി. “അളിയാ, ഞാന്‍ ശിവനേം പാര്‍വതിയേം സുബ്രഹ്മണ്യനേം കണ്ടു”. “ങേ!” (കെളവന്‍ ഇട്ടു കലക്കിയ പൊടി എന്തു സാധനമാണെന്നു ഇപ്പോഴും അറിയില്ല. ഏതായാലും മത്തായി ശിവനെ ഫാമിലിയോടെ കണ്ട സ്ഥിതിക്ക് ആദ്യം ഞങ്ങളെ ആദ്യം കാണിച്ച പൊടിയാകാനാ വഴി. കള്ളച്ചാമീ!!
ചാമീടെ വീട്ടീന്നു ചാടി ഞങള്‍ ടൌണില്‍ എത്തി. ഇതെന്താ എല്ലാവരും ഞങ്ങളെത്തന്നെ നോക്കുന്നത്? തോന്നലാവും അല്ലെ? ഇനി ഇവിടുന്നു രക്ഷപെടണമല്ലോ... മത്തായി അവിടെ ഒരു കടയില്‍ കയറി എന്തൊക്കെയോ ചോദിക്കുന്നു. കടക്കാരന്‍ മരണച്ചിരി. പുള്ളിക്കു സംഭവം മനസിലായെന്നു തോന്നുന്നു. ഇങ്ങനെ പോയാല്‍ പ്രശ്നമാണല്ലോ. പരിചയമില്ലാത്ത സ്ഥലം. രണ്ടും പൂസാണെന്നറിഞ്ഞാല്‍ ആര്‍ക്കും എന്തു വേണേലും ചെയ്യാം. കടക്കാരന്റെ ചിരി കണ്ടു വിരണ്ട മത്തായി (ലവനും പോലീസ്‌ ചാരന്‍ ആയിരിക്കും) അവിടെ ക്ഷീണിച്ചു കുത്തിയിരുന്നു. ഞാന്‍ അവിടെ ഇരുന്നിരുന്ന ഒരു താടിക്കാരനോടു ബസിന്‍റെ സമയം ചോദിച്ചു. അങ്ങേര് അനന്തതയിലേക്കു നോക്കി മിണ്ടാതെ ഇരിക്കുന്നു. ങ്ങും... സാധനം മറ്റവന്‍ തന്നെ.  ഞാന്‍ അടുത്തു കണ്ട കടയില്‍ കയറി ബസിന്‍റെ സമയം അന്വേഷിച്ചു. “അടുത്ത ബസ്‌ സായന്തരം അഞ്ചു മണിക്ക്” “ഓക്കെ, താങ്ക്സ് അണ്ണൈ... ങേ! അഞ്ചു മണിക്കോ? അപ്പൊ മൂ... മൂ... മൂന്നിന്റെ വണ്ടി?” “അന്ത വണ്ടി വരലെ. റിപ്പയര്‍ ആയിടിച്ച്” “ കടവുളേ, ചതിച്ചോ?” ഇനി എങ്ങനെ ആറു മണിക്ക് ബാംഗളൂര്‍ എത്തും? കുടുങ്ങി. 

അപ്പോഴത്തെയും പിന്നെ അങ്ങോട്ട്‌ കൊടൈ എത്തുന്നതു വരെയും ഉള്ള എന്‍റെ മാനസികാവസ്ഥ ഇവിടെ എഴുതി ഫലിപ്പിക്കാന്‍ പറ്റും എന്നാ വിശ്വാസം എനിക്കില്ല. അത്ര ഭീകരം. മനസ്സില്‍ അപ്പോഴുള്ള ഒരേ ഒരു ചിന്ത എങ്ങനെയും അവിടെ നിന്നു രക്ഷപെടണം എന്നതു മാത്രമാണ്. ആകപ്പാടെ വിരണ്ട അവസ്ഥ. പൂസായ മത്തായി. പാതി ബോധം ഉള്ള ഞാന്‍. ഒരു പരിചയവും ഇല്ലാത്ത സ്ഥലം. രാത്രി കൂടി ആയിരുന്നെങ്കില്‍ മിക്കവാറും പേടിച്ചു ചത്തേനെ. എന്താ ഒരു വഴി? “ഇങ്കെ ടാക്സി എതാവത് കെടക്കുമാ?” “ടാക്സിയാ? കിക്കിക്കി....” ദൈവമേ, ഇനിയിപ്പോ എന്താ ചെയ്യാ? (ആറു മണിക്കുള്ള വണ്ടി കിട്ടിയില്ലെങ്കിലും പല വണ്ടി മാറിക്കയറി ബാംഗ്ലൂര്‍ എത്താം എന്നെ ചിന്ത പോലും മനസ്സില്‍ വരുന്നില്ല. ഒരേയൊരു ചിന്ത മാത്രം: എങ്ങനെയും ആറു മണിക്കു കൊടൈ എത്തണം). പെട്ടെന്ന് ഒരുത്തന്‍ പ്രത്യക്ഷപ്പെട്ടു. “തമ്പീ ടാക്സി ഇരുക്ക്. പോകലാമാ?” ബാലരമയിലെ ചമതകന്റെ മോന്തയുള്ള ഒരുത്തന്‍. പര ഫ്രാഡ് ആണെന്നു മുഖത്ത് പ്രിന്‍റ് ചെയ്തു വെച്ചിട്ടുണ്ട്. പോയാലോ? റേറ്റ് ചോദിച്ചു. 1300 രൂപ. കര്‍ത്താവേ, ഇങ്ങോട്ടു വെറും ഇരുപത്താറു രൂപാ കൊടുത്താ വന്നത്. ഒടുവില്‍ മാരകപ്പേശു പേശി 1100 നു സമ്മതിപ്പിച്ചു. “മത്തായീ, പോയാലോ? 1100 ആ ചോദിക്കുന്നെ” “1100 അല്ല, പതിനായിരം വേണേലും കൊടുക്കാം. പോലീസ്‌ വരുന്നേനു മുന്നേ നമ്മുക്കു രക്ഷപെടാമെടെ” ചമതകന്‍ പതുക്കെ എന്‍റെ അടുത്തു വന്നിട്ട് “മഷ്റൂം എതാവത് വേണമാ സാര്‍?” “മഷ്റൂം, അവന്‍റെ അമ്മേടെ.... വണ്ടി എടടെ @#$%^&" എന്നു മത്തായി

ചമതകന്‍ പുള്ളീടെ വണ്ടിയിലേക്ക് ഞങ്ങളെ ആനയിച്ചു. ജാംബവാന്റെ മൂത്ത ചേട്ടന്‍ ഉപയോഗിച്ചോണ്ടിരുന്ന ഒരു ജീപ്പ്‌. ഇതു സ്റ്റാര്‍ട്ടാകുമോ? ചമതകന്‍ വണ്ടിയില്‍ കയറിയപ്പോള്‍ കുറെ പിള്ളേര് വണ്ടിക്കു ചുറ്റും കൂടി. ഒരു പത്തു മിനിറ്റ് നേരത്തെ കഠിന ശ്രമത്തിനു ശേഷം വണ്ടി സ്റ്റാര്‍ട്ടായി. ചുറ്റും കൂടി നിന്ന പിള്ളേര്‍ ആര്‍പ്പു വിളിച്ചു. പിള്ളേരല്ലേ,  അവര്‍ ജനിച്ചിട്ട് ആദ്യമായിട്ടായിരിക്കും ഈ സാധനം സ്റ്റാര്‍ട്ടായി കാണുന്നത്. വണ്ടിക്കു ഡീസല്‍ അടിക്കാന്‍ 500 രൂപാ ആദ്യം തന്നെ പളനിവേലന്‍ (ചമതകന്റെ ശരിക്കുള്ള പേര്) വാങ്ങി. മത്തായിയെ വണ്ടീടെ പുറകില്‍ ഇരുത്തി. ഞാന്‍ മുന്നില്‍ കയറി. വണ്ടി അനങ്ങിത്തുടങ്ങിയപ്പോള്‍ മൂന്നു മണീടെ ബസ്‌ കാത്തിരുന്നവന്മാരെല്ലാം കൂടെ വണ്ടി വളഞ്ഞു. രണ്ടു പേരെ കയറ്റാം എന്നു പളനി. മത്തായി പേടിച്ചു വിരണ്ടു. പുള്ളി വണ്ടിക്കകത്തിരുന്നു ഫുള്‍ ബഹളം. ഒരുത്തനേം കയറ്റാന്‍ സമ്മതിക്കുന്നില്ല. ബോധമുള്ള ഒരുത്തനെങ്കിലും കയറിയിരുന്നെങ്കില്‍ നന്നായിരുന്നു. “സാര്‍, ഒരു ഹോസ്പിറ്റല്‍ കേസ്‌ ഇരുക്ക്. അവരെ മട്ടും ഏത്തിടലാമാ?” “പണ്ടാരടങ്ങാന്‍, ആരെയെങ്കിലും കേറ്റെടെ. വേഗം വണ്ടിയെടുക്ക്. മത്തായീ, ആരേലും കേറട്ടെ. എങ്ങനെയെങ്കിലും ഇവിടുന്നു സ്ഥലം വിടാം” ഞാന്‍ നോക്കിയപ്പോള്‍ ഒരു പെണ്ണ് വളിച്ച ചിരിയുമായി ദാ കയറുന്നു. ഇത് കേസുകെട്ടു തന്നെ. കൂടെ ഒരു പയ്യനും കയറി. പളനീടെ എര്‍ത്ത്‌ ആയിരിക്കും. ഡീസല്‍ അടിക്കാന്‍ പളനി ഇറങ്ങിപ്പോയി. അപ്പോഴും ബസ്‌ യാത്രികര്‍ വണ്ടീടെ ചുറ്റിലും ഉണ്ട്. ജീപ്പിന്‍റെ പുറകില്‍ പടുതാ ഇട്ടിരിക്കുന്നതു കൊണ്ട് പുറകില്‍ നടക്കുന്നതൊന്നും കാണാന്‍ വയ്യ. (പോലീസ്‌ വന്നു, പളനി ഓടി, ഞാന്‍ ഇപ്പൊ ഇറങ്ങി ഓടും എന്നതായിരുന്നു മത്തായിയുടെ മനസിലെ അപ്പോഴത്തെ ചിന്ത എന്നു പിന്നീട് ബോധം വന്നപ്പോള്‍ പറഞ്ഞു).

ഒടുവില്‍ ജീപ്പ്‌ പുറപ്പെട്ടു. ഒരു കാര്യം ഉറപ്പായി. വണ്ടീടെം വഴീടെം കണ്ടീഷന്‍ വെച്ച് 30 കിലോമീറ്റര്‍ ഓടി നമ്മള്‍ കൊടൈ എത്തുന്ന പ്രശ്നമില്ല. അത്രയ്ക്ക് ദയനീയമായ യാത്ര. ഞാന്‍ ഇടയ്ക്കു പുറകിലേക്ക് നോക്കുന്നുണ്ട്. മത്തായി ആ പയ്യനോട് എന്തൊക്കെയോ സംസാരിക്കുന്നു. ഇടയ്ക്കു താഴെ ചാക്കില്‍ ഇരിക്കുന്ന ക്യാരറ്റുകളോടും എന്തൊക്കെയോ പറയുന്നുണ്ട്. ക്യാരറ്റ് ചാക്കില്‍ പോലീസിന്റെ വാക്കിടോക്കി കണ്ടത്രെ. പയ്യനും പെണ്ണും പരസ്പരം നോക്കി ചിരിക്കുന്നു. പെട്ടെന്നാണ് ഒരു കാര്യം ഓര്‍ത്തത്. കയ്യില്‍ ആകെ നൂറു രൂപ ബാക്കിയുണ്ട്. എങ്ങാനും കൊടൈ എത്തിയാല്‍ ഇയാക്ക് കാശ് കൊടുക്കണം. ATM ല്‍ നിന്ന് എടുത്തു കൊടുക്കാം. അയ്യോ, പിന്‍ ഓര്‍മ വരുന്നില്ല. കുറെ നേരം ആലോചിച്ചു. രക്ഷയില്ല. ഇനി എന്തു ചെയ്യും? കൊടൈ എത്തി ഇയാളുടെ കാലില്‍ വീണാലോ? കയ്യിലുള്ള ക്യാമറ ഇയാള്‍ക്ക് കൊടുക്കേണ്ടി വരുമോ?

ഇടയ്ക്കു ബോധം പൂര്‍ണമായും നോര്‍മലാകും. വീണ്ടും പെട്ടെന്നു കൂടും. അതാണ്‌ ഈ സാധനത്തിന്‍റെ ഒരു ലൈന്‍. പണ്ടാരം. ഒന്നു നോര്‍മലായാല്‍ മതിയായിരുന്നു. :(
അങ്ങേര് ഇടക്ക് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. ഞാനും കൂടെ മിണ്ടാതിരുന്നാല്‍ ഞങ്ങള്‍ രണ്ടും പൂസാണെന്ന് ഇങ്ങേര്‍ക്ക് മനസിലാകും. എന്തെങ്കിലും സംസാരിക്കാം. 
“നീങ്ക എന്ന പണ്രെ അണ്ണൈ?” 
“നാന്‍ ടീവി മെക്കാനിക്ക്‌ സാര്‍”
“ങേ?"
"ഇന്ത ഏരിയാവിലെ എല്ലാ ടീവിയും നാന്‍ താന്‍ റിപ്പയര്‍ പന്ന്രത്" 
"ഓഹോ" (തോന്നിയതാവും)

ഇടയ്ക്കു  വണ്ടി ചൂടായി പുക വരാന്‍  തുടങ്ങിയപ്പോ വണ്ടി വഴിയില്‍ നിര്‍ത്തി വെള്ളമൊഴിച്ചു തണുപ്പിച്ചു. വീണ്ടും പുറപ്പെട്ടു. 
"അണ്ണേ, റോഡ്‌ റൊമ്പ മോശം, ഇന്ത കണ്ടീഷനില്‍ വണ്ടി അങ്കെ എത്തുമാ?" - ഞാന്‍.

"കവലപ്പെടാതെ സാര്‍. ഇന്ത വണ്ടി ബ്രിട്ടീഷ്കാരന്‍ യൂസ് പണ്ണത്. റൊമ്പ നല്ല കണ്ടീഷന്‍. അപ്പറം ഇന്ത റോഡ്‌ നാന്‍ താന്‍ റിപ്പയര്‍ക്ക്  കോണ്ട്രാക്റ്റ് എടുത്തത്. കൊഞ്ചം പ്രോബ്ലം ഇരുന്തെ, അതിനാലെ നല്ലാ പണ്ണ മുടിയലെ"

ങേ, ബ്രിട്ടീഷുകാരന്‍ ഉപയോഗിച്ച മഹീന്ദ്രാ ജീപ്പോ? ടീവീ മെക്കാനിക്കായിരുന്ന ചമതകന്‍ എങ്ങനെ പെട്ടെന്ന് കോണ്ട്രാക്ടര്‍ ആയി? എന്തോ കുഴപ്പമുണ്ടല്ലോ.  അപ്പോഴാണ്‌ വണ്ടി ഓടിക്കുന്ന അവതാരത്തെ ശെരിക്കും ശ്രദ്ധിച്ചത്. പുള്ളി ഇടയ്ക്കു ചിരിക്കുന്നു. ഇടയ്ക്കു ചുമ്മാ കൈ വെളിയില്‍ ഇട്ടു വീശുന്നു. ഇടയ്ക്കു രണ്ടു കയ്യും വിട്ടു മുഖത്തിനിട്ട് അടിക്കുന്നു. ചില സ്ഥലങ്ങളില്‍ ഗിയര്‍ ഒക്കെ മാറ്റാന്‍ മറന്ന് വണ്ടി ഓഫായി വീണ്ടും സ്റ്റാര്‍ട്ടാക്കുന്നു! 

ഫഗവാനേ, ഇങ്ങേരും കൂണു കഴിച്ചിട്ടു വന്നിരിക്കുവാണോ?

ഒരു കാര്യം ഉറപ്പായി. ജീവനോടെ കൊടൈ എത്തുന്ന പ്രശ്നമില്ല. വഴിയിലുള്ള ഓരോ മൈല്‍ക്കുറ്റിയും എണ്ണിക്കോണ്ട് ഒന്നും മിണ്ടാതെ ഇരുന്നു. മറ്റൊരു ചിന്തയും കൂടി മനസിലേക്കു വന്നപ്പോള്‍ (ഭാഗ്യത്തിന് ആ ചിന്ത കൊടൈക്കനാല്‍ എത്താന്‍ അഞ്ചു കിലോമീറ്റര്‍ മാത്രമുള്ളപ്പോഴാണ് -എന്നു വെച്ചാല്‍ അര മണിക്കൂര്‍ സമയം കൂടി - തോന്നിയത്). ബോധമില്ലാത്ത ഞങ്ങള്‍ രണ്ടു പേര്‍. വണ്ടിയില്‍ ഒരു പെണ്ണ്. ഒരു പരിചയവും ഇല്ലാത്ത സ്ഥലം. ഈ ഡ്രൈവറെന്നു പറയുന്നവന്‍ കൊടൈ എത്തി ചുമ്മാ ഒന്നു ബഹളം വെച്ചാല്‍... പെണ്ണും കൂടെ നമുക്കെതിരെ പറഞ്ഞാല്‍....     

ജീവിതത്തില്‍ ഒരു കാര്യത്തിനും ദൈവത്തെ വിളിച്ചു ബുദ്ധിമുട്ടിക്കാത്ത ഞാന്‍ ആ യാത്രയില്‍ എത്ര തവണ ദൈവത്തെയും സ്വന്തം വീട്ടുകാരെയും ഓര്‍ത്തു  എന്നോര്‍മയില്ല.

കൊടൈ എത്താന്‍ ഒരു കിലോമീറ്റര്‍മാത്രം ബാക്കിയുള്ളപ്പോഴും എനിക്ക് ഉറപ്പില്ല എത്തുമോ ഇല്ലയോ എന്ന്.

ഒടുവില്‍ എത്തി. അപ്പോഴും ബോധമുണ്ടോ എന്നു ചോദിച്ചാല്‍ വ്യക്തമല്ല. ATMല്‍ കയറി. പിന്‍ ഓര്‍മയുണ്ട്. ഹാവൂ.... പകുതി ആശ്വാസം. മത്തായിയും ചമതകനും പെണ്ണും പയ്യനും ഇപ്പോഴും വണ്ടിയില്‍. അയാള്‍ ആളെ വിളിച്ചു കൂട്ടിക്കാണുമോ? ഭാഗ്യം ഒന്നും സംഭവിച്ചിട്ടില്ല.

രൂഭാ 1200 എടുത്തു  ചമതകന്റെ കയ്യില്‍ വെച്ചു കൊടുത്ത്. "അണ്ണൈ, നൂറു രൂപാ എക്സ്ട്രാ ഇരുക്ക്. ഞങ്ങളെ ജീവനോടെ ഇവിടെ എത്തിച്ചതിന്"

പളനിഒന്നും മിണ്ടാതെ സ്ഥലം വിട്ടു. ഹാവൂ.... പറഞ്ഞറിയിക്കാന്‍ പറ്റാത്ത ആശ്വാസം. ഇപ്പൊ ഞാനും മത്തായിയും നോര്‍മല്‍. പെട്ടെന്നാണ് ഒരു കാര്യം ഓര്‍ത്തത്. ഡീസല്‍ അടിക്കാന്‍ ആദ്യം പളനിക്ക് അഞ്ഞൂറു രൂവാ കൊടുത്താരുന്നല്ലോ! ദൈവമേ, അവസാനം കാശു കൊടുത്തപ്പോള്‍  അതു മറന്നു! 1100 നു മരണപ്പേശു പേശിയിട്ട്  അവസാനം 1700 കൊടുത്ത് അഡ്ജസ്റ്റു ചെയ്തു!

കൊടൈ ബസ്‌ സ്റ്റാന്ടിന്‍റെ  വെയ്റ്റിംഗ് റൂമിലിരുന്ന് ഒരു അര മണിക്കൂറോളം ചിരിച്ചു കാണും, നടന്ന കാര്യങ്ങള്‍ ഓര്‍ത്ത്‌. രണ്ടു പേരും അവനവനു തോന്നിയ കാര്യങ്ങള്‍ പങ്കു വെച്ചു. ആലോചിക്കുമ്പോള്‍ ഇപ്പോഴും ചിരി വരുന്നു. തലയ്ക്കു  ബോധം ഉണ്ടായിരുന്നെങ്കില്‍ കൂളായി ഹാന്‍ഡില്‍ ചെയ്യുമായിരുന്നു കാര്യം പരമാവധി കോമ്പ്ലിക്കേറ്റഡ് ആക്കി.... പേടിച്ചു വിറച്ച് .....  ആറു മണിയുടെ രാജഹംസയില്‍ ബാംഗ്ലൂര്‍ക്ക്‌ കയറുമ്പോഴും ചിരി നിര്‍ത്താന്‍ രണ്ടു പേരും പാടു പെടുകയായിരുന്നു :)

ജീവിതത്തില്‍ അങ്ങനെയും ഒരനുഭവം. 

"അമ്മച്ചിയാണേ, ഇനി മേലാല്‍ പരിചയമില്ലാത്ത സ്ഥലത്തു പോയി ഇത്രയും റിസ്കെടുത്ത്  ഇജ്ജാതി  സാധനങ്ങള്‍ പരീക്ഷിക്കില്ല  :("

വാല്‍ക്കഷണം: അവിടുന്നു പൊതിഞ്ഞു കെട്ടി ബാംഗ്ലൂര്‍ക്ക് കൊണ്ടുവന്ന മഷ്രൂം മത്തായിയുടെ നേതൃത്വത്തില്‍ റൂമിലിരുന്ന് (പുറത്തു പോകാന്‍ പേടിച്ചിട്ടേ!) ചിലര്‍ കഴിച്ചെങ്കിലും ഏകാന്തതയും പ്രകൃതി സൗന്ദര്യവും ഇല്ലാത്തതിനാല്‍ ഒന്നും സംഭവിക്കാതെ ഉദ്യമം പരാജയപ്പെട്ടു. 

മുന്നറിയിപ്പ്: ഈ ബ്ലോഗില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് ആരും മാജിക് മഷ്രൂം പരീക്ഷിച്ചു നോക്കരുതെന്ന്‌ അപേക്ഷ. 

author link : http://kithoos.blogspot.in/